കൊച്ചി: ഗോവയിലെ ജനസംഖ്യയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള നടത്തിയ പരാമര്‍ശം വിവാദമായി. ഗോവയില്‍ മുസ്‌ലിം ജനസംഖ്യ കൂടുന്നുവെന്നും ക്രിസ്ത്യാനികള്‍ കുറയുന്നുവെന്നുമുളള പരാമര്‍ശമാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ വിവാദമായത്. എറണാകുളം കരുമാലൂര്‍ സെന്റ് മേരിസ് പള്ളിയിലെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ശ്രീധരന്‍ പിള്ള പരാമര്‍ശം നടത്തിയത്.

പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ശ്രീധരന്‍ പിള്ള രംഗത്തെത്തി. ഏതെങ്കിലും മതത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ല. മതമേലധ്യക്ഷന്‍മാര്‍ വന്നപ്പോള്‍ അവരോട് പറഞ്ഞത് മാത്രമാണെന്നുമാണ് വിശദീകരണം. ആനുപാതികമല്ലാത്ത വളര്‍ച്ചയി

ഏതെങ്കിലും മതത്തെ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് ശ്രീധരന്‍ പിള്ള

ല്‍ ചര്‍ച്ച ഉണ്ടാകണമെന്നും ശ്രീധരന്‍പിള്ള വിശദികരിച്ചു.

'ഗോവയില്‍ ക്രൈസ്തവര്‍ 36ല്‍ നിന്ന് 25% ആയി കുറഞ്ഞുവെന്നാണ് ശ്രീധരന്‍ പിളളയുടെ പരാമര്‍ശം. മുസ്‌ലിം ജനസംഖ്യ 3ല്‍ നിന്ന് 12% ആയും ഉയര്‍ന്നു ''. ഇതില്‍ പോസിറ്റീവായി അന്വേഷണം നടത്തണമെന്ന് ഗോവ ആര്‍ച്ച് ബിഷപ്പിനോട് താന്‍ ആവശ്യപ്പെട്ടതായും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.