പത്തനംതിട്ടയില്‍ അനാഥാലയത്തിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടി വിവാഹം കഴിഞ്ഞ് എട്ടാം മാസം പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ച സംഭവത്തില്‍ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാകും മുന്‍പാണ് ഗര്‍ഭിണിയായതെന്ന ശിശുക്ഷേമ സമിതി റിപ്പോര്‍ട്ടിന്‍മേലാണ് നടപടി. അനാഥാലയം നടത്തിപ്പുമായി ബന്ധപ്പെട്ട യുവാവ് കഴിഞ്ഞ ഒക്ടോബറില്‍ വിവാഹം കഴിച്ച പെണ്‍കുട്ടി ഈ മാസം ആദ്യമാണ് പ്രസവിച്ചത്.

വിവാഹം കഴിഞ്ഞ് എട്ടാംമാസം പ്രസവിച്ചത് പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ ആണെന്ന വിവരം ലഭിച്ചതോടെയാണ് ശിശുക്ഷേമ സമിതി വിഷയം പരിശോധിച്ചത്. പ്രസവം കൈകാര്യം ചെയ്ത ഡോക്‌റുടെ മൊഴി എടുത്ത ശേഷമാണ് പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ആരേയും പ്രതിചേര്‍ത്തിട്ടില്ല.

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പാണ് പെണ്‍കുട്ടി ഗര്‍ഭിണിയായതെന്ന ശിശുക്ഷേമ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രസവമെടുത്ത ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന വിവാഹത്തില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു. സംഭവം വലിയ വാര്‍ത്ത പ്രാധാന്യം നേടുകയും ചെയ്തു. ഈ മാസം ആദ്യമാണ് പെണ്‍കുട്ടി പ്രസവിച്ചത്. പ്രസവം കൈകാര്യം ചെയ്ത് ഗൈനക്കോളജിസ്റ്റിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.