തിരുവനന്തപുരം: വ്യാജ മദ്യത്തിന്റെ വിപണനം തടയുന്നതിനായി മദ്യക്കുപ്പികളില്‍ ക്യു.ആര്‍. കോട് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍. ക്യു. ആര്‍. കോഡ് പതിക്കുന്നതിലൂടെ മദ്യക്കുപ്പികളുടെ സുരക്ഷയും ഉറപ്പാനാകും. എന്നാല്‍ മദ്യക്കമ്പിനികള്‍ക്ക് ക്യു.ആര്‍ കോഡ് പതിപ്പിക്കുന്നതിനായി ചിലവ് വരുന്നത് ഒരു കോടി രൂപയാണ്. മദ്യക്കമ്പനികള്‍ക്ക് അധിക ബാധ്യതവരുത്തുന്ന സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ധാരണയായിട്ടില്ല.

ക്യു.ആര്‍. കോഡിന്റെ ചിലവ് വഹിക്കുന്നതിന് ബിവറേജസ് കോര്‍പ്പറേഷന്‍ തയ്യാറാണെങ്കിലും യന്ത്രങ്ങള്‍ക്ക് നല്‍കേണ്ടിവരുന്ന മുതല്‍മുടക്കാണ് മദ്യക്കമ്പിനികളെ പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഈ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ മദ്യവിതരണം തടസ്സപ്പെടും. പ്രതിസന്ധി പരിഹരിക്കാന്‍ മദ്യക്കമ്പിനികളുമായി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

ക്യു.ആര്‍. കോഡ് സ്റ്റിക്കറിന്റെ ചെലവ് വഹിക്കാന്‍ െബവറജസ് കോര്‍പ്പറേഷന്‍ തയ്യാറാണെങ്കിലും യന്ത്രസംവിധാനങ്ങള്‍ക്ക് വേണ്ടിവരുന്ന മുതല്‍മുടക്കാണ് മദ്യക്കമ്പനികളെ പിന്തിരിപ്പിക്കുന്നത്. ബവറജസ് കോര്‍പ്പറേഷന്‍ കടുംപിടിത്തം തുടര്‍ന്നാല്‍ മദ്യവിതരണം തടസ്സപ്പെടും. പ്രതിസന്ധി പരിഹരിക്കാന്‍ മദ്യക്കമ്പനികളെ ചര്‍ച്ചയ്ക്കുവിളിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് മാത്രമാണ് ക്യു.ആര്‍ .കോഡ് സജ്ജീകരിച്ചിട്ടുള്ളത്. തിരുവല്ല ഫാക്ടറിയില്‍ ഇത് സജ്ജീകരിക്കാന്‍ ഒരു കോടി രൂപ ചെലവായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവല്ല, നെടുമങ്ങാട് ഗോഡൗണുകളിലേക്ക് ക്യു.ആര്‍. കോഡ് പതിച്ച മദ്യം നല്‍കുന്നുണ്ട്.

ഒരോ മദ്യക്കുപ്പിയും തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ ക്യു.ആര്‍. കോഡ് പതിക്കാനാണ് ബിവറേജസ് കോര്‍പ്പറേഷന്റെ തീരുമാനം. നിര്‍മാണ വേളയില്‍ ഡിസ്റ്റിലറികളില്‍നിന്നാണ് പതിക്കേണ്ടത്. ബിവറേജസ് കോര്‍പ്പറേഷന് മദ്യം നല്‍കുന്ന 100-ഓളം വിതരണക്കാര്‍ ഇതിനുള്ള സംവിധാനം സജ്ജീകരിക്കേണ്ടിവരും. ബിവറേജസ് കോര്‍പ്പറേഷന്റെ ഹോളോഗ്രാം പതിച്ച സുരക്ഷാ ലേബലാണ് ഇപ്പോള്‍ കുപ്പികളില്‍ പതിക്കുന്നത്. കൂടുതല്‍ സുരക്ഷിതത്വത്തിന് പുറമേ ലേബല്‍ പതിക്കുന്നതിലെ കാലതാമസവും അധികജോലിയും ഒഴിവാക്കാനാകുമെന്നതാണ് ക്യു.ആര്‍. കോഡ് സംവിധാനത്തിന്റെ നേട്ടം.

കുപ്പിയിലെ ക്യു.ആര്‍.കോഡ് സ്‌കാന്‍ ചെയ്താല്‍ മദ്യം നിര്‍മിച്ച ദിവസവും പ്ലാന്റിന്റെ വിശദാംശങ്ങളും അറിയാനാകും. കമ്പനികളില്‍നിന്ന് മദ്യം കയറ്റി അയയ്ക്കുമ്പോള്‍മുതല്‍ വില്‍ക്കുന്നതുവരെയുള്ള നീക്കം ഓണ്‍ലൈനില്‍ അറിയാനാകുമെന്നതാണ് മറ്റൊരു നേട്ടം. വ്യാജ ഹോളോഗ്രാം പതിക്കുന്നതും നികുതി വെട്ടിക്കുന്നതും തടയാനാകും. സ്റ്റോക്ക് വിവരം തത്സമയം ഓണ്‍ലൈനില്‍ ലഭിക്കും.