- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഡാ..ഡാ മിണ്ടാതെ ഇരുന്നില്ലെങ്കിൽ..നിന്നെ ഇവിടെ തന്നെ കുഴിച്ചുമൂടും..!! പൊതുസ്ഥലത്ത് തന്റെ പരാതികൾ ഒരു ഭയവുമില്ലാതെ പറഞ്ഞുകൊണ്ടിരുന്ന വൃദ്ധൻ; ഇതെല്ലാം കേട്ടിരുന്ന ഐഎഎസ് ഉദ്യോഗസ്ഥനും; പെട്ടെന്ന് അതുവഴി വന്ന ചെറുപ്പക്കാരന്റെ അതിരുവിട്ട പ്രവർത്തി; നൊടിയിടയിൽ ചെകിട് പൊട്ടുന്ന ശബ്ധം
ഭോപ്പാൽ : പൊതുശൗചാലയങ്ങളില്ലെന്ന് പരാതിപ്പെട്ട വൃദ്ധനെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ഭീഷണിപ്പെടുത്തുകയും പരസ്യമായി മൂത്രമൊഴിച്ച യുവാവിനെ മർദ്ദിക്കുകയും ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മധ്യപ്രദേശിലെ നർസിംഗ്പൂരിലെ ബർമൻ സാൻഡ് ഘട്ടിലാണ് വിവാദമായ സംഭവം നടന്നത്.
സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിൽ, സമീപപ്രദേശങ്ങളിൽ പൊതുശൗചാലയങ്ങളുടെ അഭാവത്തെക്കുറിച്ച് ഒരു വൃദ്ധൻ പോലീസ് ഉദ്യോഗസ്ഥനോടും മറ്റ് ചില ഉദ്യോഗസ്ഥരോടും പരാതിപ്പെടുന്ന ദൃശ്യങ്ങളോടെയാണ് ആരംഭിക്കുന്നത്. ഈ സമയം, അൽപ്പം മാറി മൂത്രമൊഴിക്കുകയായിരുന്ന ഒരു യുവാവിനെ ഐഎഎസ് ഉദ്യോഗസ്ഥനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഗജേന്ദ്ര നാഗേഷ് വിളിച്ച് വരുത്തി മുഖത്തടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനും യുവാവിനെ മർദ്ദിച്ചു.
തുടർന്ന്, യുവാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐഎഎസ് ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുകയും യുവാവിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാൾ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥരോട് ആജ്ഞാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പരാതിപ്പെട്ട വൃദ്ധന്റെ നേർക്ക് തിരിഞ്ഞ് ഉദ്യോഗസ്ഥൻ ഭീഷണി മുഴക്കിയത്. "ഞാൻ നിന്നെ മണലിൽ കുഴിച്ചിടും. നീ ഭൂമിക്ക് മുകളിൽ കാണിക്കുന്ന അത്രയും ആഴത്തിൽ ഞാൻ നിന്നെ തള്ളിയിടും," എന്ന് കൈ ചൂണ്ടി ഭീഷണിപ്പെടുത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ വീഡിയോയിൽ വ്യക്തമാണ്.
പ്രമുഖ മാധ്യമപ്രവർത്തകൻ ശുഭം ശുക്ലയാണ് ഈ വീഡിയോ എക്സിൽ പങ്കുവെച്ചത്. "ഒരാളുടെ അച്ഛന്റെ പ്രായത്തിലുള്ള ഒരു വൃദ്ധനോട് ഇത്തരം ഭാഷ ഉപയോഗിക്കുന്നത്... ഗുണ്ടായിസമാണ്. എന്ന് മുതലാണ് ഐഎഎസ് ഉദ്യോഗസ്ഥർ ഇത് ചെയ്യാൻ തുടങ്ങിയത്?" എന്നും അദ്ദേഹം വീഡിയോ പങ്കുവെച്ചുകൊണ്ട് ചോദിച്ചു.
വീഡിയോ അതിവേഗം വൈറലാവുകയും ഐഎഎസ് ഉദ്യോഗസ്ഥനും പോലീസ് ഉദ്യോഗസ്ഥനുമെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. പൊതുജനങ്ങളെ ശിക്ഷിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് എന്തധികാരമെന്നതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് ഇത് വഴിവെച്ചിട്ടുണ്ട്.




