ഭുവനേശ്വര്‍: ആണ്‍ സുഹൃത്തിനൊപ്പം ബീച്ചിൽ കറങ്ങാൻ എത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡിഷയിലെ ഗോപാല്‍പൂര്‍ ബീച്ചിലായിരുന്നു സംഭവം നടന്നത്. സമീപജില്ലയിലെ ഹോസ്റ്റലിലെ അന്തേവാസിയാണ് വിദ്യാര്‍ത്ഥിനി. പ്രതികളെല്ലാം അടുത്തുള്ളവർ തന്നെയെന്ന് പോലീസ് പറഞ്ഞു.

ആണ്‍ സുഹൃത്തിനൊപ്പം ബീച്ചിലെ ആളൊഴിഞ്ഞ പ്രദേശത്ത് ഇരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെയും സുഹൃത്തിന്‌റയും ചിത്രങ്ങള്‍ പ്രതികള്‍ പകര്‍ത്തുകയും പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ആണ്‍ സുഹൃത്തിനെ കെട്ടിയിട്ടശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.

ഗഞ്ചം ജില്ലയിലെ ഗോപാല്‍പൂര്‍ ബീച്ച് പ്രശസ്തമായ ബീച്ച് റിസോര്‍ട്ട് പട്ടണങ്ങളില്‍ ഒന്നാണ്. ‘ സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിനും ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ക്കും ഉത്തരവിട്ടിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി വ്യക്തമാക്കി.