- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛന്റെ മോള്‍ക്ക് എന്നും ഇഷ്ടം ചുവപ്പിനോട്...; ആര്യനാട്ടെ പഞ്ചായത്ത് സഖാവിന്റെ താലിയുമായി മുങ്ങാന്‍ കോട്ടയത്ത് നിന്നെത്തിയത് സഖാത്തി! ഉള്ളില്‍ പഠനകാലത്ത് നിറച്ചത് ലെഫ്റ്റിസവും മാര്‍ക്സിസവും; അവധിയില്‍ പോയ ഗവേഷണ വിദ്യാര്ത്ഥിയ്ക്കുള്ളത് കാലടി സര്‍വ്വകലാശാലയെ ഇളക്കി മറിച്ച വിപ്ലവ ചരിത്രം; ആര്യനാട് തകര്‍ന്നത് പഴയ എസ് എഫ് ഐക്കാരിയുടെ വിവാഹ തട്ടിപ്പ്; 'കല്യാണ രേഷ്മ'യുടെ കേള്ക്കാകഥകള്
കൊച്ചി: അച്ഛന്റെ മോള്‍ക്ക് എന്നും ഇഷ്ടം ചുവപ്പിനോട്... പറയുന്നത് ആരെന്ന് അറിയാമോ.... രേഷ്മാ ചന്ദ്രശേഖരന്‍. ആര്യനാട്ടെ ഗ്രാമപഞ്ചായ്ത്ത് അംഗത്തെ വിവാഹ തട്ടിപ്പിന് വിധേയമാക്കാന്‍ കോട്ടയത്ത് നിന്നെത്തിയതും വനിതാ സഖാവ്. ആര്യനാട്ടെ പോലീസ് അറസ്റ്റു ചെയ്ത രേഷ്മാ ചന്ദ്രശേഖരനെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ മറുനാടന് കിട്ടി. സംസ്‌കൃത ഗവേഷക വിദ്യാര്‍ത്ഥിനിയെന്ന് പറഞ്ഞാണ് ആര്യനാട്ടെ ഡി വൈ എഫ് ഐ യുവ തുര്‍ക്കിയെ രേഷ്മ വീഴ്ത്തിയത്. ഇത് എല്ലാ അര്‍ത്ഥത്തിലും സത്യസന്ധമാണ്. കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്നു രേഷ്മ. കുറച്ചു കാലം മുമ്പായിരുന്നു അത്. പഠനത്തിനിടെ അവധി എടുത്ത് ക്യാമ്പസ് വിട്ടു. അതിന് ശേഷം അവര്‍ പഠനത്തിന് വന്നതേ ഇല്ല. ഈ ഗവേഷക തല്‍പ്പരയാണ് നിരവധി പേരെ പിന്നീട് വിവാഹ തട്ടിപ്പിന് ഇരയാക്കിയത്. ലെഫ്റ്റിസ്റ്റ് എന്നും മാര്‍കിസ്റ്റ് എന്നും ഇന്റഗ്രാം പ്രൊഫൈലില്‍ വ്യക്തം. പ്രവൈറ്റായി സൂക്ഷിക്കുന്ന ഈ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിരവധി സൂഹൃത്തുക്കളും ഈ രേഷ്മയ്ക്കുണ്ടെന്ന് വ്യക്തം. അവരെല്ലാം വിവാഹ തട്ടിപ്പില്‍ കൂട്ടുകാരി കുടുങ്ങിയ വാര്‍ത്ത കേട്ട് ഞെട്ടിയ അവസ്ഥയിലാണ്.
പന്ത്രണ്ട് കല്യാണം കഴിച്ച മാട്രിമോണിയല്‍ തട്ടിപ്പുകാരി രേഷ്മ പഠനകാലത്ത് സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകയായിരുന്നു. രേഷ്മയ്ക്ക് ഒരു കുഞ്ഞുള്ളതായാണ് വിവരം. കാലടി സര്‍വകലാശാലയിലെ പിഎച്ച്ഡി പഠന കാലത്താണ് രേഷ്മ വിവാഹിതയാകുന്നതെന്ന് വേണം കരുതാന്‍. ഗവേഷക വിദ്യാര്‍ത്ഥികളുടെ സംഘടനായ എകെആര്‍എസ്എ യുടെ പ്രസിഡന്റായിരുന്നു രേഷ്മ. സിപിഎം നിയന്ത്രണത്തിലുള്ളതാണ് ഈ സംഘടനയും. അതായത് ആര്യനാട്ടെ സഖാവിനെ വഞ്ചിക്കാന്‍ ശ്രമിച്ചത് കാലടി സര്‍വ്വകലാശാലയിലെ പഴയ സഖാത്തിയെന്ന് സാരം. കാലടി സര്‍വ്വകലാശാലയിലെ സംസ്‌കൃത ന്യായം വിഭാഗം ഗവേഷകയാണ് ഈ കല്യാണ രേഷ്മ. 2018ലാണ് പഠനത്തിന് എത്തിയത്. കാലടിയില്‍ തന്നെ എംഎ പഠിച്ചത്. ഇപ്പോള്‍ ഡി രജിസ്‌ട്രേഷന്‍ ചെയ്തിരിക്കുകയാണ് അവര്‍.
2019ലാണ് ആള്‍ കേരളാ റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്റെ കാലടി സംസ്‌കൃത സര്‍വ്വകലാശാല യൂണിറ്റ് പ്രസിഡന്റായി രേഷ്മ മാറിയത്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും സിപിഎമ്മിനേയും ഇടതുപക്ഷത്തേയും ചേര്‍ത്തു പിടിച്ച വിദ്യാര്‍ത്ഥിനിയായിരുന്നു രേഷ്മാ ചന്ദ്രശേഖരന്‍. ഈ വ്യക്തിയാണ് ആര്യനാട്ട് വിവാഹ തട്ടിപ്പില്‍ അകത്തായത്. എസ് എഫ് ഐയുടെ നിരവധി പരിപാടികളിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. ജെഎന്‍യുവിലെ ആര്‍ എസ് എസ് ആക്രമണത്തിന് എതിരേയും പ്രതിഷേധത്തില്‍ പങ്കാളിയായി. ഇതിനൊപ്പം എസ് എഫ് ഐ നേതാക്കള്‍ക്ക് വേണ്ടി വെബിനാറും സംഘടിപ്പിച്ച ചരിത്രം രേഷ്മയ്ക്കുണ്ട്. വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പിടിയിലായ എറണാകുളം സ്വദേശിനി രേഷ്മയുടെ വഞ്ചനയുടെ കഥ ഞെട്ടിക്കുന്നതാണ്. വിവിധ ജില്ലകളില്‍ ആറുപേരെ വിവാഹം കഴിച്ച രേഷ്മ, ഇപ്പോള്‍ രണ്ടുപേരെ കൂടി കുരുക്കാന്‍ നീക്കമെടുത്തതായാണ് പൊലീസ് കണ്ടെത്തിയത്.
30കാരിയായ രേഷ്മ, കോട്ടയം, തിരുവനന്തപുരം സ്വദേശികളായ യുവാക്കളെ ലക്ഷ്യമിട്ട് വിവാഹ നിശ്ചയം നടത്തിയിരുന്നതായും അതില്‍ ഒരാള്‍ വാങ്ങി നല്‍കിയ സ്വര്‍ണതാലിയുമായി ഇതിനിടെ കടന്നതായും അന്വേഷണത്തില്‍ വ്യക്തമായി. രേഷ്മ നേരത്തെ വിവാഹം കഴിച്ച ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുമ്പോഴാണ് യുവാവിനെ പെണ്ണുകണ്ടത്. ബിഹാറില്‍ സ്‌കൂള്‍ ടീച്ചറാണ് താനെന്ന് പറഞ്ഞ് വിശ്വാസം നേടിയ രേഷ്മ, പി.എച്ച്ഡി പഠനത്തിനായി തിരുവനന്തപുരത്തേക്ക് പോകുകയാണെന്നു പറഞ്ഞാണ് ആര്യനാട് സ്വദേശിയുമായും ബന്ധം സ്ഥാപിച്ചത്. അവസാനമായി പിടിയിലാകുന്നത് ആര്യനാട് പഞ്ചായത്തംഗമായ വരന്റെ സംശയം മൂലം. കല്യാണത്തിന് തയ്യാറെടുക്കുന്നതിനിടയില്‍ രേഷ്മ ബ്യൂട്ടിപാര്‍ലറില്‍ പോയപ്പോള്‍, വരന്‍ അവളുടെ ബാഗ് പരിശോധിച്ചപ്പോള്‍ മുന്‍വിവാഹങ്ങളുടെ ക്ഷണക്കത്തുകള്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും രേഷ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2014ല്‍ ആദ്യവിവാഹം നടത്തിയ രേഷ്മ, 2022 മുതല്‍ ആറ് വിവാഹങ്ങളാണ് നടത്തിയത്. എല്ലാ ഭര്‍ത്താക്കന്മാരോടും താന്‍ അനാഥയാണെന്നും ദത്തെടുത്തതാണെന്നും പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞാല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വീട്ടില്‍ നിന്നു മുങ്ങും എന്നതാണ് രേഷ്മയുടെ രീതിയെന്ന് പൊലിസ് പറയുന്നു. രേഷ്മയ്ക്ക് രണ്ട് വയസ്സുള്ള കുഞ്ഞുമുണ്ട്.
രേഷ്മ മാട്രിമോണിയല്‍ ഗ്രൂപ്പ് വഴിയാണ് പുതിയ ഇരകളുമായി പരിചയം നേടിയത്. ആഴത്തിലുള്ള സംസാരത്തിലൂടെ വിശ്വാസം നേടിയ ശേഷം വിവാഹനിശ്ചയം ഉറപ്പാക്കും. പിന്നീട് സ്വര്‍ണം, പണം എന്നിവ തട്ടിയെടുത്ത് അപ്രത്യക്ഷമാകുമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. താന്‍ സ്‌നേഹത്തിനു വേണ്ടിയാണ് വിവാഹങ്ങള്‍ കഴിച്ചിരുന്നതെന്ന് രേഷ്മയുടെ മൊഴി പൊലീസിന് വിശ്വസിക്കാനാവാത്തതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. തട്ടിപ്പ് മുഖ്യലക്ഷ്യം സ്വര്‍ണവും പണവുമെന്നാണു സ്ഥിരീകരിക്കുന്നത്. വിവിധ ജില്ലകളിലായി രേഷ്മയുടെ തട്ടിപ്പിനിരയായവരെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് പുരോഗമിക്കുകയാണ്. നാണക്കേടിന്റെ ഭീതിയില്‍ പലരും പരാതി നല്‍കാന്‍ തയ്യാറാകാത്തതും അന്വേഷണ സംഘത്തിനുണ്ടായ പ്രധാന വെല്ലുവിളിയാണ്. ആദ്യവിവാഹമാണെന്ന് പറഞ്ഞാണ് രേഷ്മ വിവാഹങ്ങള്‍ നടത്താറുള്ളത്. വരനേക്കാെണ്ട് വിവാഹത്തിന് മുന്‍പുതന്നെ സ്വര്‍ണവും വസ്ത്രങ്ങളും വാങ്ങിപ്പിക്കുന്നതാണ് യുവതിയുടെ പതിവ്. തുടര്‍ന്ന് ഈ സ്വര്‍ണവും വസ്ത്രങ്ങളും കല്യാണാവശ്യത്തിനുള്ള പണവും കൈക്കലാക്കി വിവാഹപ്പിറ്റേന്നുതന്നെ മുങ്ങുന്നതാണ് യുവതിയുടെ രീതി.
അമ്മയുടേത് എന്ന് കരുതുന്ന ഫോണ്‍ നമ്പര്‍ പരിശോധിച്ചപ്പോള്‍ രേഷ്മയാണ് ആ ഫോണ്‍ ഉപയോഗിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. അമ്മ എന്ന വ്യാജേന യുവതി തന്നെയാണ് വരനോട് സംസാരിക്കുന്നത്. 45 ദിവസം മുന്‍പ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയതെന്നും അടുത്ത മാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രേഷ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പ്രതിശ്രുത വരനും ബന്ധുവും ചേര്‍ന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.