- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗാസയില്‍ വീണ്ടും ശക്തമായ ആക്രമണത്തിനൊരുങ്ങി ഇസ്രായേല്‍ സൈന്യം; ഒഴിഞ്ഞു പോകാന്‍ മുന്നറിയിപ്പ്; സൈന്യത്തിന്റെ നീക്കം വെടിനിര്‍ത്തലിനായി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെ; ഭക്ഷണ വിതരണത്തിനായി ആരംഭിച്ച കേന്ദ്രങ്ങള്‍ അടച്ചു; ഗാസ മുനമ്പ് വീണ്ടും യുദ്ധ സമാനമായ അന്തരീക്ഷത്തില്‍
ഗാസ: ഗാസ നഗരത്തിലെ ചില ഭാഗങ്ങളിൽ നിന്നുള്ള താമസക്കാർക്ക് ഒഴിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ച് ഇസ്രായേൽ സൈന്യം. ആക്രമണത്തിന് മുന്നോടിയായാണ് ജനങ്ങളെ ഒഴിപ്പിക്കുന്നത്. മുസ്ലീമുകളുടെ പ്രധാന മതപരമായ ഉത്സവങ്ങളിൽ ഒന്നായ ഈദ് അൽ-അദ്ഹ അവധി ദിനത്തിന്റെ തുടക്കത്തിലാണ് ഒഴിപ്പിക്കൽ ഉത്തരവുമായി സൈന്യം രംഗത്തെത്തിയിരിക്കുന്നത്. ആക്രമണത്തിന് മുമ്പുള്ള അന്തിമവും അടിയന്തരവുമായ മുന്നറിയിപ്പാണിതെന്നാണ് സൈനിക വക്താവ് അവിചയ് അദ്രെയ് പറഞ്ഞിരിക്കുന്നത്. റോക്കറ്റുകൾ വിക്ഷേപിക്കുന്ന എല്ലാ മേഖലകളിലും സൈന്യം ആക്രമണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹമാസിനെ പരാജയപ്പെടുത്താനുള്ള നീക്കങ്ങൾ ഇസ്രായേൽ സൈന്യം അടുത്തിടെ ഗാസയിൽ ശക്തമാക്കിയിട്ടുണ്ട്. 2023 ഒക്ടോബറിലെ ഹമാസിന്റെ ആക്രമണമാണ് യുദ്ധത്തിന് കാരണമായതെന്നുമാണ് ഇസ്രായേൽ സൈന്യത്തിന്റെ വാദം. കഴിഞ്ഞ ആഴ്ചകൾ മുതൽ വെടിനിർത്തലിനുള്ള ആഹ്വാനങ്ങൾക്കായി അന്താരാഷ്ട്ര തലത്തിൽ ചർച്ചകൾ വർദ്ധിച്ച് വരികയാണ്. ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ചർച്ചകളിൽ ഏർപ്പെടാൻ പലസ്തീൻ ഇസ്ലാമിക ഗ്രൂപ്പ് തയ്യാറാണെന്ന് ഹമാസിന്റെ പ്രധാനിയായ ഖലീൽ അൽ-ഹയ്യ വ്യാഴാഴ്ച പറഞ്ഞു.
കഴിഞ്ഞ മാസം അവസാനം ഇസ്രായേലും ഹമാസും ഒരു കരാറിലെത്താൻ പോകുന്നതായ വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ യുഎസ് പിന്തുണയുള്ള നിർദ്ദേശം തള്ളിക്കളയുകയാണെന്ന നിലപാടിൽ ഇരുപക്ഷവും എത്തിയതോടെ ഈ കരാർ അനിശ്ചിതത്തിലായെന്നാണ് സൂചന. രണ്ട് മാസത്തിലേറെ നീണ്ട ഉപരോധം ഭക്ഷണത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും വ്യാപകമായ ക്ഷാമത്തിലേക്ക് നയിച്ചതിനെത്തുടർന്ന് ഗാസയിലേക്ക് കൂടുതൽ സഹായം അനുവദിക്കണമെന്ന ആവശ്യം ഉയർന്നു. ഇതോടെ ഇസ്രായേൽ സമ്മർദ്ദത്തിലായി. തുടർന്ന് ഉപരോധം ലഘൂകരിക്കുകയായിരുന്നു.
തെക്കൻ, മധ്യ ഗാസയിലെ കേന്ദ്രങ്ങൾ വഴി സഹായ വിതരണ സംവിധാനം നടപ്പിലാക്കുന്നതിനായി പുതുതായി രൂപീകരിച്ച യുഎസ് പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുമായി ഇസ്രായേൽ സഹകരിച്ചിരുന്നു. എന്നാൽ പ്രവർത്തനങ്ങളുടെ തുടക്കം മുതൽ, ജിഎച്ച്എഫിന് യുഎന്നിൽ നിന്നടക്കം വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്ക് സമീപം വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് നടന്നത്. ഇതോടെ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാൻ ഫൗണ്ടേഷൻ നിർബന്ധിതരായി.
ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിൽ 1,218 പേർ കൊല്ലപ്പെട്ടു, അവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മാർച്ച് 18 ന് ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചതിനുശേഷം 4,402 പേർ കൊല്ലപ്പെട്ടു. ഇതോടെ യുദ്ധത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 54,677 ആയി. ഇതിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. എല്ലാ വിതരണ കേന്ദ്രങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണെന്ന് ജിഎച്ച്എഫ് അറിയിച്ചു.
തുടർച്ചയായ വെടിവയ്പ്പുകൾ ഉണ്ടാകുന്നതിനാൽ ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ നിന്നും ജനങ്ങളെ അകറ്റി നിർത്തണമെന്ന് ജിഎച്ച്എഫ് ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിലെ പലസ്തീനികൾക്ക് ഫൗണ്ടേഷൻ ഭക്ഷണം വിതരണം ചെയ്യാൻ ആരംഭിച്ചിരുന്നു. ആക്രമണങ്ങളെ തുടർന്ന് ഭക്ഷണ വിതരണവും നിർത്തിയരിക്കുകയാണ്. വീണ്ടും വിതരണം ആരംഭിക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. കേന്ദ്രങ്ങൾക്ക് സമീപമുണ്ടായ വെടിവയ്പ്പുകളെത്തുടർന്ന് കഴിഞ്ഞ ദിവസം എല്ലാ കേന്ദ്രങ്ങളും അടച്ചിട്ട ജിഎച്ച്എഫ് വ്യാഴാഴ്ച തെക്കൻ ഗാസയിൽ രണ്ട് കേന്ദ്രങ്ങൾ തുറന്നു. ഇതുവരെ നാല് വിതരണ കേന്ദ്രങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്.
തുടർച്ചയായി മൂന്ന് ദിവസങ്ങളിലായി റാഫ സൈറ്റിന് സമീപം നിരവധി പലസ്തീനികൾ വെടിയേറ്റ് മരിച്ചതിനെത്തുടർന്ന് ബുധനാഴ്ച ജിഎച്ച്എഫ് വിതരണങ്ങൾ നിർത്തിവച്ചു. പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നതിനോടൊപ്പം സിവിലിയൻ സുരക്ഷയും ഉറപ്പാക്കേണ്ടി വരുന്നതോടെ ഇസ്രായേൽ സൈന്യം സമ്മർദ്ദത്തിലാക്കുകയാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും സൈനികർ മുന്നറിയിപ്പ് വെടിയുതിർത്തതായി ഇസ്രായേൽ സൈന്യം പറഞ്ഞു..