മൂവാറ്റുപുഴ: മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം ജെ ഫ്രാന്‍സിസ്. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലിങ്ങള്‍ക്കെന്നാണ് എം ജെ ഫ്രാന്‍സിസ് പറഞ്ഞത്. ഫേസ്ബുക്ക് കമന്റിലൂടെയാണ് എം ജെ ഫ്രാന്‍സിസ് വിദ്വേഷ പരാമര്‍ശം നടത്തിയത്. നോമ്പെടുത്താല്‍ ഒരു വര്‍ഷം പ്ലാന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പരിഹാരമായെന്നാണ് ചിലര്‍ കരുതുന്നതെന്നും കമന്റില്‍ ആരോപണമുണ്ട്.

കെ ടി ജലീലിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോക്ക് കീഴിലാണ് എം ജെ ഫ്രാന്‍സിസിന്റെ കമന്റ്. ഈ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവം ഉള്ളത് മുസ്ലിംകള്‍ക്കാണെന്നാണ് എം ജെ ഫ്രാന്‍സിസിന്റെ ആരോപണം. നോമ്പെടുത്താല്‍ ഒരു വര്‍ഷം പ്ലാന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പരിഹാരമായെന്നാണ് ചിലര്‍ കരുതുന്നതെന്നും കമന്റില്‍ പറയുന്നു. അതേസമയം സംഭവം വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്തു.

കമന്റിന്റെ പൂര്‍ണരൂപം ഇങ്ങനെ; 'ഈ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവം ഉള്ളത് മുസ്ലിംകള്‍ക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍പോയി അഞ്ചുനേരം പ്രാര്‍ഥിച്ചാല്‍ മതി. അതുപോലെ എല്ലാവര്‍ഷവും നോമ്പ് നോറ്റ് പകല്‍ മുഴുവന്‍ ഉമിനീര് രാത്രി നല്ല ഭക്ഷണം കഴിച്ച് ഉറങ്ങിയാല്‍ ഒരു വര്‍ഷക്കാലം പ്ലാന്‍ ചെയ്ത കുറ്റങ്ങള്‍ക്ക് പോരായ്മകളും പരിഹാരങ്ങളും ഉണ്ടാകും എന്നാണ് മതപുരോഹിതന്മാര്‍ പഠിപ്പിക്കുന്നത്' എന്നാണ് എം ജെ ഫ്രാന്‍സിസ് കമന്റില്‍ പറയുന്നത്.

അതേസമയം, ഫ്രാന്‍സിസിന്റേത് സിപിഎം നിലപാടല്ലെന്ന് മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അഡ്വ. അനിഷ് മാത്യു വ്യക്തമാക്കി.