ന്യൂഡല്‍ഹി: ഹരിയാനയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് ബിഹാര്‍ സ്വദേശിയായ തൊഴിലാളിയെ ഗോസംരക്ഷകര്‍ ഉള്‍പ്പെട്ട സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ചര്‍ഖി ദാദ്രിയിലാണ് സംഭവം. സംഭവത്തില്‍ അഞ്ച് ഗോസംരക്ഷകരെ പൊലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് പ്രായപൂര്‍ത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അഭിഷേക്, മോഹിത്, രവീന്ദര്‍, കമല്‍ജിത്ത്, സാഹില്‍ എന്നിവരാണ് അറസ്റ്റിലായത്. ബീഹാറില്‍ നിന്ന് ഹരിയാനയിലെത്തിയ സാബിര്‍ മാലിക് ബീഫ് കഴിച്ചതായി പ്രതികള്‍ സംശയിച്ചതായും തുടര്‍ന്ന് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായും പൊലീസ് പറഞ്ഞു.

ഓ?ഗസ്റ്റ് 27 ന് മാലിക്കിനെയും മറ്റൊരു തൊഴിലാളിയെയും കടയിലേക്ക് വിളിച്ചുവരുത്തുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ?ഗുരുതരമായി പരിക്കേറ്റ മാലിക് മരിച്ചു. സുഹൃത്ത് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.