റൂര്‍ക്കല: ഒഡീഷയിലെ സാരന്ദ വനമേഖലയില്‍ നടന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ വീരമൃത്യു വരിച്ചു. ഐഇഡി സ്‌ഫോടനത്തിലാണ് മരണം. എഎസ്‌ഐ സത്യബെന്‍ കുമാര്‍ സിംഗ് ആണ് മരിച്ചത്.

സിആര്‍പിഎഫിന്റെ 134-ാം ബറ്റാലിയനിലെ എഎസ്‌ഐ സത്വാന്‍ സിംഗിന് മാവോയിസ്റ്റ് സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റു. എഎസ്ഐ സത്വാന്‍ സിങ്ങിനെ ഉടന്‍ തന്നെ റൂര്‍ക്കലയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. മാവോയിസ്റ്റ് കലാപകാരികള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കലാപ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയ സമയത്താണ് സംഭവം.

സുരക്ഷാ സേന ഒളിത്താവളങ്ങള്‍ ലക്ഷ്യം വയ്ക്കുകയും, സഞ്ചാരമാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുത്തുകയും, മാവോയിസ്റ്റ് കേഡര്‍മാര്‍ ഉപയോഗിക്കുന്ന ലോജിസ്റ്റിക്കല്‍ സപ്പോര്‍ട്ട് നെറ്റ്വര്‍ക്കുകള്‍ തകര്‍ക്കാനുള്ള ശ്രമം ആരംഭിച്ചു. ഒഡീഷ-ജാര്‍ഖണ്ഡ് അതിര്‍ത്തിയില്‍ വ്യാപിച്ചുകിടക്കുന്ന സാരന്ദ വനം വര്‍ഷങ്ങളായി മാവോയിസ്റ്റ് ഭീഷണി നേരിടുന്നു.