ബംഗളൂരു: ബംഗളൂരുവില്‍ ഹോളി പാര്‍ടിക്കിടെ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനത്തിന് തുടര്‍ച്ചായി മൂന്നു പേര്‍ കൊല്ലപ്പെട്ടു. നഗരത്തിന് ചേര്‍ന്ന് ബിഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ താമസിക്കുന്ന സബ്അര്‍ബിലാണ് സംഭവം. പാര്‍ടിക്കിടെ മദ്യപിച്ച കൊല്ലപ്പെട്ട യുവാക്കളിലൊരാള്‍ മറ്റൊരു യുവതിയെപ്പറ്റി മോശം പരാമര്‍ശം നടത്തിയതാണ് തര്‍ക്കത്തിന് തുടക്കമിട്ടതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു.

മരിച്ചവര്‍ അനസ് (22) രാധേ ശ്യാം (23) ദീപു എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നു പേരും ബിഹാറില്‍ ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. അനേകല്‍ സബ് അര്‍ബിലുള്ള നിര്‍മ്മാണത്തിലിരിക്കുന്ന അപാര്‍ട്‌മെന്റിന്റെ താഴെ വച്ചാണ് ആക്രമണം നടന്നത്. ഒരാളുടെ മൃതദേഹം അപാര്‍ട്‌മെന്റിന്റെ പാസേജിലും മറ്റൊരാളുടേത് മുറിക്കുള്ളില്‍ നിന്നുമാണ് കണ്ടെത്തിയത്. മൂന്നാമത്തെ മൃതദേഹം അപാര്‍ട്‌മെന്റിന്റെ മുറ്റത്ത് കിടക്കുന്ന നിലയിലായിരുന്നു.

ആക്രമണത്തില്‍ പരിക്കേറ്റ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.