ആലപ്പുഴ: പ്രമുഖ സോഷ്യല്‍ മീഡിയ ഇൻഫ്ലുൻസറിനെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച എന്ന പരാതിയിലാണ് 'തൃക്കണ്ണന്‍' എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴ പോലീസിലാണ് പരാതി കിട്ടിയത്. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ആലപ്പുഴ സ്വാദേശിനിയുടെ പരാതിയിലാണ് യുവാവ് കുടുങ്ങിയത്. വിവാഹ വാഗ്ദാനം നല്‍കി റീല്‍സ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ഏകദേശം രണ്ടര ലക്ഷം ഫോളോവേഴ്സ് ഉള്ള ആളാണ് തൃക്കണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹാഫിസ്.

ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി റിൽസ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചുവെന്നാണ് പരാതി. തൃക്കണ്ണൻ എന്ന പേരിലുള്ള ഇരവുകാട് സ്വദേശി ഹാഫിസിന് ഇൻസ്റ്റാഗ്രാമിൽ രണ്ടര ലക്ഷത്തോളം ഫോളോവേഴ്സാണുള്ളത്. നിരവധി പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി കൂടെ കൂട്ടാറുണ്ടെന്ന് പോലീസ് അറിയിച്ചു. നേരത്തേയും നിരവധി പരാതികൾ ഇയാൾക്കെതിരെ ആലപ്പുഴ സൗത്ത് പോലീസിന് ലഭിച്ചിരുന്നു. ഇതിൽ പലതും ഒത്തുതീർപ്പാക്കുകയായിരുന്നു.

വീട് വാടകയ്‌ക്കെടുത്താണ് റീൽസിന്റെ എഡിറ്റിങ്ങും മറ്റ് ജോലികളും നടത്തുന്നത്. ഈ വീട്ടിലേക്കാണ് പെൺകുട്ടികളെ എത്തിച്ച് പീഡിപ്പിച്ചിരുന്നത്. ഇതിലൊരു പെൺകുട്ടിയാണ് ഇപ്പോൾ പരാതിയുമായി രംഗത്ത് എത്തിയത്. നിയമവിദ്യാർത്ഥികൂടിയാണ് ഈ പെൺകുട്ടി. ഒരു വർഷത്തോളമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു.

23കാരിയായ നിയമ വിദ്യാർഥിയെ ഫോട്ടോ ഷൂട്ടിനായി ആലപ്പുഴ ഇരവുകാടുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഇയാൾ നൂറുകണക്കിന് സ്ത്രീകൾ ഇത്തരത്തിൽ പീഡിപ്പിച്ചതായും യുവതി പരാതിയിൽ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ ഒരുപാട് ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറാണ് തൃക്കണ്ണൻ. ഇയാളെ വൈകുന്നേരം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

യുവതിയെ ഇയാൾ വിവാഹം കഴിക്കാമെന്ന് പറയുകയും എന്നാൽ പിന്നീട് ഇവർ തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്ന് പിരിയുകയുമായിരുന്നു. രണ്ടരലക്ഷം ഫോളോവെർസ് ആണ് 25 കാരനായ ഹാഫിസ് എന്ന തൃക്കണ്ണനുള്ളത്. അതുകൊണ്ടുതന്നെ ഇയാളുടെ ഓരോ റീൽസിനും വലിയ റീച്ചാണ് സോഷ്യൽ മീഡിയയിൽ നിന്നും കിട്ടാറുള്ളതും. ഒരുമിച്ച് റീൽസ് എടുക്കാമെന്നും കൊളാബ് ചെയ്യാമെന്നും പറഞ്ഞാണ് ഇയാൾ പെൺകുട്ടികളെ വിളിച്ചുവരുത്തുന്നത്.

തന്റെ വീടിന് തൊട്ടടുത്തുള്ള മറ്റൊരു വീട് വാടകയ്‌ക്കെടുത്താണ് ഇയാൾ റീൽസ് ഷൂട്ട് ചെയ്യുന്നതും എഡിറ്റ് ചെയ്യുന്നതും. അവിടെവെച്ചാണ് യുവതിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി പീഡിപ്പിച്ചതെന്നാണ് പരാതിക്കാരി പറയുന്നത്. കഴിഞ്ഞ ഒരു വർഷമായി ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്നും എന്നാൽ കുറച്ച്‌ കഴിഞ്ഞപ്പോഴാണ് ഇയാൾ തന്നെ പറ്റിക്കുകയാണെന്ന് നിയമവിദ്യാർഥിനിയായ പരാതിക്കാരി തിരിച്ചറിയുന്നതും.

ഇതിന് മുൻപും രണ്ട് പീഡന പരാതികൾ തൃക്കണ്ണനെതിരെ ആലപ്പുഴ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ പരാതി നൽകിയ പെൺകുട്ടികൾ കേസിൽ നിന്ന് പിന്മാറിയതിനാൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഹാഫിസിന്റെ അറസ്റ്റ് ഇന്ന് ഉച്ചയോടുകൂടിയാണ് പൊലീസ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധനയ്ക്കായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു.