മുംബൈ: എന്‍സിപി നേതാവിനെ കുത്തിക്കൊന്നു. മുംബൈ ബൈക്കുളയിലാണ് സംഭവം. അജിത് പവാര്‍ പക്ഷം നേതാവ് സച്ചിന്‍ കുര്‍മിയാണ് കൊല്ലപ്പെട്ടത്. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. രാഷ്ട്രീയ വൈരാഗ്യമെന്നാണ് സംശയം.

ഇന്നലെ അര്‍ദ്ധരാത്രിയോയൊണ് സംഭവം. സച്ചിനെ വെട്ടേറ്റ നിലയില ബൈക്കുളയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്കുള എംഎച്ച്എഡിഎ പ്രാദേശിക നേതാവാണ് കൊല്ലപ്പെട്ട സച്ചിന്‍ കുര്‍മി.

രാഷ്ട്രീയപരമായി നടന്ന തര്‍ക്കങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ഇതിനൊപ്പം സച്ചിന്‍ കുര്‍മിക്ക് ശത്രുക്കള്‍ ഉണ്ടായിരുന്നോ എന്നതടക്കം വിശദമായി പരിശോധിക്കും. സമീപത്തെ സിസിടിവിയില്‍ മൂന്ന് പേരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നു.