കൊച്ചി: ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിൽ ഇടിച്ച് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പൂർണ്ണമായും ആൾട്ടറേഷൻ ചെയ്ത വാഹമാണ് അപകടത്തിൽപെട്ടതെന്നാണ് ട്രാഫിക് ഉദ്യോഗസ്ഥർ പറയുന്നത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടും എയർബാഗ് പുറത്ത് വന്നില്ല. അലോയ് വീലടക്കം വാഹനത്തിൽ നിന്ന് ഊരിത്തെറിച്ചുപോയിരുന്നു.

അപകടത്തിൽ ആലപ്പുഴ സ്വദേശികളും സുഹൃത്തുക്കളുമായ ഹാറൂൺ ഷാജി (25), മുനീർ (25) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആദിൽ (25), യാക്കൂബ് (25) എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് എളമക്കര ചങ്ങമ്പുഴ പാർക്കിന് സമീപം അപകടം ഉണ്ടായത്. ആലുവ ഭാഗത്ത് നിന്ന് വരികയായിരുന്ന ഒരു സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു.

അമിത വേഗതയോ, അല്ലെങ്കിൽ ഡ്രൈവർ ഉറങ്ങിപ്പോയതോ ആകാം അപകടത്തിൻ്റെ പ്രാഥമിക കാരണമെന്നാണ് അധികൃതരുടെ നിഗമനം. ട്രാഫിക് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, വാഹനം ചെയ്തതായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.