മലപ്പുറം: കോണ്‍ഗ്രസ് സൈബര്‍ പോരാളി നിസാര്‍ കുമ്പിളയുടെ നേതൃത്വത്തില്‍ കാര്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് വെച്ചാണ് സംഭവം ഉണ്ടായത്. മാസങ്ങള്‍ക്ക് മുന്‍പ്, കഴിഞ്ഞ ചെറിയ പെരുന്നാള്‍ ദിവസം നടന്ന സംഭവത്തില്‍ ചങ്ങരംകുളത്തെ യുവാക്കള്‍ക്കാണ് മര്‍ദനമേറ്റത്.

വാഹനത്തിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് കാറിലുണ്ടായിരുന്ന യുവാക്കളെ നിസാര്‍ മര്‍ദിച്ചത്. യുവാക്കളെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയും പുറത്തുവന്നു. യുവാക്കളുടെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് നിസാറിനെ പിടികൂടിയിരുന്നു. അറസ്റ്റിന് പിന്നാലെ നിസാറിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കസ്റ്റഡിയില്‍ എടുക്കാനെത്തിയ ഘട്ടത്തിലും നിസാര്‍ പൊലീസിനോട് തട്ടിക്കയറിയതായാണ് വിവരം. പൊലീസിന്റെ കണ്ണുവെട്ടിച്ച് നിസാര്‍ ഓട്ടോയില്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം വിവാദ വിഷയത്തില്‍ നിസാറിനെ കോണ്‍ഗ്രസ് നേതാക്കള്‍ കൈയൊഴിഞ്ഞു. മേഖലയിലെ ഔദ്യോഗിക കോണ്‍ഗ്രസ് കമ്മറ്റികളും നിസാറിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നാണ് നേതാക്കളുടെ പക്ഷം.