വടക്കാഞ്ചേരി: തൃശ്ശൂര്‍ വടക്കാഞ്ചേരിയിൽ വരവൂര്‍ വേട്ടാണകുന്നു ഭാഗത്തായി രണ്ട് സഹോദരങ്ങളെ പാടശേഖരത്തില്‍ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി.

സഹോദരങ്ങളായ ചീരമ്പത്തൂര്‍ രവീന്ദ്രന്‍ (57) അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചവരെന്ന് തിരിച്ചറിഞ്ഞു.

കാട്ടു പന്നിയെ പിടികൂടാനായി ഒരുക്കിയ വൈദ്യുതി കൊണിയില്‍ നിന്നാണ് ഇരുവർക്കും ഷോക്കേറ്റിട്ടുള്ളത്. കാട്ടുപന്നിയുടെ ജഡവും സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. മീന്‍ പീടിക്കാന്‍ പോയതായിരുന്നു രവീന്ദ്രനും അരവിന്ദാക്ഷനും.

ഇന്നലെ രാത്രിയിൽ മീൻ പിടിക്കാൻ പോയ ഇവരെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചലിന് ഒടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത് ഇവർ മരിച്ച് കിടക്കുന്ന സ്ഥലത്തിനോട് ചേർന്ന് കാട്ടു പന്നിയെയും ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

രവിയും അരവിന്ദാക്ഷനും പിടിച്ച മത്സ്യങ്ങളും അടുത്തായി ഉണ്ട്. കാട്ടുപ്പന്നിയെ പിടിക്കാൻ ആരാണ് കെണി വച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.