ധാക്ക: ബംഗ്ലാദേശ് എന്ന രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഇപ്പോള്‍ കൊടും ദുരിതത്തിലാണ് കഴിയുന്നതെന്ന കാര്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. പ്രത്യേകിച്ച് രാജ്യത്തെ ഗ്രാമങ്ങളിലെ ജീവിതം നമ്മുടെ സങ്കല്‍പ്പത്തിനും അപ്പുറമാണ്. ഇസ്ലാമിക ഭരണത്തിന് കോപ്പ് കൂട്ടുന്ന ബംഗ്ലാദേശിലെ ഒരു ഗ്രാമത്തിന്റെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഇപ്പോള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നിരിക്കുകയാണ്. കാമുകന്മാര്‍ ചതിച്ച് തെരുവില്‍ ഇറക്കിയവര്‍ മുതല്‍ വീട്ടുകാര്‍ തന്നെ വില്‍പ്പനക്ക് വെച്ചവര്‍, ചെറുപ്പത്തിലേ തട്ടിക്കൊണ്ടു പോകപ്പെട്ടവര്‍.

തുടങ്ങി ഈ ഗ്രാമത്തിലെ രണ്ടായിരത്തോളം യുവതികള്‍ ദിവസവും ശരീരം വില്‍ക്കുന്നത് മൂവായിരത്തോളം പേര്‍ക്കാണ്. ദൗലത്ത് ഇഡിയ എന്ന ഈ ഗ്രാമത്തെ ലോകത്തിലെ തന്നെ ഏറ്റവും വലിയ വേശ്യാലയമായിട്ടാണ് കണക്കാക്കപ്പെടുന്നത്. തുച്ഛമായ പണമാണ് സ്ത്രീകള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത് എന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന കാര്യം. വേശ്യാവൃത്തിക്കായി പൂര്‍ണമായും സമര്‍പ്പിച്ചിട്ടുള്ള നാട് എന്നാണ് ഇവിടം അറിയപ്പെടുന്നത്. വേശ്യാവൃത്തി അനുവദിച്ചിട്ടുള്ള അപൂര്‍വ്വം രാജ്യങ്ങളില്‍ ഒന്നാണ് ബംഗ്ലാദേശ്.

പല പെണ്‍കുട്ടികളും പതിനാല് വയസ് മുതല്‍ തന്നെ ഇവിടെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നതായിട്ടാണ് പറയപ്പെടുന്നത് .പലപ്പോഴും അമ്മമാരാണ് ഇവരെ ഇതിലേക്ക് എത്തിക്കുന്നതെന്നും കരുതപ്പെടുന്നു. പലപ്പോഴും ഇവിടെ ദരിദ്ര കുടംബങ്ങള്‍ കടംവീട്ടുന്നതിനും മറ്റുമായിട്ടാണ് കുട്ടികളേയും ഇതിലേക്ക് പറഞ്ഞു വിടുന്നത്. അതേ സമയം ദൗലത്ത് ഇഡിയയിലേക്ക് എത്തപ്പെട്ട പല പെണ്‍കുട്ടികളും പറയുന്നത് തങ്ങള്‍ക്ക് ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്നാണ്. ഏതാണ്ട് മൂവായിരത്തോളം പുരുഷന്‍മാരാണ് സ്ത്രീകളെ തേടി ദിവസവംു ഈ ഗ്രാമത്തിലേക്ക് എത്തുന്നത്.

ഇവരില്‍ ഭൂരിഭാഗം പേരും ലോറി ഡ്രൈവര്‍മാരാണ്. കൂടാതെ ഇതിന് തൊട്ടടുത്തായി റെയില്‍വേ സ്റ്റേഷനും ഫെറി സര്‍വ്വീസും ഉള്ളത് കാരണമാണ് കൂടുതല്‍ പേര്‍ ഇവിടേക്ക് എത്തുന്നത്. ഒരു ലോറി ഡ്രൈവറോട് ഇക്കാര്യം ഭാര്യയോട് പറയാറുണ്ടോ പാശ്ചാത്യ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇല്ല എന്നും ഭാര്യ അറിഞ്ഞാല്‍ തന്നെ വറുതേ വിടില്ല എന്നുമായിരുന്നു മറുപടി. ഇവിടെയുള്ള ചെറിയ കുടിലുകളില്‍ കൊച്ചു കുട്ടികളെ മുതല്‍ വൃദ്ധര്‍ വരെ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നു എന്നാണ് ഇവിടുത്തെ സ്ഥിരം സന്ദര്‍ശകര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

അതേ സമയം മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഈ ഗ്രാമത്തില്‍ നടക്കുന്ന ക്രൂരതകള്‍ക്ക് എതിരെ കഴിഞ്ഞ മാസം ശക്തമായി പ്രതികരിച്ചിരുന്നു. ഇവിടുത്തെ വേശ്യാലയങ്ങള്‍ പൂട്ടിക്കുമെന്നും സ്ത്രീകള്‍ക്ക് എന്തെങ്കിലും തൊഴിലുകള്‍ നല്‍കി അവരെ പുനരധിവസിപ്പിക്കും എന്നും സംഘടന പ്രഖ്യാപിച്ചിരുന്നു. പന്ത്രണ്ട് ഏക്കറിനുള്ളിലാണ് ഈ ഗ്രാമം പടര്‍ന്ന് കിടക്കുന്നത്. ഇവിടെ നിരവധി സ്ത്രീകള്‍ ആത്മഹത്യ ചെയ്യുന്നതും നിത്യസംഭവമായിരിക്കുകയാണ്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഇവിടേക്ക് കടന്ന ചെല്ലാന്‍

വളരെ ബുദ്ധിമുട്ടാണ്. ഗുണ്ടകളും അധോലോക സംഘങ്ങളുമാണ് ഇതെല്ലാം നിയന്ത്രിക്കുന്നത്. അത് കൊണ്ട് തന്നെ പലപ്പോഴും ഇവിടെ അകപ്പെട്ട് പോകുന്ന പെണ്‍കുട്ടികള്‍ക്ക് പുറംലോകത്തേക്ക് രക്ഷപ്പെടാന്‍ ഒരു മാര്‍്ഗ്ഗവുമില്ല എന്നതാണ് സ്ഥിതി.