തിരുവനന്തപുരം: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന് പിന്നാലെ കേസുകളില്‍ പെട്ട് വിവാദ നായകനായിരരുന്നു കൊല്ലം എംഎല്‍എ എം മുകേഷ്. സിനിമാ തിരക്കുകള്‍ കാരണം മണ്ഡലത്തിലെ പല പരിപാടികളിലും എംഎല്‍എ പങ്കെടുക്കാറില്ലെന്ന ആരോപണങ്ങളും മുകേഷിനെതിരെ ഉയര്‍ന്നിരുന്നു. മണ്ഡലത്തിലെ അസാന്നിധ്യം കൊണ്ട് വാര്‍ത്തകളില്‍ നിറയുമ്പോഴും പാര്‍ട്ടി നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായിക്കും താല്‍പ്പര്യമുള്ളതു കൊണ്ട് നിയമസഭയിലും ലോക്‌സഭയിലും മത്സരിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു.

ഒമ്പത് വര്‍ഷത്തോളം വരുന്ന പൊതുസേവന കാലത്ത് ഫോണ്‍വിളി വിവാദത്തില്‍ എംഎല്‍എ പലതവണ ചെന്നുപെട്ടിട്ടുണ്ട്. ലൈസന്‍സ് ഇല്ലാത്ത വിധത്തിലുള്ള സംസാരങ്ങള്‍ കൊണ്ടാണ് പലപ്പോഴും മുകേഷ് സൈബറിടത്തിലെ വിവാദ നായകനായത്. രാത്രി വിളിച്ച ആളോട് അന്തസ്സ് വേണമെടാ അന്തസ്സ് എന്നു പറഞ്ഞ മുകേഷിന്റെ ഓഡിയോ ഒരു കാലത്ത് സൈബറിടത്തില്‍ നിറഞ്ഞോടിയിരുന്നു. മുന്‍കാല അനുഭവങ്ങളില്‍ നിന്നും അദ്ദേഹം ഒന്നു പഠിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കൊല്ലത്തെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ചമയുന്ന രാഗം രാധാകൃഷ്ണന്‍ എന്നയാളുടെ ചതിക്കിരയായ പണം നഷ്ടപ്പെട്ട തിരുവനന്തപുരം ഊരൂട്ടമ്പലലം സ്വദേശിയായ യുവാവ് എംഎല്‍എയെ ഫോണില്‍ വിളിക്കുമ്പോള്‍ അദ്ദേഹം പ്രതികരിച്ച രീതിയാണ് യുവാവിനെ നടുക്കിയത്. ഗതികെട്ട് വിളിക്കുന്ന യുവാവിന്റെ പ്രശ്‌നം എന്തെന്ന് പോലും കേള്‍ക്കാന്‍ കൂട്ടാക്കാതെ ഭീഷണി മുഴക്കുകയാണ കൊല്ലം എംഎല്‍എ ചെയ്ത്. എംഎല്‍എ ഭീഷണി മുഴക്കുന്ന ഓഢിയോ മറുനാടന്‍ മലയാളിക്ക് ലഭിച്ചു.

ഊരൂട്ടമ്പലം സ്വദേശി ഗൗതം എന്ന യുവാവ് ഫോണില്‍ വിളിച്ചപ്പോഴാണ് മുകേഷ് ഭീഷണി മുഴക്കിയത്. മുകേഷുമായി അടപ്പമുണ്ടെന്ന് അവകാശപ്പെട്ടാണ് രാഗം രാധാകൃഷ്ണന്‍ ഗൗതമിന് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയത്. പണം കൈപ്പറ്റിയ ശേഷം ചതിച്ച രാധാകൃഷ്ണനെതിരെ പോലീസില്‍ പരാതിയടക്കം യുവാവ് നല്‍കിയിട്ടുണ്ട്. എംഎല്‍എയുടെ അടുപ്പക്കാരനെന്ന നിലയില്‍ പണം തിരിച്ചു നല്‍കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ഫോണില്‍ വിളിച്ച യുവാവിനെ പോലീസ് ബന്ധം അടക്കം പറഞ്ഞ് ഭീഷണി മുഴുക്കുകയാണ് ്മുകേഷ് ചെയ്തത്. ഇതോടെ യുവാവിന്റെ ധൈര്യം മുഴുവ്ന്‍ ചോരുകയാണ് ഉണ്ടായത്.

യുവാവിന്റെ മിസ്‌കോള്‍ കണ്ട് എംഎല്‍എ തിരിച്ചു വിളിക്കുകയാണ് ഉണ്ടായത്. എന്തിനാണ് വിളിച്ചതെന്ന് ചോദിച്ചപ്പോള്‍ ഊരുട്ടമ്പലം സ്വദേശിയാണെന്നും താങ്കളുടെ അടുത്ത സുഹൃത്ത് രാഗം രാധാകൃഷ്ണനുമായി ബന്ധപ്പെട്ട വിഷയം പറയാനാണെന്ന് പറഞ്ഞതേ ഗൗതമിന് ഓര്‍മ്മയുള്ളൂ. പിന്നീട് എംഎല്‍എയില്‍ നിന്നും തുടര്‍ച്ചയായി ഭീഷണികള്‍ എത്തുകയാണ് ഉണ്ടായത്. എന്റെ സുഹൃത്തോ നിര്‍ത്തിക്കോ നിര്‍ത്തിക്കോ... ജീവന്‍ വേണമെങ്കില്‍ നിര്‍ത്തിക്കോ എന്നാണു പറഞ്ഞാണ് എംഎല്‍എ തുടങ്ങിയത്.

'എന്റെ ഫോണ്‍ സൈബറുമായി കണക്ട് ചെയ്തിരിക്കയാണ്. കോടതിയുടെ തീരുമാനമാണെന്ന് അറിയാല്ലോ.. വേഗം നിര്‍ത്തിക്കോ കേട്ടോ ഇല്ലേല്‍ വീട്ടില്‍ വന്ന് അടിച്ചു പിരിക്കും നിന്നെ. ഇപ്പോള്‍ തന്നെ സൈബര്‍പോലീസ് വീട്ടില്‍ വരും. എന്റെ മേഴ്‌സിയിലാണ് പറഞ്ഞാല്‍ ഓക്കെ. അതല്ലെങ്കില്‍ നീ വീട്ടില്‍ ഉറങ്ങത്തില്ല. രാഗം രാധാകൃഷ്ണന്‍ സുഹൃത്തോ? വെച്ചു പോക്കെ. ജീവനില്‍ കൊതിയുണ്ടോല്‍ വെച്ചു പോക്കോ. ഇനി എന്തെങ്കിലും ഒരു മിസ്‌റ്റേക്ക് ഉണ്ടായാന്‍ നീ വേറെ സ്ഥലത്തിരിക്കും. ആഹാ വേറെ പരിപാടിയുമായി ഇറങ്ങിയിരിക്കയാണോ?'- ഇതാണ് മുകേഷ് പറഞ്ഞത്.

അതേസമയം ഗൗതം എന്ത് വിഷയം പറയാനാണ് വിളിച്ചതെന്ന് കേള്‍ക്കാന്‍ പോലും തയ്യാറാകാതെ ഷൗട്ട് ചെയ്യുന്ന സമീപനമായിരുന്നു മുകേഷില്‍ നിന്നും ഉണ്ടായത്. കൂടാതെ സൈബറിലേക്ക ഫോണ്‍ കണക്ട് ചെയ്തു എന്ന കള്ളം പറഞ്ഞ് ആ യുവാവിനെ ഭീഷണിപ്പെടുത്തുകയും ഉണ്ടായി. എംഎല്‍എയുടെ അടുപ്പക്കാരനാണെന്ന് രാഗം രാധാകൃഷ്ണനെന്ന് കരുതിയാണ് താന്‍ വിളിച്ചതെന്നാണ് യുവാവ് മറുനാടനോട് പറഞ്ഞത്. താന്‍ എങ്ങനെയാണ് ചതിക്ക് ഇരയായതെന്നും അദ്ദേഹം വെളിപ്പെടുത്തി.


ജോലി വാഗ്ദാനം നല്‍കിയാണ് രാഗം രാധാകൃഷ്ണന്‍ ഗൗതമിനെ കബളിപ്പിച്ച് 5 ലക്ഷം രൂപ തട്ടിയെടുത്തത്. യുവാവിന്റെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന രാധാകൃഷ്ണന്‍ പുതിയ ചാനല്‍ തുടങ്ങുന്നു എന്നു വിശ്വസിപ്പിച്ചാണ് കുടുംബവുമായി അടുത്തുകൂടി പണം കൈപ്പറ്റിയത്. എച്ചആര്‍ മാനേജറുടെ ജോലിയാണ് എന്നു പറഞ്ഞാണ് പണം വാങ്ങിയത്. ഇതോടെ കുടുംബത്തിലുണ്ടായിരുന്ന പണമെടുത്ത് ഗൗതം ഇയാള്‍ക്ക് നല്‍കി. അതിന് ശേഷം പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓഫീസ് എന്നു പറഞ്ഞ് ഒരു ഓഫീസ് റൂമില്‍ എത്തിച്ചു. അവിടെ മറ്റൊരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

ഇതിന് ശേഷം മൂന്ന് മാസം നിന്നിട്ടും ശമ്പളം പോലും ലഭിച്ചില്ല. പിന്നീടാണ് യുവാവിന് താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായത്. രാഗം രാധാകൃഷ്ണന്‍ അവിടേക്ക് തിരിഞ്ഞു പോലും നോക്കിയിരുന്നില്ല. ഇതോടെ പോലിസില്‍ പരാതി നല്‍കി. കബളിപ്പിക്കപ്പെട്ട സംഭവത്തില്‍ പോലീസ് നേരിട്ട് കേസെടുക്കാന്‍ തയ്യാറായില്ല. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയതോടെ കാട്ടാക്കട ഡിവൈഎസ്പി ഓഫീസിലേക്ക് അന്വേഷിച്ചു നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കി. ഇതോടെയാണ് രാഗം രാധാകൃഷ്ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിലാണ് ഇയാളിപ്പോള്‍.

ഗൗതമിന്റെ കുടുംബത്തില്‍ അമ്മ കിഡ്‌നി രോഗിയാണ്. എങ്ങനെയെങ്കിലും പണം കിട്ടാന്‍ സഹായം അഭ്യര്‍ഥിച്ചാണ് മുകേഷിനെ വിളിച്ചത്. മുകേഷുമായി അടുപ്പമുണ്ടെന്ന് ചിത്രങ്ങളിലും വാര്‍ത്തകളിലും അറിഞ്ഞാണ് ഫോണ്‍വിളിച്ചത്. എന്നാല്‍, സഹായം അഭ്യര്‍ഥിച്ച യുവാവിനെ എംഎല്‍എ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. ഇനി കോടതി വഴി കേസുമായി പോയി പണം വാങ്ങിയെടുക്കാമെന്ന പ്രതീക്ഷയിലാണ് ഗൗതം.