- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്ഷണം കഴിച്ച് കൈകഴുകാൻ പോകുന്നതിനിടെ എക്സൈസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങി; അഞ്ചു മണിക്കൂറിനു ശേഷം പ്രതിയെ സാഹസികമായി പിടികൂടി എക്സൈസ്; സംഭവം മലപ്പുറത്ത്
മലപ്പുറം: ഭക്ഷണം കഴിച്ച് കൈകഴുകാൻ പോകുന്നതിനിടെ മുങ്ങിയ പ്രതിയെ എക്സൈസ് പിടികൂടിയത് സാഹസികമായി. മലപ്പുറം സിവിൽ സിവിൽ സ്റ്റേഷനിലെ എക്സൈസ് ഓഫിസിന് സമീപത്ത് നിന്ന് ഒഡീഷ സ്വദേശി ഹഡിപ മാച്ചോ (20) രക്ഷപ്പെട്ടത്. രക്ഷപ്പെട്ട് അഞ്ചു മണിക്കൂറിനു ശേഷം പ്രതിയെ എക്സൈസ് പിടികൂടി. കഞ്ചാവ് കേസിലാണ് ഹഡിപ മാച്ചോ അറസ്റ്റിലായത്.
വ്യാഴാഴ്ച ഉച്ചക്ക് 2.15നാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം കൈകഴുകാൻ ശുചിമുറിയിൽ കയറിയപ്പോൾ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. ഇയാൾ സിവിൽ സ്‌റ്റേഷന് പിറകിലെ ശാന്തീതീരം പാർക്കിന്റെ ഭാഗത്തേക്ക് പോയിട്ടുണ്ടാകുമെന്നായിരുന്നു എക്സൈസിന്റെ പ്രാഥമിക നിഗമമനം. തുടർന്ന് ഈ പ്രദേശങ്ങളിൽ ഉദ്യോഗസ്ഥർ വ്യാപക തിരച്ചിൽ നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല.
രാത്രി 7.30 ഓടെഎൻ പ്രതിയെ പോലീസ് വലയിലാക്കിയത്. കടലുണ്ടിപുഴയിൽ നിർമാണം നടക്കുന്ന നമ്പ്രാണി റെഗുലേറ്ററിന് സമീപം കൂട്ടിയിട്ട കല്ലുകളിൽ പ്രതി മറഞ്ഞിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. എക്സൈസ് സംഘത്തെ കണ്ടപാടെ പുഴയിലിറങ്ങി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ പുഴയുടെ അക്കരെയെത്തി എക്സൈസ് സാഹസികമായി പിടികൂടുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ 10 കിലോ കഞ്ചാവുമായി വേങ്ങരയിൽ നിന്നാണ് ഹഡിപ മച്ചോയെയും കൂടെയുണ്ടായിരുന്ന യുവാവിനെയും എക്സൈസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെയാണ് പ്രതികളിൽ ഒരാളായ ഹഡിപ മച്ചോ പോലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടുന്നത്. ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് എക്സൈസ് അറിയിച്ചു.