കൊല്ലം: പതിനഞ്ചുവര്‍ഷം മുന്‍പ് അന്‍പതുകാരന്‍ മരിച്ച കേസ് എസ്.പി വി.ജി വിനോദ്്കുമാര്‍ അട്ടിമറിച്ചതാണെന്നും സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി മുക്കിവച്ച് ആഭ്യന്തര വകുപ്പ്. പതിമൂന്നില്‍പ്പരം മുറിവുകളോടെ മരിച്ചനിലയില്‍ കണ്ടെത്തിയ അന്‍പതുകാരന്‍െ്റ മരണകാരണം 'വാഴയ്ക്ക് താങ്ങു കൊടുത്തിരുന്ന കഴ വീണതാണെന്ന്' റിപ്പോര്‍ട്ടു നല്‍കിയത് നിരവധി ആരോപണങ്ങള്‍ നേരിടുന്ന എസ്.പി വി.ജി വിനോദ് കുമാറായിരുന്നു. വിനോദ് കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും യാതൊരു നടപടിയുമില്ലെന്നും പരാതി.

2010 ഏപ്രില്‍ അഞ്ചിന് അഞ്ചല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് തങ്കപ്പന്‍ എന്നയാള്‍ മരിക്കുന്നത്. കൊലപാതകമാണെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് പോലീസ് കേസ് അന്വേഷിക്കുകയായിരുന്നു. പുനലുര്‍ ഡിവൈ.എസ്.പിയായിരുന്ന വി.ജി വിനോദ് കുമാറിനായിരുന്നു അന്വേഷണ ചുമതല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില മരിച്ചയാളുടെ ശരീരത്തില്‍ പതിമൂന്ന് മുറിവുകളാണ് കണ്ടെത്തിയത്്. തലയ്ക്കും കഴുത്തിനുമേറ്റ മുറിവുകളാണ് മരണ കാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, വിനോദ് കുമാറിന്‍െ്റ റിപ്പോര്‍ട്ടില്‍ 'വാഴയ്ക്ക് ഉത കൊടുത്തിരുന്ന കഴ വീണ് മരിച്ചതാണെന്ന്്' കുറിച്ചിരുന്നു. ഇതൊരു കൊലപാതകമാണെന്നും പ്രതികളുടെ സ്വാധീനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിക്കുകയായിരുന്നെ്നും ചൂണ്ടിക്കാട്ടി അഞ്ചല്‍, വടമണ്‍, ചരുവിള പുത്തന്‍വീട്ടില്‍ ഡി. രാജീവന്‍ മുഖ്യമന്ത്രിക്കും ഇന്‍്റലിജന്‍സ് ഐ.ജിക്കും പരാതി നല്‍കുകയായിരുന്നു.

കേസിനെക്കുറിച്ച് പ്രത്യേക ടീമിനൈക്കാണ്ട് വിശദമായി അന്വേഷിപ്പിക്കണമെന്നും സ്വഭാവിക മരണമാണെന്ന്് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച വിനോദ് കുമാര്‍ അഴിമതിക്കാരനായതിനാല്‍ ഹൈക്കോടതിയിടക്കം നിരവധി കേസുകള്‍ നേരിടുന്നയാളാണെന്നും രാജീവന്‍ പരാതിയില്‍ പറഞ്ഞിരുന്നു. 2023 ലാണ് രാജീവന്‍ മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന്, ഈ കേസ് അന്വേഷിക്കുന്നതിനായി ആരോപണവിധേയനായ വി.ജി വിനോദ് കുമാറിനെത്തന്നെ ചുമതലപ്പെടുത്തിയതായി മറുപടി ലഭിച്ചു. അന്വേഷണ ചുമതല ആരോപണവിധേയനായ ഉദ്യോഗസ്ഥനെ തന്നെ ഏല്‍പ്പിക്കുന്നത് ശരിയല്ലെന്നും നിഷ്പക്ഷമായി അന്വേഷിക്കുന്നതിന് മറ്റൊരു ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് രാജീവന്‍ വീണ്ടും ഹര്‍ജി നല്‍കി.

ഇതേത്തുടര്‍ന്ന് 2024 ഫെബ്രുവരിയില്‍ കേസ് കൊല്ലം ക്രൈം ബ്രാഞ്ചിന് കൈമാറി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ചു വരുകയാണെന്ന മറുപടി മാത്രമേ ഒന്നരവര്‍ഷമായി ലഭിക്കുന്നുള്ളൂയെന്ന് രാജീവന്‍ പറയുന്നു. കേസ് അട്ടിമറിക്കുകയാണെന്ന് സംശയം ഉള്ളതായും രാജീവന്‍ അഭിപ്രായപ്പെട്ടു. കേസുകളും പരാതികളും അട്ടിമറിക്കുന്നതിലൂടെ വിവാദ നായകനായ വി.ജി വിനോദ് കുമാറിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് ഇതാദ്യമായല്ല. പരാതികള്‍ കുന്നുകൂടിയിട്ടും ക്രമസമാധാന ചുമതലയുള്ള എ.ഐ.ജി പോസ്റ്റിലേക്കാണ് വിനോദ് കുമാറിനെ മാറ്റിയത്. വിനോദ്കുമാറിന്റെ കീഴില്‍ പോലീസുകാര്‍ കടുത്ത മാനസികപീഡനമാണ് നേരിടേണ്ടി വന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട പോലീസുകാരന്‍ ആത്മഹത്യ ചെയ്തത് എസ്.പിയുടെ പീഡനം മൂലമാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ചിറ്റാര്‍ സ്വദേശിയായ പോലീസുകാരനെ തിരുവല്ല ട്രാഫിക് യൂണിറ്റിലേക്കാണ് മാറ്റിയത്.

സ്ഥലം മാറ്റം റദ്ദാക്കാന്‍ വേണ്ടി പോലീസുകാരന്റെ ഭാര്യ എസ്.പിയെ കാണാന്‍ പല തവണ ചെന്നെങ്കിലും അനുവാദം നല്‍കിയില്ല. തുടര്‍ന്നാണ് പോലീസുകാരന്‍ ജീവനൊടുക്കിയത്. നിരവധി അട്ടിമറികള്‍ ആണ് വിനോദ്കുമാര്‍ ഇരുന്ന സമയത്ത് പത്തനംതിട്ട ജില്ലാ പോലീസില്‍ നടന്നത്. അതില്‍ ഏറ്റവും ഗുരുതരമായത് ആറന്മുള പോക്സോ കേസ് അട്ടിമറിയും കോയിപ്രം സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനവുമായിരുന്നു. ആറന്മുള പോക്സോ അട്ടിമറിയാണ് ഏറ്റവും ഞെട്ടിച്ചത്. മുന്‍ഹൈക്കോടതി ഗവ. പ്ലീഡര്‍ തോട്ടത്തില്‍ നൗഷാദ് പ്രതിയായ പോക്സോ കേസില്‍ പോലീസിന്റെ വീഴ്ച സര്‍ക്കാരിനെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും വരെ വെട്ടിലാക്കിയിരുന്നു.