പാരീസില്‍ നൂറു വര്‍ഷം മുമ്പ് മിന്നല്പിണറായ കണ്ണൂരുകാരന്; സി.കെ ലക്ഷ്മണന്റെ തറവാട് വീട് കാടുകയറി; ഒളിംപ്യന്റെ ഓര്‍മ്മകള്‍ പ്രതിമയിലൊതുങ്ങി
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂര്‍: ലോകത്തിലെ കായികപ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ടു പാരീസില്‍ ഒളിംപിക്സിന് കൊടിയേറിയിരിക്കെ മലയാളികളുടെ ഒളിംപ്കസ് അരങ്ങേറ്റത്തിനും നൂറുവയസ് പിന്നിട്ടത് അധികമാരും അറിയാത്ത രഹസ്യങ്ങളിലൊന്നാണ്. 1924-ലെ പാരീസ് ഒളിപംക്സിലെ 100 മീറ്റര്‍ ഹഡില്‍സിലാണ്കണ്ണൂര്‍ പയ്യാമ്പലത്തിലെ ചെറുവാരി കൊറ്റിയത്ത് ലക്ഷ്മണന്‍ ചരിത്രം കുറിച്ചത്. ജൂലായ് അഞ്ചിന് കൊടിയേറിയ ഒളിംപ്ക്സിലെ 110 മീറ്റര്‍ ഹഡില്‍സിലെ ഹീറ്റ്സ് മത്സരങ്ങള്‍ നടന്നത് ജൂലായ് എട്ടിനായിരുന്നു.അഞ്ചാമത്തെ ഹീറ്റ്ല്‍സിലാണ് സി.കെ ലക്ഷ്മണന്‍ മത്സരിച്ചത്. അഞ്ചാമനായി ഫിനിഷ് ചെയ്ത അദ്ദേഹംക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടാനായിയില്ലെങ്കിലും മലയാളികളുടെ കായികചരിത്രത്തില്‍ മായാമുദ്രപതിപ്പിക്കാനായി. പാരീസില്‍ നൂറുവര്‍ഷത്തിന് ശേഷം വീണ്ടുമൊരു ഒളിംപിക്സിന് ദീപംത തെളിയുമ്പോള്‍ കണ്ണൂരുകാരുടെ മനസില്‍ വീണ്ടും തെളിയുകയാണ് മലയാളികളുടെ ആദ്യത്തെ ഒളിംപ്യന്റെ ചിത്രം.
സി.കെ ലക്ഷ്മണന്റെ ഒളിംപിക്സിലെ അരങ്ങേറ്റം സംഭവബഹുലമായിരുന്നു. 1924 ജൂലായ് എട്ട് അദ്ദേഹത്തിന്റെ ജീവിതത്തിലെ സുവര്‍ണദിനങ്ങളിലൊന്നായിരുന്നു. അന്നൊരു ചൊവ്വാഴ്ചയായിരുന്നു. എട്ടാമത് ഒളിംപ്കസിന് പാരീസില്‍ കൊടിയേറിയിട്ടു നാലാംദിവസം. ഉച്ച കഴിഞ്ഞ നേരം. പ്രശസ്തമായ കൊളംബസ് സ്റ്റേഡിയത്തിന് ചുറ്റും 44 രാജ്യങ്ങളുടെ ദേശീയ പതാക ഉയര്‍ന്നു പാറുന്നു. 110 മീറ്റര്‍ ഹര്‍ഡില്‍സ്
മത്സരങ്ങളാണ് ട്രാക്കില്‍, അഞ്ചാം ഹീറ്റ്സിന്റെ വെടിയൊച്ചമുഴങ്ങി. കാലില്‍ ചിറകുമായി പറയ്ക്കന്ന താരങ്ങള്‍, അമേരിക്ക, ഫ്രാന്‍സ്, കാനഡ, ഗ്രീക്ക് രാജ്യങ്ങളിലെ അത്ലറ്റുകള്‍ക്കുമൊപ്പം മിന്നലായി ഒരു മലയാളിയും. കടലായിരം കഥപറയുന്ന പയ്യാമ്പലത്തെ പൂഴിപരപ്പിലും കടലോളം വിശാലമായ കണ്ണൂരിലെ മൈതാനങ്ങളിലും ഓടിക്കളിച്ചുവളര്‍ന്ന സി.കെ ലക്ഷ്മണനെന്ന ചെറുവാരി കൊറ്റിയത്ത് ലക്ഷ്മണന്‍. അതെ ഒളിംപിക്സില്‍ മലയാളികളുടെ ആദ്യ പാദ സ്പര്‍ശത്തിനും ജൂലായ് എട്ടു പിന്നിടുമ്പോള്‍ നൂറുവര്‍ഷം തികയുകയാണ്.
ഒളിംപ്യന്‍ മാത്രമായിരുന്നില്ല ഡോക്ടര്‍ സി.കെലക്ഷ്മണന്‍. ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും അത്യുന്നത പദവികള്‍ അലങ്കരിച്ച പ്രതിഭാശാലി. മേജര്‍ ജനറലായി സൈനിക സേവനം പൂര്‍ത്തിയാക്കിയ അദ്ദേഹംഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിലും
സെക്രട്ടറിജനറല്‍ ഓഫ് ഇന്ത്യന്‍ റെഡ്ക്രോസ് എന്നീ പദവികളിലും തിളങ്ങി. 1967-ല്‍ ആരോഗ്യമേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രം പത്മഭൂഷണും നല്‍കി ആദരിച്ചു.
കണ്ണൂര്‍ പയ്യാമ്പലം ഗവ. ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം ബീച്ചു റോഡില്‍ കാടുമൂടി ഒരു പുരാതന തറവാടുണ്ട്. വന്‍ മരങ്ങള്‍ക്കും കുറ്റിക്കാടുകള്‍ക്കുമിടെയില്‍ ഇരുനില മാളികയുടെ ഓടുപൊട്ടിയ മേല്‍ക്കൂരമാത്രം. കാലത്തിന് സാക്ഷിയായി തലയുയര്‍ത്തി നില്‍ക്കുന്നു. പ്രവേശനകവാടത്തിലെ ശില്‍പചാതുര്യമുളള പായല്‍ പൊതിഞ്ഞ തൂണില്‍ പ്രൗഡിയോടെ ഇപ്പോഴും തിളങ്ങുന്നത് ഒന്നുമാത്രം. ഇംഗല്‍ഷില്‍ഭംഗിയായി കൊത്തിവെച്ച തറവാട്ടു പേര്്. ദി ഗാര്‍ഡന്‍സ് 1876-ല്‍ നിര്‍മിച്ച തറവാട് നാട്ടുകാര്‍ക്ക് തോട്ടത്തില്‍വീടായിരുന്നു.തലമുറകളിലൂടെ ഒരു പാടു പ്രതിഭകള്‍ക്കു ജന്മം നല്‍കിയെങ്കിലും പിന്‍മുറക്കാരെല്ലാം ലോകത്തിന്റെ വിവിധഭാഗങ്ങളിലായതോടെ തറവാടിന്റെ പ്രൌഡി മങ്ങി.ഹോസ്റ്റലായും ഹോസ്റ്റേയായും ഒരു പാട് വേഷങ്ങള്‍ മാറി ഇപ്പോള്‍ അനാഥമായി.
കണ്ണൂരിലെത്തിയ ഒരു പാട് മഹാരഥന്‍മാര്‍ക്ക് ആതിഥ്യമൊരുക്കിയ ഒന്നര നൂറ്റാണ്ടോളം പഴക്കമുളള ഈ തറവാട്ടില്‍ 1898-ല്‍ ഏപ്രില്‍ അഞ്ചിനാണ് സി.കെ ലക്ഷ്്മണന്‍ ജനിച്ചത്. പിതാവ് കണ്ണൂരില്‍ യൂറോപ്യന്‍മാര്‍ക്ക്് ഏറൈ പ്രിയങ്കരനായിരുന്നു. ചോയിസ് ഹോട്ടല്‍ നടത്തിയിരുന്ന കൊറ്റിയത്ത്ചോയി ബട്്ലര്‍ മാതാവ് ചെറുവാരി കല്യാണിയമ്മ. ഒന്‍പതു മക്കളില്‍ ആറാമനായിരുന്നുലക്ഷ്മണന്‍. ലക്ഷ്്മണന്റെ സഹോദരി വാണിയുടെ മകള്‍ ഉമാദേവിയുടെ മകന്‍ ഡബല്‍ൂ.ജയകുമാറായിരുന്നു ഒടുവില്‍ തറവാട്ടില്‍താമസിച്ചിരുന്നത്. അഞ്ചുവര്‍ഷം മുന്‍പ്് അദ്ദേഹവുംമരണമടഞ്ഞു. അതിനുംവളരെ മുന്‍പ് അദ്ദേഹം ഈ വീട്ടില്‍ നിന്നും മാറിയിരുന്നു. ചരിത്രത്തിലേക്ക്മറയുമായിരുന്ന ഒളിംപ്യന്‍സി.കെ ലക്ഷ്മണന്റെ ഓര്‍മകള്‍ ജ്വലിപ്പിച്ചു നിര്‍ത്തിയത് ജയകുമാറായിരുന്നു. കണ്ണൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് കവാടത്തില്‍ ലക്ഷ്മണന്റെ പ്രതിമ സ്ഥാപിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി. അക്കാലത്ത് തോട്ടത്തില്‍ തറവാട്ടില്‍ സ്വീകരണമുറിയുടെ ചുമരിലെ ചില്ലിട്ട ചിത്രങ്ങള്‍ തന്നെ പറയുമായിരുന്നു കുടുംബത്തിലെ പേരും പ്രൌഢിയും. മലയാളിയെ ഒളിംപ്കസിലേക്കു നയിച്ച സി.കെ ലക്ഷ്മണനു ജന്മനാട്ടില്‍ ഒരു സ്മാരകമൊരുക്കാന്‍ ജയകുമാറിനൊപ്പം ഫുട്ബോള്‍ ഫ്രണ്ട് കോച്ചിങ് സെന്റര്‍ സ്ഥാപകരായ എന്‍.ടി കരുണാകരനും കെ.കുഞ്ഞിരാമനും മുന്നിട്ടിറങ്ങിയതോടെ കായിക പ്രേമികളും കൂടെ നിന്നു.
കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലെ പ്രധാനകവാടത്തിന് മുന്‍പില്‍ പ്രതിമസ്ഥാപിക്കാന്‍ തീരുമാനിച്ചു. കണ്ണൂര്‍ ബ്രഷമാന്‍ സ്‌കൂള്‍ഓഫ് ആര്‍ട്സ് പ്രിന്‍സിപ്പലും ശില്‍പിയുമായ എം.സി ശ്രീജിത്ത് പ്രതിമയുടെ നിര്‍മാണമേറ്റെടുത്തു. ചെമ്പ്, പിത്തള,സിമന്റ് എന്നിവയില്‍ അദ്ദേഹംപൂര്‍ത്തിയാക്കിയ അര്‍ധകായ പ്രതിമ 2008-ഓഗസ്റ്റ് അഞ്ചിന് ഒളിംപ്യന്‍ കെ. ചന്ദ്രശേഖരന്‍ അനാച്ഛാദനം ചെയ്തു.ഒളിംപിക്സിലെ ആദ്യമലയാളിയുടെ പേരില്‍ തന്നെ കേരളത്തില്‍ ഒരുകായിക താരത്തിന്റെ ആദ്യപ്രതിമ സ്ഥാപിക്കപ്പെട്ടുവെന്നത് ചരിത്രത്തിന്റെ കാവ്യനീതികൂടിയാണ്. പിതാവിന് ജന്മനാട് സ്മാരക മൊരുക്കുന്നതിനു സാക്ഷിയാകാന്‍ ഡല്‍ഹിയില്‍ നിന്നും ലക്ഷ്മണന്റെ മകള്‍ ശ്രീലത ഖത്രിയുമെത്തിയിരുന്നു. കേരളത്തിലെ ഒരു കായിക താരത്തിന്റെ ആദ്യപ്രതിമയായിരുന്നു അതെന്ന് പ്രശസ്ത സ്പോര്‍ട്സ് ലേഖകനായ സിജി ഉലഹന്നാന്‍ പറഞ്ഞു.
സിജി ചെയ്ത വാര്‍ത്തകളും പരമ്പരകളിലൂടെയാണ് സി.കെ ലക്ഷ്മണനെന്ന മഹാപ്രതിഭാശാലിയെ കണ്ണൂരും ലോകവും അറിയുന്നത്്. ലക്ഷ്മണന്‍ ഉള്‍പ്പെടെയുളള കണ്ണൂരിലെ പോയകാല കായികതാരങ്ങളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അന്വേഷണങ്ങളാണ് സിജി ഉലഹന്നാന്‍ നടത്തുന്നത്. സി.കെ ല്ക്ഷ്മണനെ കുറിച്ചും ഇനിയും ലോകമേറെ അറിയാനുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.പിതാവിന് ജന്്മനാട് സ്മാരകമൊരുക്കുന്നതിന് സാക്ഷിയാകാന്‍ ഡല്‍ഹിയില്‍ നിന്നുംലക്ഷ്മണന്റെ മകള്‍ ശ്രീലത ഖത്രിയെത്തിയത് ഒരു അത്യപൂര്‍വ്വ ചിത്രവുമായാണെന്നാണ് സിജി പറയുന്നത്. പ്രഥമ ദേശീയ അത്ലറ്റിക് മീറ്റില്‍ ഹര്‍ഡിലുകള്‍ക്ക് മുകളില്‍ സ്വര്‍ണക്കുതിപ്പു നടത്തുന്ന സി.കെ ലക്ഷ്മണന്റെ ഒളിമങ്ങാത്ത ചിത്രം. ആകുതിപ്പില്‍ നിന്നാണ് നൂറുവര്‍ഷം മുന്‍പ് ചെറുവാരി കൊറ്റിയത്ത് ലക്്ഷ്മണന്‍ ഒളിംപിക്സിലേക്കു പറന്നിറങ്ങിയത്.
പാരമ്പര്യവേഷത്തിന്റെ ഗരിമയോടെ ചോയി ബട്ലറും കല്യാണിഅമ്മയുടെയും ഫോട്ടോകള്‍ അവസാനകാലം വരെ ദി ഗാര്‍ഡനിലുണ്ടായിരുന്നു. ഒരു ഇംഗല്‍ഷുകാരന്റെ പത്രാസോടെ സി.കെ ലക്ഷ്മണന്‍ പൊലിസ് മേധാവിയുടെ യൂനിഫോമില്‍ സഹോദരനും മദ്രാസ് സംസ്ഥാനത്തെ ഇന്ത്യക്കാരനായ ആദ്യത്തെ പൊലിസ് ഇന്‍സ്പെക്ടര്‍ ജനറലും പിന്നീട് ആഭ്യന്തര സെക്രട്ടറിയുമായ സി.കെ വിജയരാഘവന്‍, കണ്ണൂര്‍കോട്ട മൈതാനത്ത്് എയര്‍ ക്രാഫ്റ്റിക്കരിക്കാന്‍ വൈ എം.സി. എ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ എ. നോഹന്‍ ഹാരി ക്രോബക്ക് എന്നിവരെ അദ്ദേഹം ചുമതലപ്പെടുത്തി. അതിന് ഒടുവിലാണ് ഡല്‍ഹിയില്‍ ആദ്യത്തെ അഖിലേന്ത്യാ ഒളിംപിക്സ് ഗെയിംസ് സംഘടിപ്പിക്കാന്‍കമ്മിറ്റിയെ നിയോഗിച്ചത്. ഇതു പിന്നീട് നാഷനല്‍ഗെയിംസ് ഓഫ് ഇന്ത്യയായി മാറി. എഴുപതു അത്ലറ്റുകള്‍ മീറ്റില്‍ പങ്കെടുത്തു. രാജ്യത്തെ എല്ലാ പ്രവിശ്യകളുടെയും പങ്കാളിത്തം മീറ്റിനെ ഉത്സവമാക്കി .
ദേശീയ മീറ്റിലെ വിജയികളില്‍ നിന്നും വിശദമായ സ്‌ക്രിനിങിന് നടത്തിയാണ് പാരീസിലേക്കുളള ടീമിനെ തെരഞ്ഞെടുത്തത്. ഇന്ത്യയിലെ കായികവിദ്യാഭ്യാസത്തിന്റെ പിതാവായി അറിയപ്പെടുന്ന അമേരിക്കക്കാരന്‍ ഹാരി ക്രോബര്‍ക്ക് തന്നെ പരിശീലന ചുമതല ഏറ്റു. അങ്ങനെയാണ് ലക്ഷ്മണന്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സംഘം പാരീസിലെത്തുന്നത്.
മദ്രാസ് സംസ്ഥാനത്തെ ഫസ്റ്റ് കല്‍സിലെ ഒന്നാം നിരയിലായിരുന്ന സി.കെ ലക്ഷ്മണന്‍ മികച്ച പേസ് ബൗളറായിരുന്നു ലക്ഷ്മണന്റെ സ്ഥാനം. ഫസ്്റ്റ് കല്‍സ് ക്രിക്കറ്റ് കളിച്ച ഒളിംപ്യന്‍മാരുടെ ആഗോളപട്ടികയെടുത്താല്‍ അതില്‍ ഒരു സ്ഥാനം സി.കെ ലക്ഷ്്മണനുണ്ടാവും. ഇന്ത്യയില്‍ മറ്റൊരു അത്്ലറ്റിനും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടം പീറ്റര്‍ പോള്‍ ഫെര്‍ണാണ്ടസ്്(ഹോക്കി 1936) ഗോസ്വാമി(ഫുട്ബോള്‍ 1960) എസ്. എന്‍ ഹാദി(ടെന്നീസ്1924) എന്നിവരാണ് ഒളിംപ്ക്സില്‍ പങ്കെടുത്ത ഇനങ്ങള്‍ക്കും ഫസ്റ്റകല്‍സ് ക്രിക്കറ്റിലും തിളങ്ങിയ മറ്റു ഇന്ത്യന്‍ പ്രതിമകള്‍.
1925-31 കാലത്താണ് സി.കെ ലക്ഷ്മണന്‍ ഫസ്റ്റ് കല്‍സ് ക്രിക്കറ്റില്‍ സജീവമായിരുന്നത്. എട്ടു മത്സരങ്ങളാണ് ഇദ്ദേഹംകളിച്ചത്.676 റണ്‍സ് വിട്ടു നല്‍കി 19 വിക്കറ്റുകള്‍ അദ്ദേഹം സ്വന്തമാക്കി. 72 റണ്‍സിന് അഞ്ചുവിക്കറ്റുകള്‍ വീഴ്ത്തിയതാണ്മികച്ച നേട്ടം. 35.57 ആണ് ബൗളിങ് ശരാശരി. 14 ഇന്നിംഗ്സുകളിലായി 118 റണ്‍സ് നേടി. പുറത്താകാതെ നേടിയ 32 റണ്‍സാണ് ബാറ്റിങിലെ മികച്ചത്.
ബാറ്റിങ് ശരാശരി 14.75 1927-ല്‍ ഗില്ലി ഗന്‍സിന് എതിരായ മത്സരത്തില്‍ ദക്ഷിണേന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. അദ്ദേഹത്തിന്റെത് ഒരു ക്രിക്കറ്റ്കുടുംബം തന്നെയാണെന്ന് പറഞ്ഞാലും തെറ്റില്ല. സഹോദരന്‍മാരായ സി.കെ ഭരതനും സി.കെ വിജയരാഘവനും പ്രഗത്ഭ ബാറ്റ്സ്്മാനായിരുന്നു. കായിക രംഗത്തെ നേട്ടങ്ങള്‍ക്കൊടുവില്‍ ഡോക്ടര്‍ ലക്ഷ്മണന്‍ പൂര്‍ണമായും ആരോഗ്യമേഖലയിലേക്കചുവടുമാറ്റി. ഇംഗല്‍ില്‍ ഉപരിപഠനത്തിന് ശേഷം ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ ചേര്‍ന്നു.വിവിധ സൈനിക ആശുപത്രികളിലും സ്ഥാപനങ്ങളിലുമായിരുന്നു സേവനം ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തു. ബ്രിട്ടീഷ് കോളനിയായിരുന്ന ബര്‍മ്മയില്‍ നടന്ന യുദ്ധപരമ്പരകളുടെ കാലത്ത് ഇന്ത്യന്‍ ആര്‍മിയില്‍ മെഡിക്കല്‍ ഓഫീസറായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായി. യുദ്ധമുന്നണിയില്‍ പരുക്കേറ്റ നിരവധി സൈനികരെ ഇന്ത്യയിലെആശുപത്രികളിലെത്തിച്ചു ചികിത്സിക്കാന്‍അദ്ദേഹം കാട്ടിയ പരിശ്രമങ്ങള്‍ ഏറെ ശ്രദ്ധ നേടി.
ഡോക്ടര്‍ ലക്ഷ്മണന്റെ മെഡിക്കല്‍ വൈദഗ്ദ്ധ്യവും ധീരതയുംഒരുപാടു സൈനികരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു.1960-ല്‍ മേജര്‍ ജനറല്‍ പദവിയോടെയാണ് അദ്ദേഹം സൈന്യത്തില്‍ നിന്നും വിരമിച്ചത്. 1955- മുതല്‍ 60വരെ ഡോ.സി.കെ ലക്ഷ്മണന്‍ കേന്ദ്രസര്‍ക്കാരിന്റെ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് പദവി വഹിച്ചു. സ്വതന്ത്ര്യ ഇന്ത്യയുടെ ആരോഗ്യരംഗം പിച്ചവെച്ചു നടക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്. കേന്ദ്രആരോഗ്യമന്ത്രി രാജകുമാരി കൗളിനൊപ്പം ആരോഗ്യമേഖലയുടെ നയരൂപീകരണത്തിലും അടിസ്ഥാന സൗകര്യവികസനത്തിന് നേതൃത്വം നല്‍കാനും സി.കെ ലക്ഷ്മണന് സാധിച്ചു.ആരോഗ്യരംഗത്ത് ഗ്രാമീണമേഖലയ്ക്കു പ്രാധാന്യം നല്‍കാന്‍ അദ്ദേഹം പ്രത്യേക ശ്രദ്ധപതിപ്പിച്ചു. പ്രതിരോധവാക്സിനുകളും പൊതുജനങ്ങളുടെ ആരോഗ്യബോധവല്‍ക്കരണത്തിനും അദ്ദേഹം മുന്‍ഗണനനല്‍കി.
1956 മെയില്‍ അദ്ദേഹം ലോകാരോഗ്യസംഘടനയുടെ എക്സിക്യുട്ടീവ് ബോര്‍ഡിലേക്കുംതെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ റെഡ്ക്രോസിന്റെ രണ്ടാമത്തെ സെക്രട്ടറി ജനറലായിരുന്നു സി.കെ ലക്ഷ്മണന്‍. 1958-ജൂലായ് മുതല്‍ 1969 ഏപ്രില്‍വരെയുളളകാലഘട്ടത്തില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം പകരാന്‍ അദ്ദേഹത്തിന് സാധിച്ചു. ചൈന പാക്കിസ്ഥാന്‍ യുദ്ധത്തിന് സൈനികര്‍ക്കു സഹായകരമായി പ്രവര്‍ത്തിച്ചതിനൊപ്പം പ്രകൃതി ദുരന്തങ്ങളില്‍ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും രാജ്യത്ത് ചടുലമായി പ്രവര്‍ത്തിച്ചു.വിപുലമായ സൈനിക പരിചയവുംമെഡിക്കല്‍ വൈദഗ്ദ്ധ്യവും ഈക്കാര്യത്തില്‍ അദ്ദേഹത്തിന് പിന്‍ബലമായി. ഇന്ത്യന്‍ റെഡ്ക്രോസിനെ മാനുഷിക നന്മയ്ക്കു ഉതകുന്ന പ്രവര്‍ത്തനങ്ങളിലേക്ക് നയിക്കുന്നതിനൊപ്പം ഇന്റര്‍ നാഷനല്‍ റെഡ്ക്രോസ് പോലെയുളള സംഘടനകളുമായി ചേര്‍ന്നുളള പ്രവര്‍ത്തനങ്ങള്‍ക്കുംരൂപം നല്‍കി.
കായികമേഖലയെയും ഒരിക്കലും മറന്നില്ല. തന്റെ എഴുപത്തി രണ്ടാമത്തെ വയസില്‍ 1970 ഒക്ടോബര്‍ മൂന്നിനാണ് സംഭവബഹുലമായ ജീവിതകഥകള്‍ ബാക്കിയാക്കി അദ്ദേഹം യാത്രയായത്. തലമുറകള്‍ക്ക് പ്രചോദനമാകേണ്ട സി.കെ ലക്ഷമണന്റെ ജീവിതവും തറവാട് വീടും ഒരുപാടുനാള്‍ മറവിയുടെ ഏടുകളിലായിരുന്നു. 2004-ല്‍ ഏതന്‍സക് ഒളിംപിക്സ് സമയത്താണ് പത്രവാര്‍ത്തയിലൂടെ ഒളിംപ്യന്റെ തറവാടിനെ കുറിച്ചു ജന്മനാട് ഓര്‍മിച്ചെടുത്തത്. അന്നു തറവാട്ടില്‍ താമസിച്ചിരുന്ന സഹോദരിയുടെ മകളുടെ മകന്‍ ഡബ്ള്യൂ ജയകുമാറിലൂടെ വിവരം ലക്ഷ്മണന്റെ മക്കളിലും മറ്റുബന്ധുക്കളിലുമെത്തി. മലയാളിയെ ഒളിംപ്കസിലേക്കു നയിച്ച സി.കെ ലക്ഷ്മണനു ജന്മനാട്ടില്‍ ഒരു സ്മാരകമൊരുക്കാന്‍ ജയകുമാറിനൊപ്പം ഫുട്ബോള്‍ ഫ്രണ്ട് കോച്ചിങ് സെന്റര്‍ സ്ഥാപകരായ എന്‍.ടി കരുണാകരനും കെ.കുഞ്ഞിരാമനും മുന്നിട്ടിറങ്ങി.
കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലെ പ്രധാനകവാടത്തിന് മുന്‍പില്‍ പ്രതിമസ്ഥാപിക്കാന്‍ തീരുമാനിച്ചു. കണ്ണൂര്‍ ബ്രഷമാന്‍ സ്‌കൂള്‍ഓഫ് ആര്‍ട്സ് പ്രിന്‍സിപ്പലും ശില്‍പിയുമായ എം.സി ശ്രീജിത്ത് പ്രതിമയുടെ നിര്‍മാണമേറ്റെടുത്തു. ചെമ്പ്, പിത്തള,സിമന്റ് എന്നിവയില്‍ അദ്ദേഹംപൂര്‍ത്തിയാക്കിയ അര്‍ധകായ പ്രതിമ 2008-ഓഗസ്റ്റ് അഞ്ചിന് ഒളിംപ്യന്‍ കെ. ചന്ദ്രശേഖരന്‍ അനാച്ഛാദനം ചെയ്തു.ഒളിംപിക്സിലെ ആദ്യമലയാളിയുടെ പേരില്‍ തന്നെ കേരളത്തില്‍ ഒരുകായിക താരത്തിന്റെ ആദ്യപ്രതിമ സ്ഥാപിക്കപ്പെട്ടുവെന്നത് ചരിത്രത്തിന്റെ കാവ്യനീതികൂടിയാണ്.