ഭുവനേശ്വര്‍: ഒഡീഷയിലെ ഗഞ്ചമില്‍ ബീച്ചിനു സമീപം ഇരുപതുകാരിയായ കോളജ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. 10 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്നാണ് വിവരം. വിദ്യാര്‍ഥിനിക്കൊപ്പം ഉണ്ടായിരുന്ന ആണ്‍സുഹൃത്തിനെ ആക്രമിച്ച ശേഷമായിരുന്നു ബലാത്സംഗം. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ആയിരുന്നു സംഭവം. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പത്ത് പ്രതികളെയും പിടികൂടിയതായാണ് വിവരം. ഗോപാല്‍പൂരിലെ ബീച്ചിന് സമീപമാണ് കൂട്ടബലാത്സംഗം.

ആളൊഴിഞ്ഞ വീട്ടിലേക്ക് പെണ്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയ ശേഷമാണ് പീഡനം. പത്ത് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്ന് ഇരുപതുകാരി പരാതിയില്‍ പറയുന്നു. മദ്യപിച്ച കുറ്റവാളികള്‍ ആദ്യം അസഭ്യം പറഞ്ഞതോട സുഹൃത്ത് ചോദ്യം ചെയ്തു. പിന്നാലെ അക്രമികള്‍ സുഹൃത്തിനെ മര്‍ദ്ദിക്കുകയും വിദ്യാര്‍ഥിനിയുടെ വായ മൂടിക്കെട്ടി ആളൊഴിഞ്ഞ വീട്ടിലേക്കെത്തിച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച പുരിയിലെ ബീച്ചിനു സമീപത്തെ ഹോട്ടലില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായിരുന്നു. തൊട്ടുപിന്നാലെയാണ് തീരദേശ ഒഡീഷയെ നടുക്കി രണ്ടാമത്തെ കൂട്ട ബലാത്സംഗം. സംഭവത്തിനു ശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്തിനൊപ്പം ഞായാറാഴ്ച രാത്രി 11 മണിക്ക് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

മദ്യപിച്ചെത്തിയ പ്രതികള്‍ ആദ്യം പെണ്‍കുട്ടിയെ അസഭ്യം പറഞ്ഞു. ഇത് എതിര്‍ത്ത പുരുഷസുഹൃത്തിനെ പ്രതികള്‍ മര്‍ദിക്കുകയും പെണ്‍കുട്ടിയുടെ വായ മൂടിക്കെട്ടി ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കിയെന്നും കൗണ്‍സിലിങ് നല്‍കി വരികയാണെന്നും പൊലീസ് അറിയിച്ചു.