നിലമ്പൂര്‍: നിലമ്പൂരില്‍ പ്രമുഖ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചതോടെ, തിരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചിരിക്കുകയാണ്. മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും നിലമ്പൂരിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങളോട് മുഖം തിരിച്ചിരിക്കുകയാണെന്ന വിമര്‍ശനവും വരുന്നുണ്ട്. രാഷ്ട്രീയം ജനങ്ങള്‍ക്ക് വേണ്ടിയാണെന്നിരിക്കെ ഈ വിഷയങ്ങള്‍ എന്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നില്ല എന്ന ചോദ്യമാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.

'ഏറെ ഗതാഗത തിരക്കുള്ള നിലമ്പൂരില്‍ വര്‍ഷങ്ങളായി യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ചിട്ടും ബൈപ്പാസ് പ്രശ്‌നംപരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കഴിവില്ലായ്മയും നിലമ്പൂരിനോടുള്ള വിവേചനവും ആണ് ദീര്‍ഘനാള്‍ ആര്യാടന്‍എംഎല്‍എയും ഏട്ടരവര്‍ഷം പി വി അന്‍വറും മണ്ഡലത്തെ പ്രതിനിധികരിച്ചിട്ട് എന്തു നേട്ടമാണ് മണ്ഡലത്തില്‍ ഉണ്ടായിട്ടുള്ളത് എന്നത് രണ്ട് രാഷ്ട്രീയ നേതൃത്വവും ഉത്തരം പറയേണ്ടതുണ്ട്.

എത്രയോ വര്‍ഷങ്ങളായി ചന്ത കുന്നില്‍ നല്ല ബസ് സ്റ്റാന്‍ഡ് സ്ഥാപിക്കാന്‍ നിലമ്പൂര്‍ മുനിസിപ്പാലിറ്റിക്ക് കഴിഞ്ഞിട്ടില്ല എന്നത് ആര്യാടന്‍ ഷൗക്കത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ്'-കൃഷ്ണന്‍ എരഞ്ഞിക്കല്‍ കുറിച്ചു.

കൃഷ്ണന്‍ എരഞ്ഞിക്കലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

നിലമ്പൂരില്‍ രാഷ്ട്രീയവും വികസനവും ചര്‍ച്ചയാക്കാനും കൃത്യമായ ഇടപ്പെടല്‍ നടത്താനുമുള്ള ഒരവസരമാണ് ഉപതെരഞ്ഞെടുപ്പിലൂടെ വന്നിരിക്കുന്നത്. എത്രയോ വര്‍ഷങ്ങളായി ചന്ത കുന്നില്‍ നല്ല ബസ് സ്റ്റാന്‍ഡ് സ്ഥാപിക്കാന്‍ നിലമ്പൂര്‍ മുനിസിപ്പാലിറ്റിക്ക് കഴിഞ്ഞിട്ടില്ല എന്നത് ആര്യാടന്‍ ഷൗക്കത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ്, ഏറെ കാലം മുനിസിപ്പാലിറ്റി നിയന്ത്രിച്ചത് അദ്ദേഹമായിരുന്നല്ലോ!

ഏറെ ഗതാഗത തിരക്കുള്ള നിലമ്പൂരില്‍ വര്‍ഷങ്ങളായി യുഡിഎഫും എല്‍ഡിഎഫും മാറിമാറി ഭരിച്ചിട്ടും ബൈപ്പാസ് പ്രശ്‌നംപരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കഴിവില്ലായ്മയും നിലമ്പൂരിനോടുള്ള വിവേചനവും ആണ് ദീര്‍ഘനാള്‍ ആര്യാടന്‍ എംഎല്‍എയും ഏട്ടരവര്‍ഷം പി വി അന്‍വറും മണ്ഡലത്തെ പ്രതിനിധികരിച്ചിട്ട് എന്തു നേട്ടമാണ് മണ്ഡലത്തില്‍ ഉണ്ടായിട്ടുള്ളത് എന്നത് രണ്ട് രാഷ്ട്രീയ നേതൃത്വവും ഉത്തരം പറയേണ്ടതുണ്ട്.

30 വര്‍ഷത്തിലധികമായി നിലമ്പൂര്‍ മണ്ഡലത്തില്‍ ഒരു ബൈപ്പാസ് ചര്‍ച്ച ചെയ്യുകയു ബജറ്റില്‍ വര്‍ഷം തോറും കോടികള്‍ വകയിരുത്തുകയും കാലാവധി കഴിയുമ്പോള്‍ ആവിയായി പോകുകയും ചെയ്യുന്ന കാഴ്ച വര്‍ഷങ്ങളായി എന്ന് പറയുമ്പോള്‍ കൃത്യമായി മനസിലാക്കാന്‍ കഴിയും 1998 മുതല്‍ നിലമ്പൂരില്‍ ബൈപ്പാസിന് വേണ്ടി നിരന്തരം ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാറുകള്‍ക്ക് ഈ മണ്ഡലത്തോട് കടുത്ത അവഗണനയാണെന്ന് കൃത്യമായി അടയാളപ്പെടുത്തി കൊണ്ടിരിക്കുകയാണ് ഓരോ ബജറ്റിലും കോടികള്‍ ബൈപ്പാസിന് വേണ്ടി വകയിരുത്തുന്ന തുക കൃത്യമായി വിനിയോഗിക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല

നിലമ്പൂരിലെ നിക്ഷിപ്ത ബൈപ്പാസിന് വേണ്ടി 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥലംവിട്ടു നല്‍കിയ 47 കുടുംബങ്ങള്‍ക്ക് പണം നല്‍കുവാനും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് അവഗണനയുടെ ആഴം തുറന്നു കാണിക്കുന്നു. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രതീക്ഷിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ നിലമ്പൂരിന്റെ വികസനം കൃത്യമായി ചര്‍ച്ച ആവേണ്ടതുണ്ട്

എന്തുകൊണ്ട് ഈ മണ്ഡലത്തെ ഇത്ര കൃത്യമായി മാറ്റി നിര്‍ത്തപ്പെടുന്നു എന്നുള്ളത് ജനപ്രതിനിധികളുടെ കാര്യശേഷിയെ കഴിവില്ലായ്മയെ ചോദ്യം ചെയ്യുകയാണ്. ബൈപ്പാസിന് വേണ്ടി വര്‍ഷങ്ങളായി ഭൂമി ഏറ്റെടുക്കാനുള്ള പ്രവര്‍ത്തി നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് ഡോക്ടര്‍ തോമസ് ഐസക്ക് ധനമന്ത്രി ആയിരിക്കുമ്പോള്‍ പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ഫ്‌ലക്‌സില്‍ 100 കോടിയാണ് നിലമ്പൂര്‍ ബൈപ്പാസിന് വകയിരുത്തിയതായി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്

2014 ല്‍ഒ സി കെ പടിമുതല്‍ വെളിയംകോട് വരെ 6 കിലോമീറ്റര്‍ ദൈര്‍ഘ്യവും മുക്കട്ട വരെ 4.3 കിലോമീറ്റര്‍ ഒന്നാം ഘട്ടം 21 കോടി ടെന്‍ഡര്‍ ചെയ്തുമൊത്തം ഭൂമി 2.5 കിലോമീറ്റര്‍ ഏറ്റെടുത്തു. ചക്കാലകുത്തു വരെ 2.5 കിലോമീറ്റര്‍ പാര്‍ശ്വഭിത്ത് കെട്ടി മുന്നിട്ടു നികത്തി പണമില്ലാത്തതിനാല്‍ കരാറുകാരന്‍ പണി നിര്‍ത്തി. അതിനുശേഷം രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നു 154 സിആര്‍ പുതുക്കിയ ഭരണാനുമതി എന്ന ഫ്‌ലക്‌സ് ഉയര്‍ന്നു

എല്ലാം പ്രഖ്യാപനത്തില്‍ മാത്രമായിരുന്നു 2023 സോഷ്യല്‍ ഇമ്പാക്ട് ഓഫ് ലാന്‍ഡ് അക്കസേഷന്‍ ഫോര്‍ ദ കണ്‍സ്ട്രക്ഷന്‍ ഓഫ് നിലമ്പൂര്‍ ബൈപ്പാസ് ഫൈനല്‍ റിപ്പോര്‍ട്ട് 2023 സമര്‍പ്പിക്കുന്നത്.അതിനുശേഷം 2023 24 ബജറ്റില്‍ 30.7 കോടി വകയിരുത്തുകയും 100 രൂപ ടോക്കണ്‍ നല്‍കുകയും ചെയ്തു. ബൈപ്പാസ് നിര്‍മ്മാണം എവിടെയും എത്താതെ വഴിമുട്ടി നില്‍ക്കുകയാണ്. 2025 ഏപ്രില്‍ 16ന് സംസ്ഥാന സര്‍ക്കാര്‍ 227 18 സി ആര്‍ വീണ്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

കോടിക്കണക്കിന് ഫണ്ടുകള്‍ ഓരോ വര്‍ഷവുംപ്രഖ്യാപിച്ച് പത്രങ്ങളിലും ഫ്‌ലക്‌സുകളിലും നിറഞ്ഞുനില്‍ക്കുകയല്ലാതെ നിലമ്പൂര്‍ മണ്ഡലത്തിലെ ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നിലവിലുള്ള ഭരണസംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല എന്നുള്ളത് നിലമ്പൂരിനോടുള്ള വിവേചനം ആണ്.

ഏറെ കാലം എംഎല്‍എയും മന്ത്രിയുമായി മണ്ഡലത്തെ പ്രതിനിധികരിച്ച ആര്യാടന് അഞ്ചു വര്‍ഷം കൊണ്ട് തീര്‍ക്കാമായിരുന്നുവെന്നത് മറക്കാതിരിക്കുക പിന്നീട് വന്ന പി വി അന്‍വര്‍ എഎല്‍എയും ഈ അവഗണന ഏറ്റു പിടിച്ചു വികസനം ഫ്‌ലക്‌സില്‍ ഒതുക്കി നിര്‍ത്തി

അതോടെ വികസനം തീര്‍ന്നു

അവഗണിക്കപ്പെട്ട നിലമ്പൂരില്‍ താഴെ നല്‍കിയ വികസന സാധ്യതകള്‍ ആകാമായിരുന്നില്ലേ എന്ന ചോദ്യം മണ്ഡലത്തില്‍ നിന്ന് ഉയരേണ്ടതാണ്

*കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ ,

*വയനാട്, ഗുഡലൂര്‍, മഞ്ചേരി,അരീക്കോട് ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ്സുകള്‍,

നല്ല റഫറല്‍ ഹോസ്പിറ്റല്‍.

താലൂക്ക്, ജില്ലാ ഹോസ്പിറ്റല്‍ സൗകര്യങ്ങള്‍

ഉയര്‍ന്ന നിലവാരത്തിലുള്ള ഹൈവേ, റോഡുകള്‍

സര്‍ക്കാര്‍ ഓഫീസുകള്‍ സ്വകാര്യ കെട്ടിടങ്ങളില്‍ നിന്നും മാറി സ്വന്തം കെട്ടിടങ്ങള്‍

വൃത്തിയുള്ള മല്‍സ്യ മാംസ മാര്‍ക്കറ്റ്

കാലപഴക്കം ചെന്ന് ജീര്‍ണ്ണിച്ച ബസ്സ്റ്റാന്‍ഡ് പൊളിച്ചുമാറ്റി വിപുലീകരണം

സഞ്ചാരയോഗ്യമായ ബംഗ്ലാവ്കുന്നു റോഡ്

ടൂറിടം വിപുലീകരണത്തിന്റെ ഭാഗമായി കനൊലിപ്ലോട്ടിലും തേക്ക് മ്യൂസിയത്തിലും വിശ്രമ കേന്ദ്രങ്ങള്‍

റയില്‍വേ സ്റ്റേഷനില്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍

ബസ്സ്റ്റാന്‍ഡില്‍ പോലീസ് ഔട്ട് പോസ്റ്റ്

ഇതൊക്കെ പൂര്‍ത്തികരിക്കാന്‍ അവസരങ്ങള്‍ ഉണ്ടായിട്ടും അവഗണിച്ചവര്‍ തന്നെയാണ് നിലമ്പൂരില്‍ വീണ്ടും ജനങ്ങളെ അഭിമുഖികരിക്കുന്നത്. ഇന്നലകള്‍ തുടര്‍ച്ചയാവാന്‍ കാരണക്കാര്‍ ജനങ്ങള്‍ തന്നെ

അവസരമൊരുക്കുന്നതും ജനങ്ങള്‍ തന്നെ ഒരു പുനര്‍ചിന്തനത്തിന് പോലും അവസരം ഉപയോഗിക്കാത്തവര്‍.


നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. സാദിഖ് നടുത്തൊടിയാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി. എസ്ഡിപിഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റാണ് സാദിഖ്. ഒരു മുന്നണിയോടും പ്രത്യേക താല്‍പര്യമില്ലെന്നും ഉപതിരഞ്ഞെടുപ്പ് ഇരുമുന്നണികളുടേയും പ്രവര്‍ത്തനങ്ങളെ വിലയിരുത്തപ്പെടുമെന്നും എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു.

നേരത്തെ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണ യുഡിഎഫിനായിരുന്നു. മുന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി തൊട്ടടുത്ത് എത്തിയതിനാല്‍ അവര്‍ വിജയിക്കാതിരിക്കാന്‍ യുഡിഎഫിനെ പിന്തുണക്കുന്നുവെന്നായിരുന്നു എസ്ഡിപിഐ വിശദീകരണം. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ ഡിഎംകെ സ്ഥാനാര്‍ത്ഥിയെയാണ് എസ്ഡിപിഐ പിന്തുണച്ചത്.