- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന മൂന്നര വയസുകാരനെ പട്ടാപ്പകൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് തമിഴ്‌നാട് സ്വദേശിനി; പിതാവ് പിന്നാലെ ഓടിയപ്പോൾ കുട്ടിയെ നിലത്തു നിർത്തി കടന്നു കളഞ്ഞു; ഒളിച്ചിരുന്ന സത്രീയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് തൊഴിലുറപ്പു തൊഴിലാളികൾ
അടൂർ: വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നര വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പിതാവ് പിന്നാലെ ചെന്നപ്പോൾ കുട്ടിയെ ഉപേക്ഷിച്ച് ഓടിയ തമിഴ്‌നാട് സ്വദേശിനിയെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തമിഴ്‌നാട് വെല്ലൂരിലാണ് വീടെന്നും മഞ്ചു(40)വെന്നാണ് പേരെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ഭിക്ഷാടകയുടെ വേഷത്തിലെത്തിയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
ഇന്ന് രാവിലെ പത്തരയോടെ ഇളമണ്ണൂരിലാണ് സംഭവം. ചക്കാലയിൽ റോജിയുടെയും ബിന്ദുവിന്റെയും മകനായ അലനെയാണ് തട്ടിക്കൊണ്ടു പോയത്. റോജി വീടിനോട് ചേർന്ന് വർക്ഷോപ്പ് നടത്തുന്നയാളാണ്. അദ്ദേഹം ജോലി ചെയ്തു കൊണ്ടിരിക്കേയാണ് ഭിക്ഷാടക അവിടെ എത്തിയത്. ഈ സമയം അലൻ വീട്ടുമുറ്റത്തിരുന്ന് കളിക്കുകയായിരുന്നു. ഭിക്ഷാടക പോയതിന് പിന്നാലെ കുഞ്ഞിനെ കാണാതായി. ഭിക്ഷാടകയെ സംശയിച്ച് റോജിയും ബിന്ദുവും പിന്നാലെ ഓടി.
രക്ഷിതാക്കൾ ഓടി വരുന്നത് കണ്ട് ഭിക്ഷാടക കുട്ടിയെ ഉപേക്ഷിച്ച് ഓടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ഇവരെ മാതാപിതാക്കൾ പിടികൂടി പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ സ്ത്രീ പ്രദേശത്ത ചുറ്റിക്കറങ്ങിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.