ആലപ്പുഴ: പുന്നമട കായലിൽ ഹൗസ് ബോട്ടിൽ വെച്ച് ഒമ്പത് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ജീവനക്കാരന് അഞ്ച് വർഷം കഠിന തടവും 30,000 രൂപ പിഴയും വിധിച്ചു. കരുമാടി സ്വദേശിയായ രമേശനാണ് (52) ആലപ്പുഴ പോക്സോ കോടതി ജഡ്ജി റോയ് വർഗീസ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതിക്ക് ആറു മാസത്തെ അധിക തടവ് അനുഭവിക്കേണ്ടി വരും.

കുടുംബത്തോടൊപ്പം ഉല്ലാസയാത്രയ്ക്കെത്തിയപ്പോഴാണ് പെൺകുട്ടി അതിക്രമത്തിനിരയായത്. ബോട്ടിലെ താൽക്കാലിക ജീവനക്കാരനായിരുന്നു രമേശനെതിരെയായിരുന്നു പരാതി. സംഭവത്തെ തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിധിൻ രാജിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു. പിന്നീട് സബ് ഇൻസ്പെക്ടർ മനോജ് എസ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.