- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരമന-കളിയിക്കാവിള ദേശീയ പാത വികസനം; കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങിയതും തലയിൽ കൈവച്ച് നാട്ടുകാർ; ഓട പൊളിഞ്ഞ് മാലിന്യങ്ങൾ റോഡിൽ ഒഴുകുന്നു; മൂക്ക് പൊത്തേണ്ട അവസ്ഥയെന്ന് ജനം!
തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി വീണ്ടും പണികൾ തുടങ്ങിയതും തലയിൽ കൈവച്ച് നാട്ടുകാർ.ബാലരാമപുരം ഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങിയതോടെ ഓടകൾ പൊളിഞ്ഞ് ശുചിമുറി മാലിന്യമുൾപ്പടെയുള്ള മലിന ജലം റോഡിലേയ്ക്ക് ഒഴുകുന്ന അവസ്ഥയാണ്. വാഹനങ്ങൾ കടന്ന് പോകുമ്പോൾ മലിനജലം തെറിച്ച് ദേഹത്ത് വീണും ദുർഗന്ധം സഹിക്കാൻ കഴിയാതെ വലയുകയാണ് ഇവിടെത്തെ കച്ചവടക്കാരും നാട്ടുകാരും.
കാട്ടാക്കട റോഡിലാണ് ഈ ദുരവസ്ഥ. മൂക്ക് പൊത്താനാകാതെ നടക്കാനോ ബസ്സ് കാത്ത് നിൽക്കാനോ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്കോ നിൽക്കാനാവാത്ത സ്ഥിതി. ഇടക്ക് മഴ പെയ്യുമ്പോൾ ഒഴുക്ക് ശക്തമായി കടകളുടെ മുന്നിലേക്കും വെള്ളം കെട്ടി നിൽക്കും. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വലിയ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നത്തിന് അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാർ ഉയർത്തുന്ന പ്രധാന പരാതി.