മുംബൈ: ചൈനയും അമേരിക്കയുമായുള്ള വ്യാപാരയുദ്ധം മുറുകിയ സമയത്ത് ചൈനയില്‍ നിന്നുള്ള ഐഫോണ്‍ ഇറക്കുമതി വന്‍തോതില്‍ കുറഞ്ഞിരുന്നു. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇതി പടിപടിയായി കുറയുകയായിരുന്നു. അതേ സമയം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കുത്തനെ ഉയരുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ നിരവധി പ്ലാന്റുകളാണ് ഐ-ഫോണിന് ഉള്ളത്. അതേ സമയം ട്രംപ് ആകട്ടെ പെട്ടെന്ന് യുടേണ്‍ എടുത്ത് ചൈനയുടെ ഭാഗത്തേക്ക് ചേരുകയായിരുന്നു. ഇന്ത്യയെ തേച്ച് ചൈനയെ പുണരാന്‍ ട്രംപ് തീരുമാനിച്ചത് എന്ത് കൊണ്ടാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

ഏപ്രിലില്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ഐഫോണുകളുടെ കയറ്റുമതി വര്‍ഷം തോറും 76% വര്‍ദ്ധിച്ചതായി ഒരു പ്രമുഖ ടെക്നോളജി മാര്‍ക്കറ്റ് അനലിസ്റ്റ് സ്ഥാപനത്തിന്റെ കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. ഏപ്രിലില്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത ഐഫോണുകളുടെ എണ്ണം മുപ്പത് ലക്ഷത്തോളം ആയിരുന്നു. അതേ സമയം ഇതേ കാലയളവില്‍ ചൈനയില്‍ നിന്നുള്ള കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 76% കുറഞ്ഞ് വെറും ഒമ്പത് ലക്ഷമായി കുറഞ്ഞതായി ഓംഡിയ എന്ന സ്ഥാപനം വിലയിരുത്തുന്നു.

ചൈനക്കെതിരായ ട്രംപിന്റെ താരിഫ് യുദ്ധത്തിനിടെ ആപ്പിള്‍ കമ്പനി അമേരിക്കന്‍ സര്‍്ക്കാരിന് പൂര്‍ണ പിന്തുണയാണ് നല്‍കിയിരുന്നത്. കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ച കാലഘട്ടത്തിലാണ് ആപ്പിള്‍ ഇന്ത്യയില്‍, കൂടുതല്‍ മുതല്‍മുടക്ക് നടത്തിയിരുന്നത്. കഴിഞ്ഞ മാര്‍ച്ച്

മാസത്തിലാണ് അമേരിക്കയിലേക്കുള്ള ഐ ഫോണ്‍ കയറ്റുമതിയില്‍ ഇന്ത്യ ചൈനയെ മറികടന്നത്. ട്രംപ് ഇരട്ടച്ചുങ്കം പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പും ശേഷവും അമേരിക്കയിലേക്കുള്ള കയറ്റുമതിയില്‍ വര്‍ദ്ധന രേഖപ്പെടുത്തിയിരുന്നു.

അതിനിടെ കഴിഞ്ഞ മാസം പതിനൊന്നിനാണ് ഐഫോണിനേയും മറ്റ് ഉപഭോക്തൃ ഇലക്ട്രോണിക്സ് സാധനങ്ങളേയും പരസ്പര താരിഫില്‍ നിന്നൊഴിവാക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അമേരിക്കയില്‍ വില്‍ക്കപ്പെടുന്ന ഭൂരിപക്ഷം ഐ ഫോണുകളും ഇന്ത്യയില്‍ വില്‍ക്കപ്പെടുന്നതാണെന്ന് ആപ്പിള്‍ സി.ഇ.ഒ ടിംകുക്ക് ഈയിടെ വെളിപ്പെടുത്തിയിരുന്നു. ട്രംപിന്റെ നിലവിലെ താരിഫുകള്‍ പ്രകാരം ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഐഫോണുകള്‍ക്ക് ഇപ്പോഴും 30% അധിക തീരുവ ചുമത്തുന്നുണ്ട്.

എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് മിക്ക രാജ്യങ്ങള്‍ക്കും അടിസ്ഥാന താരിഫ് നിരക്ക് നിലവില്‍ 10% ആണ്. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള മുഴുവന്‍ ഡിമാന്‍ഡും ഉള്‍ക്കൊള്ളാന്‍ ഇന്ത്യയിലെ ഐ ഫോണ്‍ നിര്‍മ്മാണ കേന്ദ്രങ്ങള്‍ക്ക് സാധിക്കുമോ എന്ന കാര്യത്തില്‍ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. ആപ്പിളിന്റെ ഏറ്റവും പുതിയ ഐ-ഫോണ്‍ 16 ന്റെ കയറ്റുമതിയും തുടരുകയാണ്. അതിനിടെയാണ് അമേരിക്കയില്‍, വില്‍ക്കുന്ന ഐഫോണുകള്‍ ഇന്ത്യയില്‍ അല്ല തദ്ദേശീയമായിട്ടാണ് നിര്‍മ്മിക്കേണ്ടത് എന്നത് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. ഇക്കാര്യംം അനുസരിച്ചില്ലെങ്കില്‍ എല്ലാ ഐ ഫോണുകളുടേയും കയറ്റുമതിയില്‍ 25 ശതമാനം താരിഫ് ചുമത്തുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.