മുംബൈ: മുംബൈയിലെ പ്രശസ്തമായ ഒരു സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപികയായ യുവതിയും സുഹൃത്തും അറസ്റ്റില്‍. വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ പരാതിയില്‍ ദാദര്‍ പോലീസിന്റെ പിടിയിലായത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം കൊണ്ടുപോയി അധ്യാപിക ലൈംഗികമായി ചൂഷണംചെയ്തെന്നാണ് പരാതി. ഒരു വര്‍ഷത്തോളമാണ് 17 കാരനായ വിദ്യാര്‍ത്ഥി പീഡനത്തിനിരയായതെന്ന് പൊലീസ് അറിയിച്ചു. 38 വയസ്സുകാരിയായ അധ്യാപിക, വിവാഹിതയും കുട്ടികളുടെ അമ്മയുമാണ്.

അധ്യാപികയുടെ ഉപദ്രവം സഹിക്കവയ്യാതായതോടെയാണ് വിദ്യാര്‍ഥി വീട്ടുകാരോട് വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അധ്യാപികയുടെ സുഹൃത്തായ യുവതിക്കെതിരേയും സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സ്‌കൂളിലെ വാര്‍ഷികാഘോഷത്തിനുള്ള നൃത്തപരിശീലനത്തിനിടെയാണ് അധ്യാപികയും സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയും ആദ്യം പരിചയപ്പെടുന്നത്. തുടര്‍ന്ന് 2024 ജനുവരിയിലാണ് അധ്യാപിക വിദ്യാര്‍ഥിയെ ആദ്യം ലൈംഗികമായി ചൂഷണം ചെയ്തതെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അധ്യാപികയുടെ അതിക്രമം വിദ്യാര്‍ഥി എതിര്‍ത്തെങ്കിലും മറ്റൊരു പെണ്‍സുഹൃത്തിനെ ഉപയോഗിച്ച് പ്രതി വിദ്യാര്‍ഥിയെ അനുനയിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥിയെ അനുനയിപ്പിക്കാനും അടുപ്പം തുടരാനുമായി സ്‌കൂളിന് പുറത്തുള്ള തന്റെ സുഹൃത്തായ ഒരു യുവതിയെ അധ്യാപിക ചുമതലപ്പെടുത്തി. ഈ യുവതി വിദ്യാര്‍ഥിയുമായി നിരന്തരം സംസാരിക്കുകയും അധ്യാപികയുമായുള്ള ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയുംചെയ്തു.

മുതിര്‍ന്ന സ്ത്രീകളും കൗമാരക്കാരായ ആണ്‍കുട്ടികളും തമ്മിലുള്ള ബന്ധമെല്ലാം സാധാരണമാണെന്ന് പറഞ്ഞാണ് യുവതി വിദ്യാര്‍ഥിയെ അനുനയിപ്പിച്ചത്. അധ്യാപികയും വിദ്യാര്‍ഥിയും നല്ലചേര്‍ച്ചയുള്ളവരാണെന്നും യുവതി പറഞ്ഞിരുന്നു. ഇതിനുപിന്നാലെ അധ്യാപികയെ കാണാനും ബന്ധം തുടരാനും വിദ്യാര്‍ഥി സമ്മതിച്ചു. തുടര്‍ന്ന് പലയിടങ്ങളില്‍വെച്ച് അധ്യാപിക വിദ്യാര്‍ഥിയെ ലൈംഗികമായി ദുരുപയോഗംചെയ്തെന്നാണ് ആരോപണം.

ആദ്യ ഘട്ടത്തില്‍ വിദ്യാര്‍ത്ഥിക്ക് വൈകാരിക പിന്തുണ നല്‍കുകയെന്ന വ്യാജേനയായിരുന്നു കുട്ടിയെ സമീപിച്ചത്. പിന്നീട് ആഡംബര ഹോട്ടലുകളിലേക്ക് കൂട്ടിക്കൊപോവുകയും മദ്യവും ആന്‍സൈറ്റി മരുന്നുകള്‍ നല്‍കുകയും ചെയ്താണ് പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. അധ്യാപിക വിദ്യാര്‍ത്ഥിയുടെ വിശ്വാസം നേടിയെടുത്തു. മറ്റുള്ളവരില്‍ നിന്ന് അവനെ ഒറ്റപ്പെടുത്താന്‍ തുടങ്ങി. പിന്നീട് തന്റെ കാറില്‍ പല രഹസ്യ സ്ഥലങ്ങളിലും വിദ്യാര്‍ത്ഥിയെ ഇവര്‍ കൂട്ടിക്കൊണ്ടുപോയി. ഫൈവ് സ്റ്റോര്‍ ഹോട്ടലില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ശേഷം മദ്യം നല്‍കി പ്രലോഭിപ്പിക്കുകയും ചെയ്തു.

മുംബൈയിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളിലടക്കം അധ്യാപിക വിദ്യാര്‍ഥിയെ കൊണ്ടുപോയിരുന്നു. ഇവിടങ്ങളില്‍വെച്ചും അധ്യാപിക വിദ്യാര്‍ഥിയെ അതിക്രമത്തിനിരയാക്കി. കാറില്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി ഉപദ്രവിച്ചെന്നും മദ്യം കുടിപ്പിച്ചെന്നും പരാതിയിലുണ്ട്. അധ്യാപികയുടെ നിരന്തരമായ പീഡനം കാരണം വിദ്യാര്‍ഥിക്ക് മാനസിക-ശാരീരികപ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നു. ഇതിന് അധ്യാപിക തന്നെ ചില മരുന്നുകള്‍ നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.

അധ്യാപിക പീഡനം നിര്‍ത്തുമെന്ന് പ്രതീക്ഷിച്ചാണ് താന്‍ മാസങ്ങളോളം നിശബ്ദനായിരുന്നതെന്ന് വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. മാനസിക ബുദ്ധിമുട്ടികള്‍ സഹിക്കാനാകാതെ വന്നപ്പോഴാണ് വിവരം പറഞ്ഞതെന്നും കുട്ടി പറയുന്നു. സ്‌കൂളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇരയായ വിദ്യാര്‍ത്ഥി പരാതി നല്‍കിയത്.

തുടര്‍ന്നാണ് അധ്യാപികയെയും സുഹൃത്തിനെയും കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്ത്. പ്രതികള്‍ നിലവില്‍ റിമാന്‍ഡിലാണ്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും മറ്റ് വകുപ്പുകളും ചേര്‍ത്താണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, അധ്യാപികയുടെ മറ്റ് വിദ്യാര്‍ത്ഥികളുമായുള്ള പഴയകാല ബന്ധങ്ങളും ഡിജിറ്റല്‍ വിവരങ്ങളും പൊലീസ് ഇപ്പോള്‍ പരിശോധിച്ചുവരികയാണ്.