പട്‌ന: ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ മഖ്ദുംപൂരില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേര്‍ മരിച്ചു. ബാബ സിദ്ധനാഥ് ക്ഷേത്രത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ദാരുണമായ അപകടം. സംഭവത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. പരുക്കേറ്റവരെ മഖ്ദുംപൂരിലെയും ജെഹാനാബാദിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.