മുംബൈ: ജന്മദിനം ആഘോഷിക്കാനുള്ള പണം കണ്ടെത്തുന്നതിനായി കര്‍ഷകനെ കൊലപ്പെടുത്തി, ഫോണ്‍ കവര്‍ന്ന കേസില്‍ ആറ് കുട്ടികള്‍ അടക്കം ഏഴു പേരെ പോലിസ് അറസ്റ്റ് ചെയ്തു. 15കാരന്റെ ജന്മദിനം ആഘോഷിക്കാന്‍ പണം കണ്ടെത്താന്‍ കുട്ടി സംഘം കര്‍ഷകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുക ആയിരുന്നു. സംഭവത്തില്‍ ആറ് കൗമാരക്കാരും 22 വയസ്സുകാരനും അറസ്റ്റിലായി.

ഏഴംഗ സംഘത്തിലെ പതിനഞ്ചുകാരന്റെ ജന്മദിനാഘോഷത്തിനു വേണ്ടി പണം കണ്ടെത്താനായിരുന്നു ക്രൂരകൃത്യം നടത്തിയത്. കോപര്‍ഗാവ് ചന്‍സാലി സ്വദേശി ഗണേഷ് ചത്തര്‍ (42) ആണ് കൊല്ലപ്പെട്ടത്. ജൂണ്‍ എട്ടാം തിയതി രാത്രിയാണു ഗണേഷിനെ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തെ കൊലപ്പെടുത്തിയ സംഘം ഫോണ്‍ തട്ടിയെടുത്ത് 4,500 രൂപയ്ക്കു വിറ്റു. ആ പണം കൊണ്ട് ആഘോഷം നടത്തുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണു കരിമ്പുപാടത്ത് നിന്ന് ചത്തറിന്റെ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ ഫോണ്‍ കണ്ടെത്താനായില്ല. അന്വേഷണസംഘം ഫോണ്‍ സിഗ്‌നല്‍ ട്രാക്ക് ചെയ്തപ്പോള്‍ സകോറിയിലെ ഒരാള്‍ അത് ഉപയോഗിക്കുന്നതായി കണ്ടെത്തി. അയാളെ ചോദ്യംചെയ്തപ്പോഴാണു 7 അംഗസംഘം വിറ്റ ഫോണാണെന്ന് അറിഞ്ഞതും പ്രതികളെക്കുറിച്ചു വിവരം ലഭിച്ചതും. സംഘത്തിലെ 6 പേര്‍ 1417 വയസ്സുള്ളവരാണെന്നു പൊലീസ് അറിയിച്ചു.