- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രത്തിൽ ബീഫ് എറിഞ്ഞ് സംഘർഷമുണ്ടാക്കാൻ ശ്രമം; അത്തരക്കാരെ കണ്ടാൽ ഉടൻ വെടിവയ്‌ക്കാൻ ഉത്തരവിട്ട് അസം മുഖ്യമന്ത്രി; അന്വേഷണം തുടരുന്നു
ഗുവാഹത്തി: ഹനുമാൻ ക്ഷേത്രത്തിൽ ബീഫ് എടുത്തെറിഞ്ഞ് സംഘർഷമുണ്ടാക്കാൻ ശ്രമം. അത്തരം നിയമ വിരുദ്ധരെ കണ്ടാൽ ഉടൻ വെടിവയ്‌ക്കാൻ ഉത്തരവിട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംഭവം വലിയ സംഘർഷത്തിന് കാരണമായതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ പ്രതികരണം.
ക്ഷേത്രത്തിൽ ബീഫ് എറിഞ്ഞത് വെറുപ്പുളവാക്കുന്നതും അപലപനീയവുമായ കുറ്റകൃത്യമാണ്. നമ്മുടെ ക്ഷേത്രങ്ങൾക്ക് കേടുപാടുകൾ വരുത്തുക എന്ന ഉദ്ദേശ്യത്തോടെ ഒരു പ്രത്യേക വിഭാഗം സജീവമായി പ്രവർത്തിക്കുന്നുണ്ട് . അതുകൊണ്ട് തന്നെ നിയമവിരുദ്ധ പ്രവർത്തനം കണ്ടാൽ ഉടൻ വെടിവയ്‌ക്കാൻ പോലീസിനോട് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വേണ്ടിവന്നാൽ, ഒരു രാത്രി മുഴുവൻ ഹനുമാൻ ക്ഷേത്രത്തിന് ഞാൻ തന്നെ കാവൽ നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “ദുബ്രിയിൽ ഒരു പുതിയ ബീഫ് മാഫിയ ഉയർന്നുവന്നിട്ടുണ്ട്, ഈദിന് തൊട്ടുമുമ്പ് ആയിരക്കണക്കിന് മൃഗങ്ങളെ അവർ വാങ്ങിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്, കുറ്റവാളികളെ ജയിലിലടയ്‌ക്കും,” അദ്ദേഹം വ്യക്തമാക്കി.