പാലക്കാട്: മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ ഗുരുതര കണ്ടെത്തലുമായി സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പീഡന വിവരം അറിഞ്ഞിട്ടും സ്‌കൂള്‍ അധികൃതര്‍ ദിവസങ്ങളോളം വിവരം മറച്ചുവെച്ചു. പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥി സഹപാഠിയോട് തുറന്നു പറഞ്ഞ ഡിസംബര്‍ 18 ന് തന്നെ സ്‌കൂള്‍ അധികൃതര്‍ വിവരമറിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. പീഡന വിവരം മറച്ചുവെച്ചു, അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചു തുടങ്ങി ഗുരുതര കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ നടപടിയെടുക്കും.

ഡിസംബര്‍ 18നാണ് വിദ്യാര്‍ഥി സഹപാഠിയോട് പീഡന വിവരം തുറന്നുപറഞ്ഞത്. അന്നേ ദിവസം സ്‌കൂള്‍ അധികൃതര്‍ വിവരമറിഞ്ഞിരുന്നു. തുടര്‍ന്ന് 19 ന് അധ്യാപകനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കുകയും ചെയ്തു. എന്നാല്‍, സംഭവം പൊലീസിലോ ബന്ധപ്പെട്ട അധികൃതരെയോ അറിയിക്കാന്‍ വൈകിയെന്നാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. കുട്ടിയുടെ സുഹൃത്തുക്കള്‍ അവരുടെ വീടുകളില്‍ വിവരം പറയുകയും വീട്ടുകാര്‍ പൊലീസിലും ചെല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.

പീഡന വിവരം മറച്ചുവച്ചതിനും അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമടക്കം സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകും. സ്‌കൂളിലെ പ്രധാനാധ്യാപകന്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരോട് ഡിവൈഎസ്പി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. വിശദമായ ചോദ്യം ചെയ്യലിനുശേഷം കേസെടുത്തേക്കുമെന്നാണ് വിവരം. മലമ്പുഴയിലെ സ്‌കൂള്‍ അധ്യാപകനായ അനിലാണ് ഇന്നലെ അറസ്റ്റിലായത്.

സ്‌കൂളിലെ പ്രധാന അധ്യാപകന്‍, മാനേജ്‌മെന്റ് പ്രതിനിധികളെയും പാലക്കാട് ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കും. വിശദമായ ചോദ്യം ചെയ്യലിന് ശേഷം കേസെടുത്തേക്കും. സംസ്‌കൃത അധ്യാപകന്‍ അനിലാണ് എസ് സി വിഭാഗത്തില്‍പ്പെട്ട ആറാം ക്ലാസുകാരനെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് പീഡിപ്പിച്ചത്. കുട്ടി സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. നവംബര്‍ 29നാണ് സംഭവം നടന്നത്. അധ്യാപകനെതിരെ പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.