അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഗതാഗത മാര്‍ഗമാണ് വിമാനയാത്ര. മറ്റു ഗതാഗത മാര്‍ഗങ്ങളിലെ അപകട നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ആകാശത്തെ അപകടങ്ങള്‍ വളരെ കുറവാണ്. സുരക്ഷയ്ക്ക് നല്‍കുന്ന വലിയ പ്രാധാന്യം തന്നെയാണ് അപകടങ്ങളുടെ നിരക്ക് കുറയ്ക്കാന്‍ വിമാനങ്ങളെ സഹായിക്കുന്നത്. എന്നാല്‍ ചെറിയൊരു സുരക്ഷാ പിഴവു മതി അപകടമുണ്ടാകാന്‍. അത്തരത്തില്‍ ചെറിയ പിഴവില്‍ നിന്നാണ് അഹമ്മദാബാദില്‍ വിമാന അപകടമുണ്ടായതെന്നാണ് സൂചന.

എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് എഞ്ചിന് തകരാറിനെ കുറിച്ച് പൈലറ്റ് സന്ദേശം നല്‍കി. പെട്ടെന്ന് തന്നെ ആശയ വിനിമയവും നിലച്ചു. പറന്നുയര്‍ന്ന് അഞ്ചു മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നു വീണു. 625 അടി ഉയരത്തില്‍ നിന്നാണ് വിമാനം തകര്‍ന്ന് വീണത്. പറന്നുയര്‍ന്നതു കൊണ്ട് തന്നെ വിമാനത്തില്‍ നിറയെ ഇന്ധനമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ തീ ഗോളം പോലെ ആ ബോയിംഗ് വിമാനം തകര്‍ന്നു.

ഇന്ത്യയില്‍ ആദ്യമായി ബോയിംഗ് വിമാനം അപകടത്തില്‍ പെടുകയായിരുന്നു അഹമ്മദാബാദില്‍.

ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യാ വിമാനമാണ് തകര്‍ന്നത്. 11 വര്‍ഷം പഴക്കമുള്ള വിമാനം. അതിനിടെ അട്ടിമറി അടക്കമുള്ള സാധ്യതകള്‍ പരിശോധിക്കുന്ന തരത്തിലാകും അന്വേഷണം നടക്കുക. വിമാനത്തിന്റെ ബ്ലോക്ക് ബോക്സ് കണ്ടെത്തിയാല്‍ അപകടത്തിന്റെ വസ്തുത തെളിയും. സാങ്കേതിക തകരാറാണ് പ്രശ്ന കാരണമെന്ന് വിലയിരുത്തുന്നതിന് കാരണം പൈലറ്റ് നല്‍കിയ അപകട സിഗ്‌നലായിരുന്നു.

ടേക്ക് ഓഫിലും ലാന്‍ഡിംഗിലും വിമാനങ്ങള്‍ക്ക് അപകട സാധ്യത കൂടുതലാണ്. ഇതിനൊപ്പം ആകാശത്തും അപകടമുണ്ടാകാം. പല അടിയന്തര സാഹചര്യങ്ങളും വിമാനത്തിലുണ്ടാകാറുണ്ട്.

വിമാനത്തിലെ ഇന്ധനമാണ് എപ്പോഴും അപകടത്തിന്റെ വ്യാപ്തി കൂട്ടുന്നതും കുറയ്ക്കുന്നതും. അടിയന്തര ലാന്‍ഡിംഗ് നടത്തേണ്ടി വരുമ്പോള്‍ വിമാനം പരമാവധി ആകാശത്ത് പറത്തി ഇന്ധനം കുറയ്ക്കുന്നത് പൈലറ്റുമാരുടെ പതിവാണ്. ലാന്‍ഡിംഗില്‍ പ്രതിസന്ധിയുണ്ടായാല്‍ ഇന്ധനം കുറഞ്ഞിരുന്നാല്‍ അപകടത്തിന്റെ തോത് കുറയ്ക്കും. എന്നാല്‍ ടേക്ക് ഓഫ് സമയത്താണ് ദുരന്തമുണ്ടെങ്കില്‍ വിമാനം തീഗോളമായി മാറും.

വിമാനം വഹിക്കുന്ന ഇന്ധനം അതിവേഗം കത്തി പടരുമെന്നതാണ് ഇതിന് കാരണം. അഹമ്മദാബാദിലെ ദുരന്തം വ്യാപ്തി കൂട്ടുന്നതും ഇന്ധനം നിറയെ വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നതാണ് ഇത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വിമാനത്താവളത്തില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ 171 വിമാനം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നു വീഴുകയായിരുന്നു. ബോയിങ് 787-8 ഡ്രീംലൈനര്‍ വിഭാഗത്തില്‍ പെട്ട വിമാനത്തില്‍ 230 യാത്രക്കാരും 12 ജീവനക്കാരുമായി 242 യാത്രക്കാരുണ്ടായിരുന്നു. പറന്നുയര്‍ന്ന് ഉടന്‍ താഴേക്ക് പറന്ന വിമാനം വിമാനത്താവളത്തിന് അടുത്തുള്ള മേഘാനി നഗറിലെ ജനവാസ മേഖലയിലാണ് തകര്‍ന്നുവീണത്.

ഉച്ചയ്ക്ക് 1.39 നായിരുന്നു വിമാനം അഹമദാബാദില്‍നിന്ന് ടേക്ക് ഓഫ് ചെയ്തത്. വിമാനം ടെയ്ക്ക് ഓഫ് ചെയ്ത ഉടന്‍ പൈലറ്റ് 'മെയ് ഡേ' അപായ സിഗ്നല്‍ എയര്‍ ട്രാഫ്ക് കണ്‍ട്രോളിന് കൈമാറിയതായാണ് വിവരം. പിന്നീട് വിമാനവുമായി ആശയവിനിമയം നഷ്ടപ്പെട്ടതായും എടിസി അറിയിച്ചു.