പാറ്റ്ന: ഡോക്ടർമാർ ചികിത്സ നൽകാൻ വൈകിയത് കാരണം പെൺകുട്ടി മരിച്ചു എന്ന് ആരോപണം. പെണ്‍കുട്ടിയുടെ കുടുംബമാണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. 15കാരിയായ പിങ്കി കുമാരി എന്ന പെണ്‍കുട്ടി വേദന കൊണ്ട് പുളയുകയായിരുന്നുവെന്നും ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞാണ് ഡോക്ട‍ർമാർ പോലും അടുത്തു വന്നതെന്നും പരാതിയിൽ പറയുന്നു. ബിഹാറിലെ റാസിദ്പൂറിലാണ് സംഭവം നടന്നത്.

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. അയൽപക്കത്തെ വീട്ടിൽ നടന്ന വിവാഹ ചടങ്ങിന്റെ ഭാഗമായി ഉച്ചത്തിലുള്ള ഡിജെ മ്യൂസിക് കേട്ട് പെണ്‍കുട്ടി ബോധരഹിതയാവുകയായിരുന്നു. പെട്ടെന്ന് തന്നെ ഒരു ബൈക്കിൽ ഒരു പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതായി കുടുംബം. എന്നാൽ ആശുപത്രിയിൽ ചികിത്സയുടെ പേരിൽ ഔപചാരികതകൾ മാത്രമാണ് നടത്തിയതെന്ന് ഓട്ടോ റിക്ഷാ ഡ്രൈവറായ പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി.

ഹൃദ്രോഗമുള്ള പെണ്‍കുട്ടിയെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു. പെൺകുട്ടി വേദന കൊണ്ട് പുളയുമ്പോൾ ചികിത്സയ്ക്കായി ആശുപത്രിയിൽ ഒരു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നതായും കുടുംബം ആരോപണം ഉയർത്തുന്നു.