കോഴിക്കോട്: എന്‍ഐടിയില്‍ പഠിച്ച പ്രെഫ.മാരുതി അകെല്ലയ്ക്ക് അത്യപൂര്‍വ ബഹുമതി. അദ്ദേഹത്തിന്റെ പേര് ഒരു ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുകയാണ്. ബഹിരാകാശ ശാസ്ത്രലോകത്ത് അത്യപൂര്‍വ ബഹുമതിയാണിത്. അസ്‌ട്രോ ഡൈ നാമിക്സിലെ വിജയകരമായ പല സംരംഭങ്ങള്‍ ക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഈ ബഹുമതി. എന്‍ഐടി കാലിക്കറ്റിലെ പൂര്‍വ വിദ്യാര്‍ഥിയാണ് മാരുതി അകെല്ല.

ഛിന്നഗ്രഹങ്ങളുടെ നാമകരണത്തിനുള്ള ഇന്റര്‍നാഷണല്‍ ആസ്‌ട്രോണ മിക്കല്‍ യൂണിയന്‍ (ഐഎയു) വര്‍ക്കിംഗ് ഗ്രൂപ് അവരുടെ ഏറ്റവും പുതിയ ബുള്ളറ്റിനിലാണ് െ്രപഫ. അകെല്ലയുടെ പേര് ഒരു ഛിന്നഗ്രഹത്തിന് നല്‍കിയതായി അറിയിച്ചത്. ആകാശത്ത് ചംക്രമണം ചെയ്യുന്ന വസ്തുക്കളുടെ പേരിടുന്നതിനുള്ള അധികാരം ഐഎയുവിനാണ്. എട്ടു കിലോമീറ്ററോളം വ്യാസമുള്ള ഛിന്നഗ്രഹമാണ് ഇനി പ്രഫ. മാരുതി അകെല്ലയുടെ പേരില്‍ അറിയപ്പെടുക. 5376-ാമത് ഛിന്നഗ്രഹമാണിത്. ഈ ചെറുഗ്രഹത്തിന് ഒരു പ്രാവശ്യം സൂര്യനെ ചുറ്റുന്നത്തിനുമൂന്നേമുക്കാല്‍ വര്‍ഷം വേണം.

ജപ്പാനിലെ കുഷിരോ ഒബ്‌സര്‍വേറ്ററിയിലെ എസ്. യൂഈഡയും എച്ച്. കനേടയും ചേര്‍ന്നാണ് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഈ ഛിന്നഗ്രഹത്തെ 1990ല്‍ കണ്ടെത്തിയത്. നാസയിലെ ജെറ്റ് പ്രൊപല്‍ഷന്‍ ലബോറട്ടറിയുടെ സ്‌മോള്‍ ബോഡി ഡാറ്റാബേസില്‍ ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാണ്. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ എയ്റോ സ്‌പേസ് എന്‍ജിനിയറാണ് പ്രെഫ. അകെല്ല. ടെക്സസ് യൂണിവേഴ്സിറ്റിയുടെ ഓസ്റ്റിന്‍ കാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എയ്‌റോസ്‌പേസ് എന്‍ജിനിയറിംഗ് ആന്‍ഡ് എന്‍ജിനിയറിംഗ് മെക്കാനിക്‌സിലെ കൊക്ക്‌റല്‍ ഫാമിലി എന്‍ഡോവ്‌മെന്റ് ചെയര്‍ പ്രഫസര്‍ ആണ് ഇദ്ദേഹം.