അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് ആറുവര്‍ഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പാങ്ങപ്പാറ മണ്‍വിള കൈരളി നഗര്‍ മനയില്‍ ലൈനില്‍ ബാസുരി വീട്ടില്‍ രതീഷ് കുമാറി(36)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി മഞ്ജിത്ത് ശിക്ഷിച്ചത്. 2022-ലാണ് സംഭവമുണ്ടായത്.

അന്നത്തെ പന്തളം ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ്.ശ്രീകുമാര്‍ എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാറാണ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസികൂട്ടര്‍ അഡ്വ. പി.സ്മിത ജോണ്‍ ഹാജരായി.