പാലക്കാട്: പാലക്കാട് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പും പാലക്കാട് നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി മത്സ്യ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 35 കിലോയോളം പഴകിയ മത്സ്യങ്ങൾ കണ്ടെത്തി നശിപ്പിച്ചു.

പാലക്കാട് മീൻ മാർക്കറ്റിലും പാലക്കാട് ബി.ഒ.സി റോഡിലെ ഹൈടെക് ഫിഷ് മാർക്കറ്റിലുമാണ് പരിശോധന നടത്തിയത്. 18 മത്സ്യ വിൽപനസ്ഥാപനങ്ങളിൽ നിന്ന് 32 സാമ്പിളുകൾ മൊബൈൽ ഭക്ഷ്യ പരിശോധന ലാബിന്റെ സഹായത്തോടെ പരിശോധനക്ക് വിധേയമാക്കി. അടുത്ത ദിവസങ്ങളിലും പരിശോധന തുടരും. പരിശോധനയിൽ ഫുഡ് സേഫ്റ്റി ഓഫീസർമാരായ എസ്. നയന ലക്ഷ്മി, എ.എം ഹാസില, ഒ.പി നന്ദകിഷോർ, ടി.എച്ച് ഹിഷാം അബ്ദുള്ള, പാലക്കാട് നഗരസഭ ഡിവിഷൻ 2 ഹെൽത്ത് ഇൻസ്പെക്ടർ ഇ.വി അനിൽ കുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജിതേഷ് ബാബു, എസ്. ബിജു, ശ്രീജ എന്നിവർ പങ്കെടുത്തു.