- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഞാൻ പറയുന്നത് നീ ഒന്ന് ശ്രദ്ധിച്ചു കേൾക്കണം..! ആദ്യരാത്രിയിൽ തന്നെ നവവരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ; എല്ലാം കേട്ടിരുന്ന് വധുവിന്റെ കിളി പോയി; ജീവിതകാലം മുഴുവൻ കൂടെ കൂട്ടുമെന്ന് കരുതിയ ആൾ ചെയ്തത്; മൂന്നിന്റെ അന്ന് കോടതിയിൽ ഹർജി
ഗോരഖ്പൂർ: വിവാഹം കഴിഞ്ഞ് കേവലം മൂന്ന് ദിവസത്തിനകം ഭർത്താവിൽ നിന്ന് വിവാഹമോചനം തേടി ഒരു യുവതി കോടതിയെ സമീപിച്ചത് ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ചർച്ചയാകുന്നു. ഭർത്താവ് തന്റെ ശാരീരിക ശേഷിക്കുറവ് മറച്ചുവെച്ചു എന്ന് ആരോപിച്ചാണ് 22 വയസ്സുകാരിയായ യുവതി കോടതിയെ സമീപിച്ചത്.
ഗോരഖ്പൂർ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയിലെ എഞ്ചിനീയറാണ് 25 വയസ്സുകാരനായ ഭർത്താവ്. നവംബർ 28-നായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന്റെ ആദ്യ രാത്രിയിൽ വെച്ചാണ് ഭർത്താവ് തനിക്ക് അച്ഛനാകാൻ ശാരീരികമായി കഴിവില്ല എന്ന നിർണ്ണായക വിവരം വെളിപ്പെടുത്തിയത്.
ഈ കടുത്ത വഞ്ചനയിൽ ഞെട്ടിപ്പോയ യുവതി, ഡിസംബർ 1-ന് തന്നെ ഭർതൃഗൃഹത്തിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങി. തുടർന്ന് ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഭർത്താവിന്റെ ശാരീരിക അവസ്ഥ തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ യുവതി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
നിലവിലെ വരന് ഇത് രണ്ടാമത്തെ വിവാഹമായിരുന്നു എന്നും, ഇയാളുടെ ആദ്യ വിവാഹം രണ്ട് വർഷം മുമ്പ് സമാനമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വേർപിരിഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു. ഈ നിർണ്ണായകമായ വിവരം മറച്ചുവെച്ചാണ് ഇയാൾ രണ്ടാമതും വിവാഹം ചെയ്തത്.
വിവാഹത്തെ തുടർന്നുണ്ടായ ചെലവുകൾ, സമ്മാനങ്ങൾ എന്നിവ തിരികെ നൽകണമെന്ന് വധുവിന്റെ കുടുംബം ആവശ്യപ്പെട്ടു. ഡിസംബർ 3-ന് കുടുംബാംഗങ്ങളെ ഉൾപ്പെടുത്തി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും അനുരഞ്ജന ചർച്ച പരാജയപ്പെട്ടു.
തുടർന്ന് ഇരു കുടുംബാംഗങ്ങളും ചേർന്ന് ഒരു ഒത്തുതീർപ്പിലെത്തുകയായിരുന്നു. വിവാഹത്തിന്റെ ചെലവുകൾക്കായി വധുവിന്റെ വീട്ടുകാർക്ക് 7 ലക്ഷം രൂപയും വിവാഹ സമ്മാനങ്ങളും ഒരു മാസത്തിനകം തിരികെ നൽകാൻ വരന്റെ കുടുംബം സമ്മതിച്ചു.




