- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനധികൃതമായി മദ്യ കച്ചവടം നടത്തുന്നുവെന്ന് രഹസ്യ വിവരം; പിന്നാലെ സംസ്ഥാനത്ത് എക്സൈസിന്‍റെ മിന്നൽ പരിശോധന; റെയ്ഡിൽ 6 പേർ കുടുങ്ങി
തിരുവനന്തപുരം: അനധികൃതമായി മദ്യ കച്ചവടം നടത്തുന്നവരെ പിടികൂടാൻ സംസ്ഥാന വ്യാപകമായി നടത്തിയ എക്സൈസിന്‍റെ റെയ്ഡിൽ ആറ് പേർ കുടുങ്ങി. തിരുവനന്തപുരം ജില്ലയിൽ നിന്നും രണ്ട് പേരാണ് കഴിഞ്ഞ ദിവസം കുടുങ്ങിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അമരവിളയിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ച 25.3 ലിറ്റർ ചാരായവും 95 ലിറ്റർ കോടയും വാറ്റുപകണങ്ങളുമായി ബിജു എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. അമരവിള എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി.എൽ.ആദർശും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്.
അമ്പലംമുക്കിൽ 12.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ച പ്രഫുൽ രാജ്(42) എന്നയാളെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സുഭാഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കേസ് കണ്ടെടുത്തത്. ആലപ്പുഴ തൃക്കുന്നപ്പുഴയിൽ 13 ലിറ്റർ ചാരായവുമായി മഹേഷ് (29) എന്നയാളെയും എക്സൈസ് പിടികൂടി. കാർത്തികപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.അരുൺ കുമാറും പാർട്ടിയും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ജോൺ സെബാസ്റ്റ്യൻ (44) എന്നയാളാണ് അറസ്റ്റിലായത്.