- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാധ്യതകൾ നമുക്ക് തീർക്കാം..; നീ തിരിച്ചു വാ..നീയില്ലാതെ പറ്റില്ല..; ഭാര്യയെ കാണാനില്ലെന്ന് വാവിട്ട് അലറി കരഞ്ഞ് സോഷ്യൽ മീഡിയ പോസ്റ്റ്; ഒടുവിൽ സങ്കടം സഹിക്കാൻ കഴിയാതെ ഭർത്താവ് ജീവനൊടുക്കി
ആലപ്പുഴ: ഭാര്യയെ കാണാനില്ലാത്ത വിഷമത്തിൽ സങ്കടം സഹിക്കാൻ കഴിയാതെ ഭർത്താവ് ജീവനൊടുക്കി. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം നടന്നത്. കണ്ണമ്പള്ളിഭാഗം വിഷ്ണു ഭവനിൽ വിനോദാണ് (49) ജീവനൊടുക്കിയത്. വിനോദിന്റെ ഭാര്യ രഞ്ജിനി (45) ജൂൺ 11-ാം തീയതി രാവിലെ 11 മണി കഴിഞ്ഞ് ബാങ്കിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്.
പിന്നീട് അവരെ ആരും കണ്ടിട്ടില്ല. ഭാര്യയെ കാണാനില്ലെന്ന് പരാതി പറഞ്ഞ് വിനോദ് കായംകുളം പോലീസിൽ പരാതി കൊടുത്തിട്ട് രണ്ടുമാസമാകുന്നു. ഇതുവരെ ഒരു വിവരവും ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് വിനോദ് ജീവനൊടുക്കിയത്.
കനറാ ബാങ്കിൽ നിന്ന് ഇവർ സെക്രട്ടറിയായ കുടുംബശ്രീ യൂണിറ്റ് ഒന്നേകാൽ ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇവർക്ക് മൊത്തം 3 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി വീട്ടുകാർ പറയുന്നു. സിസിടിവികൾ പരിശോധിച്ചപ്പോൾ ഇവർ ബാങ്കിൽ പോയിരുന്നില്ലെന്ന് മനസിലായി. ഓട്ടോറിക്ഷയിൽ കായംകുളത്ത് എത്തിയ രഞ്ജിനി റെയിൽവേ സ്റ്റേഷൻ ഭാഗത്തേയ്ക്ക് പോകുന്ന സിസിടിവി ദ്യശ്യങ്ങളാണ് ഏറ്റവും ഒടുവിൽ ലഭിച്ചത്.
രഞ്ജിനി വീട്ടിൽ നിന്ന് പോകുമ്പോൾ മൊബൈൽ ഫോൺ എടുക്കാതെയാണ് പോയത്. അതുകൊണ്ടുതന്നെ ആ വഴിക്ക് അന്വേഷണം നടത്താനും പോലീസിന് കഴിഞ്ഞില്ല. ഭാര്യ പോയതോടെ വിനോദ് ആകെ തകർന്നിരുന്നു. സാമ്പത്തിക ബാധ്യതകൾ തീർക്കാമെന്നും, ഭാര്യ തിരിച്ച് വരണമെന്നും കരഞ്ഞ് പറഞ്ഞ് വിനോദ് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരുന്നു. എന്നിട്ടും ഫലമില്ലാതായതോടെയാണ് വിനോദ് ജീവനൊടുക്കിയത്. മക്കൾ:വിഷ്ണു,ദേവിക.