തിരുവനന്തപുരം : നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു. നടനെതിരെ യുവതി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നല്‍കി. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി.

തിരുവനന്തപുരത്തെ ഗീത് ഹോട്ടലില്‍ വെച്ച് ദുരനുഭവം നേരിട്ടുവെന്ന് മൊഴി നല്‍കിയ നടി സിനിമയുമായി ബന്ധപ്പെട്ട ചിലരുടെ പേരുകളും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ നടിയുടെ മൊഴിക്കപ്പുറം ഒരു തെളിവും കണ്ടെത്താനായില്ലെന്ന് പോലീസ് വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലല്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടില്‍ പറയുന്നു.