- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ നിമിഷങ്ങളിൽ ഒന്ന്'; അത് പറഞ്ഞപ്പോൾ താരം വികാര ഭരിതനായി, കണ്ണുകൾ നിറഞ്ഞു; വാപ്പയെ അവസാനമായി കാണാന്‍ കഴിയാത്തത് നെഞ്ചിലെ ഭാരമായിരുന്നു; കലാകാരന്റെ ജീവിതം അങ്ങനെയാണ്, സങ്കടപ്പെട്ട് നില്‍ക്കുമ്പോഴും ചിരിച്ച് കൊണ്ട് അഭിനയിക്കേണ്ടി വരും; വാപ്പയെ കുറിച്ച് കലാഭവൻ നവാസ് അന്ന് പറഞ്ഞത്
തൃശൂർ: അനുകരണ കലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടനാണ് കലാഭവന്‍ നവാസ്. 51കാരനായ നവാസിന്റെ മരണം സിനിമ വലിയ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. തുടക്കകാലത്ത് സിനിമകളില്‍ സജീവമായിരുന്നുവെങ്കിലും ഇടയ്ക്ക് സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താരത്തിനായില്ല. ഇപ്പോൾ വീണ്ടും മികച്ച കഥാപാത്രങ്ങളുമായി സിനിമയിൽ സജീവമാകുന്നതിനിടെയാണ് നവാസിന്റെ വിയോഗം.
മിമിക്രിയിലൂടെ കലാരംഗത്തെത്തിയ നവാസ് കലാഭവനിലൂടെയാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. ചലച്ചിത്രതാരമായിരുന്ന രഹനയാണ് ഭാര്യ. പ്രശസ്ത നാടക നടനും സിനിമ നടനുമായ അബൂബക്കറിന്റെ മകനാണ് നവാസ് എന്നത് സിനിമയ്ക്ക് പുറത്തുള്ള അധികമാര്‍ക്കും അറിയാത്ത സത്യം കൂടെയാണ്. തനറെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ദിവസങ്ങളെ കുറിച്ച് ഒരു ചാനൽ പരിപാടിയിൽ നവാസ് വികാരഭരിതനായി പറഞ്ഞിരുന്നു.
'വാപ്പ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, പഠനം അത് പ്രധാനമാണ്. ഏത് മേഖലയില്‍ നമ്മള്‍ എത്തണം എന്ന് ആഗ്രഹിയ്ക്കുന്നതും ന്യായം. പക്ഷെ എവിടെ എത്തണം എന്ന് തീരുമാനിക്കുന്നത് കാലമാണ്. പ്രതീക്ഷിക്കുക പോലും ചെയ്യാത്ത ഇടത്തായിരിയ്ക്കും നമ്മള്‍ ശോഭിയ്ക്കുന്നത് എന്ന്. സിനിമയില്‍ അഭിനയിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ ഞാന്‍ അറിയപ്പെട്ടത് അനുകരണ കലയുടെ ലോകത്താണ്.
വാപ്പയുടെ മരണത്തെ കുറിച്ച് പറഞ്ഞപ്പോള്‍ നവാസ് വികാര ഭരിതനായി. ഒരു സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ബഹറൈനിലായിരുന്നു അപ്പോള്‍ ഞാന്‍. വേദിയില്‍ അച്ഛനെ അനുകരിച്ച് കൊണ്ടിരിയ്‌ക്കെ, ഇവിടെ വാപ്പ മരണപ്പെടുകയായിരുന്നു. ഷോ കഴിഞ്ഞ് ഞാന്‍ ബാക്ക് സ്‌റ്റേജില്‍ എത്തിയപ്പോള്‍ എല്ലാവരുടെയും മുഖം വാടിയിരിക്കുന്നു. പ്രോഗ്രാം എന്തെങ്കിലും കുഴപ്പമായോ എന്നാണ് ആദ്യം സംശയിച്ചത്. പക്ഷെ അപ്പോഴാണ് വിവരം പറയുന്നത്.
എന്നാല്‍ വാപ്പയെ അവസാനമായി കാണാന്‍ എനിക്ക് സാധിച്ചില്ല. അന്നത്തെ സാഹചര്യത്തില്‍ ബഹറൈനില്‍ നിന്ന് പ്രതീക്ഷിക്കുന്നത് പോലെ നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധിയ്ക്കില്ല. മൃതദേഹം അധികം താമസിപ്പിക്കാനും പാടില്ലായിരുന്നു. ആ ദിവസം ഞാന്‍ മുറിയില്‍ തന്നെ കഴിച്ചു കൂട്ടി. രണ്ട് ദിവസത്തിന് ശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്താന്‍ സാധിച്ചത്' എന്നായിരുന്നു നവാസ് പറഞ്ഞത്.
ഒരു കലാകാരന്റെ ജീവിതം അങ്ങനെയാണ് എന്ന് വാപ്പ തന്നെ പറയുന്മായിരുന്നു. ചിലപ്പോള്‍ ഏറ്റവും സങ്കടപ്പെട്ട് നില്‍ക്കുന്ന സാഹചര്യത്തിലും ചിരിച്ച് കൊണ്ട് അഭിനയിക്കേണ്ടി വരും. എല്ലാ ആഘോഷങ്ങളും നമുക്ക് ആഘോഷിക്കാന്‍ പറ്റണം എന്നില്ല, മരണം പോലുള്ള ദുഃഖങ്ങളില്‍ പങ്ക് ചേരാനും കഴിയില്ല എന്നും നവാസ് വാപ്പയുടെ വാക്കുകള്‍ അനുസ്മരിച്ച് കൊണ്ട് പറഞ്ഞു.
അബൂബക്കറിന്റെ സിനിമകളെ കുറിച്ച് പറയുമ്പോള്‍ ഇന്നത്തെ പ്രേക്ഷകര്‍ക്ക് ഏറ്റവും ആദ്യം ഓര്‍മവരുന്നത് വാത്സല്യം എന്ന ചിത്രത്തിലെ കുഞ്ഞമ്മാമ എന്ന കഥാപാത്രം തന്നെയാണ്. അനുഭവങ്ങള്‍ പാളിച്ചകള്‍, ദ്വീപ്, കേളി, ആധാരം, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, ദാദ, വാചാലം എന്നീ ചിത്രങ്ങളിലും അബൂബക്കര്‍ അഭിനയിച്ചിട്ടുണ്ട്.
നവാസിനെ ചോറ്റാനിക്കരയിലെ ഒരു ഹോട്ടലില്‍ മരിച്ച നിലയിലാണ് കണ്ടെത്തുകയായിരുന്നു. പ്രകമ്പനം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് കലാഭവന്‍ നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്. സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി ഹോട്ടലിൽ എത്തിയപ്പോഴായിരുന്നു മരണം.നദികളില്‍ സുന്ദരി യമുന' എന്ന ചിത്രത്തിനുശേഷം വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രകമ്പനം'.