- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'അമ്മ..എന്നെ മോശം രീതിയിൽ സ്പർശിക്കുന്നു..'; ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ കേട്ട് സ്കൂൾ കൗൺസിലർക്ക് ഞെട്ടൽ; അങ്ങനെ ഒന്നും നടന്നിട്ടില്ലെന്ന് യുവതി; പോക്സോ വകുപ്പുകൾ അടക്കം ചുമത്തി പോലീസ്; നിർണായകമാകുന്നത് സഹോദരിയുടെ മൊഴി!
ബെംഗളൂരു: ലൈംഗിക വിദ്യാഭ്യാസം മറയാക്കി അമ്മ തന്നോട് മോശം രീതിയിൽ പെരുമാറുന്നുവെന്ന ആരോപണവുമായി മകൾ. സ്‌കൂൾ കൗൺസിലറുടെ മുന്നിലാണ് ഒമ്പതാം ക്ലാസുകാരി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പക്ഷെ ആരോപണങ്ങൾ എല്ലാം പാടെ നിഷേധിച്ച് അമ്മയും രംഗത്ത് വന്നു. ബെംഗളുരുവിലാണ് സംഭവം നടന്നത്. ആരോപണത്തിൽ കൃത്യമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
ഭാവിയിൽ ഭർത്താവിനൊപ്പം ജീവിക്കേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കുകയെന്ന പേരിലാണ് അമ്മ പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി 9ാം ക്ലാസുകാരി രംഗത്ത് വന്നിരിക്കുന്നത്. സ്വന്തം അമ്മ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുവെന്നാണ് ബെംഗളൂരുവിലെ സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുടെ പരാതി. 45കാരിയായ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് 9ാം ക്ലാസുകാരി താമസിച്ചു വരുന്നത്. അമ്മയുമായി തർക്കം പതിവായതിന് പിന്നാലെ ഭർത്താവ് തനിച്ചാണ് താമസമെന്നാണ് വിദ്യാർത്ഥിനി പറഞ്ഞിരിക്കുന്നത്.
തന്നെ ഒരു വർഷത്തോളമായി അമ്മ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായാണ് പെൺകുട്ടിയുടെ ആരോപണം. എന്നാൽ, മകളുടെ ആരോപണം മുഴുവനായും അമ്മ തള്ളി. ചോദ്യം ചെയ്യലിനായി 45കാരിയെ പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. മകളെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടില്ലെന്നും എന്നാൽ കുട്ടിയെ അടിച്ചതായും വഴക്ക് പറഞ്ഞതായും അമ്മ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. സ്കൂളിലെ കൗൺസിലറോടാണ് ഒപെൺകുട്ടി തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്.
കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികതകൾ ശ്രദ്ധിച്ച ശേഷം ഏറെ ശ്രമിച്ച ശേഷമാണ് വിദ്യാർത്ഥിനി സംസാരിച്ച് തുടങ്ങിയതെന്നാണ് ഇവർ പോലീസിനോട് വിശദമാക്കിയിട്ടുള്ളത്. ശനിയാഴ്ച സ്കൂൾ കൗൺസിലറാണ് പോലീസിൽ പരാതി നൽകിയത്. പിന്നാലെ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസ് എടുക്കുകയായിരുന്നു. പിന്നാലെ മഫ്തിയിലെത്തിയ പൊലീസുകാർ 45കാരിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഒമ്പതാം ക്ലാസുകാരിയുടെ സഹോദരിയുടെ മൊഴിയും എടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.