ബെം​ഗളൂരു: ഇന്ത്യ ആദ്യ തദ്ദേശീയ അതിവേഗ ട്രെയിനുകൾ ആരംഭിക്കാൻ ഒരുങ്ങുന്നു. ദേശീയ ട്രാൻസ്പോർട്ടർ അതിവേഗ ട്രെയിനുകൾ നിർമ്മിക്കുന്നതിനുള്ള കരാർ ബെമലിന് നൽകി. ട്രെയിനുകൾ ഇന്ത്യയിൽ തന്നെ തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യും. മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയാണ് പരീക്ഷിക്കുന്നത്.

നൂതന സാങ്കേതിക വിദ്യകളും ആധുനിക സൗകര്യങ്ങളുമുള്ളതാണ് പുതിയ ട്രെയിനുകൾ. പൂർണമായും എയർകണ്ടീഷൻ ചെയ്ത കോച്ചുകളും ചെയർ കാർ കോൺഫിഗറേഷനും ട്രെയിനുകളിൽ ഉണ്ടായിരിക്കും. ഇതുകൂടാതെ, യാത്രക്കാർക്ക് ചാരിയിരിക്കുന്നതും തിരിയാവുന്നതുമായ സീറ്റുകൾ, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റങ്ങൾ എന്നിവയിൽ യാത്ര ആസ്വദിക്കാം.

ട്രെയിൻസെറ്റുകളിൽ 8 കാറുകൾ വീതം ഉണ്ടാകും, ഒരു കാറിന് 27.86 കോടി രൂപ വിലവരുമെന്നാണ് കണക്ക് കൂട്ടൽ. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി ബെമലിനാണ് ട്രെയിനുകൾ രൂപകൽപ്പന, നിർമ്മാണം, കമ്മീഷൻ എന്നിവയുടെ മേൽനോട്ടം. ഓരോ ട്രെയിനുകളിലും എട്ട് കോച്ചുകൾ ഉണ്ടായിരിക്കും. 2026 അവസാനത്തോടെ ട്രെയിനുകൾ കൈമാറും.

ബെമലിന്റെ കോച്ച് ഫാക്ടറിയിലായിരിക്കും നിർമാണം. ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി നിർമിക്കുന്നത് എൻഎച്ച്എസ്ആർസിഎല്ലാണ്. അതേസമയം, ബെമൽ ആദ്യത്തെ 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കും. ആദ്യത്തെ ട്രെയിൻ ഐസിഎഫിന് കൈമാറി.