കൊൽക്കത്ത: സിനിമ സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗാളി നടി രഹസ്യമൊഴി നൽകി. കൊൽക്കത്ത സെഷൻസ് കോടതിയിലാണ് 164 പ്രകാരം നടി മൊഴി നൽകിയിരിക്കുന്നത്. 2009 -ൽ 'പാലേരി മാണിക്യം' എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറി എന്നാണ് നടിയുടെ പരാതി. ലൈംഗിക ചൂഷണത്തിന് ശ്രമം നടത്തിയതായും നടി അന്ന് വെളിപ്പെടുത്തിയിരുന്നു. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽവെച്ചാണ് നടിക്ക് ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായത്. സംവിധായകന്റെ ഉദ്ദേശം സിനിമയെ സംബന്ധിക്കുന്ന ചർച്ചയല്ലെന്ന് മനസിലാക്കിയ താൻ ഫ്ളാറ്റിൽനിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നുവെന്നും നടിയുടെ പരാതിയിൽ പറയുന്നു.

ഇതിന് പിന്നാലെ രഞ്‌ജിത്തിനെതിരെ ലൈംഗിക അതിക്രമ വെളിപ്പെടുത്തൽ നടത്തിയ കോഴിക്കോട് സ്വദേശിക്ക് പരാതി പിൻവലിക്കാൻ വലിയ സമ്മർദ്ദം ഉണ്ടായി. പേര് പോലും വെളിപ്പെടുത്താതെയാണ് പലരും വിളിക്കുന്നതെന്നും തന്നെ സമ്മർദ്ദത്തിലാക്കുകയാണെന്നും സജീർ വ്യക്തമാക്കി. ബംഗളൂരുവിലെ ഹോട്ടലിൽ വച്ച് തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി, നഗ്ന ഫോട്ടോ എടുത്തു എന്നതാണ് രഞ്ജിത്തിനെതിരെ സജീർ പരാതി നൽകിയത്. ശേഷം അതിന്റെ ചിത്രങ്ങൾ രഞ്ജിത്ത് ഒരു പ്രമുഖ നടിക്ക് അയച്ചുകൊടുക്കുകയായിരുന്നു.

അവസരം തേടി ഹോട്ടൽ റൂമിലെത്തിയ എനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നു. അതിൽ സന്ദേശം അയക്കാന്‍ ആവശ്യപ്പെടുകയായിരിന്നു. ശേഷം ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെടുകയും. ഹോട്ടലിൽ എത്തിയ എന്നോട് പുറകു വശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നി‍ർദ്ദേശിക്കുകയും. മുറിയിലെത്തിയപ്പോൾ എനിക്ക് മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു. പിന്നീട് വിവസ്ത്രനാക്കി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതിക്കാരൻ പറയുന്നത്.