- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'നുമ്മ സീനാണ് ബ്രോ..'; സ്കൂട്ടറിൽ പോകവേ ഒന്ന് തുറിച്ചു നോക്കി; നോട്ടം ദഹിച്ചില്ല; വിരോധം ഉള്ളിൽ വെച്ച് സഹോദരങ്ങൾ ചെയ്തത്; തിരിച്ചെത്തി ക്രൂര മർദ്ദനം; കൈമുറുക്കി പിടിച്ച് നെഞ്ചിലും മുഖത്തും ഫോക്കസ് ചെയ്ത് നല്ല ഇടിപൊട്ടി; അന്വേഷണത്തിൽ വീണ്ടും ട്വിസ്റ്റ്; പ്രതികൾ റിമാൻഡിൽ
തൃശൂർ: സമൂഹത്തിൽ ഇപ്പോൾ ചെറിയ കാര്യങ്ങൾക്ക് വരെ വലിയ പ്രശ്‌നങ്ങളാണ്. നാട്ടിൽ ഇറങ്ങാൻ പോലും പറ്റാത്ത അവസ്ഥ ആർക്കും സമാധാനമില്ല. ഒന്ന് പറഞ്ഞാൽ അടുത്ത് ഇടിയാണ്. ഇപ്പോൾ അങ്ങനെയൊരു സംഭവമാണ് തൃശ്ശൂരിൽ നടന്നിരിക്കുന്നത്. ഒന്ന് നോക്കിയതിന് ആണ് ഇത്രയും സംഭവങ്ങൾ നടന്നത്. അന്തിക്കാട് മനക്കൊടിയിൽ വച്ച് യുവാവിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികളായ സഹോദരങ്ങളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മനക്കൊടിയിൽ താമസിക്കുന്ന പാന്തോട് സ്വദേശികളായ പള്ളിയിൽ വീട്ടിൽ പ്രത്യുഷ് (26), കിരൺ (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 28 ന് രാവിലെ സ്കൂട്ടറിൽ വരികയായിരുന്ന മനക്കൊടി സ്വദേശി അക്ഷയ് (25) നെയാണ് മനക്കൊടി കുന്ന് സെന്‍ററിൽ വെച്ച് 'തുറിച്ചു നോക്കി'യെന്ന കാരണത്താൽ മുഖത്തും നെഞ്ചിലും ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. തുടർന്ന് ഞായറാഴ്ച ഇവരെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രത്യുഷിന്‍റെ പേരിൽ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ ഒരു കവർച്ചക്കേസും അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമക്കേസും ഒരു കവർച്ച കേസും മയക്കുമരുന്ന് ഉപയോഗിച്ചതിനുള്ള കേസും ഉണ്ട്.
കിരണിന്‍റെ പേരിൽ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകളുമുണ്ട്. അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിൻ, ജോസി, പൊലീസ് ഉദ്യോഗസ്ഥരായ ശിവകുമാർ, ഫൈസൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.