കണ്ണൂര്‍: കണ്ണൂരില്‍ ഓണ്‍ലൈന്‍ ജോലി വാഗ്ദ്ധാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍ 'സോഷ്യല്‍ മീഡിയയിലൂടെ ജോലി വാഗ്ദാനം നല്‍കി കരിവെള്ളൂര്‍ സ്വദേശിയുടെ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതിയെയാണ് തൃശ്ശൂരില്‍ വെച്ച് പയ്യന്നൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

തൃശ്ശൂര്‍ കുമാരനെല്ലൂര്‍ പരത്തിപ്പാറ സ്വദേശി സി.എം.യാസിര്‍(22)നെ യാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി.കെ.വിനോദ്കുമാറിന്റെ നേതൃത്വത്തില്‍
എസ് .ഐ. സി.സനീദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എ.ജി.അബ്ദുള്‍ ജബ്ബാര്‍, മുകേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കരിവെള്ളൂര്‍ പെരളം യു. പി സ്‌കൂളിന് സമീപത്തെ പി.സന്ദീപ് ആണ് തട്ടിപ്പിനിരയായത്. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍വഴി
2,86,500 രൂപയാണ് പ്രതി തട്ടിയെടുത്തത്.

പരാതിയില്‍ ഈക്കഴിഞ്ഞ ജനുവരിയില്‍ കേസെടുത്ത പയ്യന്നൂര്‍ പോലീസിന്റെ അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. + 6281542498942 എന്ന വാട്‌സാപ്പ് നമ്പറില്‍ നിന്നും പാര്‍ടൈം ബിസിനസിലൂടെ കൂടുതല്‍ പണം സമ്പാദിക്കാമെന്ന സന്ദേശമയച്ചാണ് തട്ടിപ്പിന് തുടക്കം. പിന്നീട് ദീപന്‍ഷി നഗര്‍ എന്ന ടെലഗ്രാം ഐഡിയിലൂടെ https://indiafx.me എന്ന സൈറ്റില്‍ കയറി വിവിധ ടാസ്‌കുകള്‍ നല്‍കി രണ്ടു ദിവസത്തിനുള്ളില്‍ പരാതിക്കാരന്റെ 2,86,500 രൂപ യാണ്തട്ടിയെടുത്തത്.

ടാസ്‌കുകള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ലാഭമോ നല്‍കിയ പണമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചു വെന്ന പരാതിയിലാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നത്. ഞായറാഴ്ച്ച രാത്രിയോടെ എറണാകുളത്ത് പോലീസ് പിടിയിലായ പ്രതിയെ പയ്യന്നൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി.