കുറച്ച് ദിവസങ്ങളായി ആരേപാണങ്ങളും പ്രത്യാരോപണങ്ങളുമായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും സ്ഥിരം സാന്നിധ്യമായിരുന്നു നടന്‍ ബാലയുടെ മുന്‍ ഭാര്യ ഡോക്ടര്‍ എലിസബത്ത്. ബാലക്കെതിരെ നിരവധി ആരോപണങ്ങളുമായി എലിസബത്ത് രംഗത്ത് എത്തിയിരുന്നു. ബാലയും കോകിലയും എലിസബത്തിനെതിരെയും രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ബാല എലിസബത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇപ്പോള്‍ പരാതിക്ക് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് എലിസബത്ത്. കേസ് കൊടുത്താലും ജയിലില്‍ അടച്ചാലും താന്‍ നേരിട്ട് പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുമെന്ന് എലിസബത്ത് വ്യക്തമാക്കി. ചെന്നൈയില്‍ ഇയാള്‍ക്കൊപ്പം താമസിക്കുന്ന സമയത്ത് അയാള്‍ക്കൊപ്പം അനുവാദത്തോടെ തന്റെ മുറിയിലേക്ക് ഒരാള്‍ കേറി വന്നു. അന്ന് പേടിച്ചിട്ട് തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു എന്ന് തെളിവ് സഹിതം എലിസബത്ത് പറഞ്ഞു. തന്നെ ബലാത്സംഗം ചെയ്തുവെന്ന് തുറന്ന് പറഞ്ഞിട്ടും ആരും കേസ് എടുക്കുകയോ അതേകുറിച്ച് അന്വേഷിച്ച് ചെല്ലുകയോ ചെയ്തിട്ടില്ലെന്നും എലിസബത് പറയുന്നു.

എലിസബത്തിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം:

'ഞാന്‍ ഇത്ര കാലമായിട്ട് എന്നെ റേപ്പ് ചെയ്തു എന്നെ ഇത്തരത്തില്‍ ഒക്കെ ഉപദ്രവിച്ചു എന്നൊക്കെ പറഞ്ഞിട്ട് ആരും കേസ് എടുത്തിട്ടില്ല. ഞാന്‍ കേസ് കൊടുത്തിട്ടില്ല അതുകൊണ്ട് ആരും കേസ് എടുത്തില്ല. ഇവര് കേസ് കൊടുത്തു അതുകൊണ്ട് ഇപ്പൊ കേസ് എടുത്തു. റേപ്പ് വിക്ടിംസ് ഒക്കെ പുറത്തു വരാത്തതിന്റെ കാരണം ഇതാണ്. അവരെ ഭീഷണിപ്പെടുത്തുകയും നാണം കെടുത്തുകയും ചെയ്യും. ആരും ഒരു നടപടിയും എടുക്കില്ല. അവര്‍ മരിക്കുമ്പോള്‍ ആയിരിക്കും അതൊക്കെ പുറത്ത് അറിയുന്നത്. ചിലപ്പോള്‍ അപ്പോഴും അറിയുന്നുണ്ടാവില്ല. എന്റെ മാനസിക നില തകരാറിലാണ്, ഞാന്‍ 15 വര്‍ഷമായി മരുന്ന് കഴിക്കുന്നുണ്ട് എന്നൊക്കെ ഇവര്‍ പറയുന്നത് കേള്‍ക്കാന്‍ മാധ്യമങ്ങള്‍ നില്‍ക്കുകയാണ്. മാനസിക പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന ഒരാളെ ഈ രീതിയില്‍ പറയാന്‍ ആര്‍ക്കാണ് അധികാരം ഉള്ളത്? ഇയാള്‍ ആശുപത്രിയില്‍ ആയ സമയത്ത് എന്നെ വിളിച്ചു വരുത്തിയതാണ്. അപ്പോള്‍ ആരും നോക്കാന്‍ ഇല്ലെങ്കില്‍ മെന്റല്‍ പേഷ്യന്റ് ആയാലും കുഴപ്പമില്ലേ? എന്നെ ഇടിക്കും എന്നൊക്കെ പബ്ലിക് ആയി മാധ്യമങ്ങളോടു പറയുന്നത് കേട്ടിട്ടും ആര്‍ക്കും ഒന്നും ചോദിക്കാനില്ലേ? എന്നെ ചെയ്തത് റേപ്പ് ആയി എനിക്ക് തോന്നിയതുകൊണ്ടാണ് ഞാന്‍ അത് പറഞ്ഞത്. റേപ്പിന്റെ അര്‍ഥം വേറെ വല്ലതുമാണോ? മറ്റൊരാളുടെ മുന്നില്‍ വച്ചുവരെ എന്നോട് മോശമായി പെരുമാറി. വേറെ ഒരാളെ എന്റെ ബെഡ്‌റൂമിലേക്ക് കയറ്റിവിട്ടു.

ഏപ്രില്‍ നാലിനാണ് ഇയാളുടെ ലിവര്‍ ട്രാന്‍സ്പ്ലാന്റ് നടക്കുന്നത്. മാര്‍ച്ച് 29ന് ഞങ്ങളുടെ വിവാഹത്തിന്റെ രണ്ടാം വാര്‍ഷികം ആയിരുന്നു. ആ സമയത്ത് ഞങ്ങള്‍ അവിടെ കേക്ക് കട്ട് ചെയ്തു. ഞാന്‍ കൂടെ ഇല്ലെങ്കില്‍ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞു പുള്ളി പോസ്റ്റ് ഇട്ടിരുന്നു. ഒന്നും രണ്ടും വിവാഹ വാര്‍ഷികങ്ങള്‍ ആഘോഷിച്ച വിഡിയോകള്‍ ഉണ്ട്. ഇതൊക്കെ ചെയ്ത് അയാള്‍ എന്നെയും പറ്റിക്കുകയായിരുന്നു.

ഞാന്‍ ഗുജറാത്തിലാണ് ഇപ്പോള്‍ ഉള്ളത്. ഞാന്‍ എം.ഡിക്ക് പഠിക്കുകയാണ്. ഇയാള്‍ എന്റെ എം.ഡി പരീക്ഷ തയാറെടുപ്പുകള്‍ തടഞ്ഞ് എന്റെ ഹാള്‍ ടിക്കറ്റ് എടുക്കാന്‍ സമ്മതിക്കാതെ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. അതിന്റെ പേരില്‍ കുറെ വഴക്കടിച്ചിട്ടുണ്ട്. ഇപ്പോള്‍ വീണ്ടും ഞാന്‍ പഠിക്കുകയാണ്. പൊലീസ് സ്റ്റേഷനില്‍ നിന്ന് എപ്പോള്‍ വിളിച്ചാലും ഞാന്‍ വരും. എനിക്ക് യാതൊരു പ്രശ്‌നവുമില്ല. പൊലീസ് സ്റ്റേഷനില്‍ നിന്നോ കോടതിയില്‍ നിന്നോ എപ്പോള്‍ വിളിച്ചാലും ഞാന്‍ വരുന്നതായിരിക്കും. എന്റെ തൃശ്ശൂര്‍ വീടിന്റെ വാതില്‍ ചവിട്ടി പൊളിക്കേണ്ട കാര്യമൊന്നുമില്ല. എന്റെ ഫോണ്‍ നമ്പര്‍ എന്തായാലും എന്റെ പഴയ നമ്പര്‍ തന്നെയാണ്. അതുകൊണ്ട് നിങ്ങള്‍ക്ക് എന്റെ ഫോണ്‍ നമ്പറില്‍ വിളിച്ചാല്‍ കിട്ടും. എന്താ ചെയ്യേണ്ടത് എന്നു വെച്ചാല്‍ ചെയ്യാം. ഇതിലൊന്നും എനിക്ക് ഒരു നാണക്കേടും ഇല്ല. ഇനി ഞാന്‍ ഒളിവിലാണ് എന്ന് മാത്രം പറയരുത്. ഞാന്‍ ജയിലില്‍ കിടക്കാന്‍ തയാറാണ്.

എനിക്ക് കുറെ ആള്‍ക്കാരുടെ പേര് പറയാന്‍ ഉണ്ട്. അത് ഞാന്‍ കേസ് ആകുമ്പോള്‍ പറയാം എന്ന് വിചാരിക്കുന്നു. എന്നെ അതിനു മുന്‍പ് കൊന്നില്ലെങ്കില്‍ ഞാന്‍ എല്ലാം വിളിച്ചു പറയും. ഞാന്‍ അല്ലാതെ തനിയെ ചാവാന്‍ ഒന്നും പോകുന്നില്ല. ഇതുപോലെ ദുരിതം അനുഭവിക്കുന്ന റേപ്പ് വിക്ടിംസിനു ഒരു പ്രചോദനം ആയി ജീവിക്കാന്‍ ആണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ ചാനലും വിഡിയോയും ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞാലും ഞാന്‍ പറയാനുള്ളത് പറഞ്ഞുകൊണ്ടിരിക്കും.

കല്യാണം കഴിഞ്ഞു വരുന്ന സമയത്താണ് ഇയാള്‍ക്ക് ഒരു ഗസ്റ്റ് ഹൗസ് ഉള്ള കാര്യം ഞാന്‍ കേള്‍ക്കുന്നത്. കലൂര്‍ ഒരു ഗസ്റ്റ് ഹൗസ് ഉണ്ട്. രാജേഷ് എന്ന ആളാണ് അതിന്റെ നടത്തിപ്പുകാരന്‍. ഇയാളുടെ മാനേജര്‍ ആണ്. സിനിമ കാര്യങ്ങള്‍ക്ക് വേണ്ടിയിട്ടാണ് ഇയാളുടെ പങ്കാളിത്തത്തിലാണ് ആ ഗസ്റ്റ് ഹൗസ് എന്നൊക്കെയാണ് എന്നോട് പറഞ്ഞത്. ഇയാള്‍ അവിടെ പോയി ഇരുന്നിട്ട് കള്ള് കുടിച്ച് ബോധമില്ലാതെ രണ്ടു മണിക്കും മൂന്ന് മണിക്കും ഒക്കെയാണ് കയറി വരാറുള്ളത്. അങ്ങനെയുള്ള സമയത്താണ് ഞാന്‍ ഈ ചന്ദന എന്നു പറഞ്ഞ പെണ്‍കുട്ടിയെപ്പറ്റി കേള്‍ക്കുന്നത്. കള്ളു കുടിച്ച് ബോധമില്ലാത്ത സമയത്ത് 'നീ ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ഇതൊന്നും സംഭവിക്കില്ലായിരുന്നു' എന്ന് പറഞ്ഞു. പിറ്റേന്ന് ബോധം വന്നപ്പോള്‍ ഞാന്‍ അതിനെപ്പറ്റി ചോദിച്ചു. അപ്പോള്‍ പറഞ്ഞത് 'അവള്‍ എന്നെ പറ്റിച്ചിട്ട് ഒരു അമേരിക്കക്കാരനെ തേടി പോയി' എന്നാണ്. അതു പറഞ്ഞിട്ട് തമിഴിലെ ഒരു തെറിയാണ് അവരെപ്പറ്റി പറഞ്ഞത്. 'എനിക്ക് പഠിപ്പില്ല എന്ന് പറഞ്ഞ് ഇട്ടിട്ട് പോയി, അവള്‍ സൂയിസൈഡ് ചെയ്യാന്‍ ശ്രമിച്ചു, എന്റെ കാശ് തട്ടിക്കാന്‍ നോക്കി, ഞങ്ങള്‍ പ്രേമിച്ചു ഒളിച്ചോടി താമസിക്കാന്‍ നോക്കി, രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ പിരിഞ്ഞു' എന്നൊക്കെയാണ് പറഞ്ഞത്.

രണ്ടാം ഭാര്യയുടെ കേസ് വന്ന സമയത്ത് അവര്‍ പബ്ലിക് ആയി ഒരു ഡിവോഴ്‌സ് സര്‍ട്ടിഫിക്കറ്റോ മറ്റോ ഇട്ടപ്പോഴാണ് അവര്‍ക്ക് മുന്‍പെ ഒരു ഭാര്യ ഉണ്ടായിരുന്നു എന്നുള്ളത് എനിക്ക് മനസ്സിലാവുന്നത്. എന്നെ കൊണ്ട് വരുമ്പോള്‍ ഇയാള്‍ക്ക് കരളിന് അസുഖം ഉള്ള കാര്യവും എന്നോട് പറഞ്ഞിട്ടില്ല. ഡിവോഴ്‌സ് ആയ ഭാര്യയ്ക്ക് മുന്‍പ് ഒരു ഭാര്യ ഉണ്ടായിരുന്നു എന്നും പറഞ്ഞിട്ടില്ല. ഇയാള്‍ എന്നോട് പറഞ്ഞതെല്ലാം കള്ളമായിരുന്നു. ആ സ്ത്രീയുടെ പേര് യുഎസ്എ പ്രോഗ്രാം എന്നാണു ഫോണില്‍ സേവ് ചെയ്തിരുന്നത്. യുഎസ്എയില്‍ സ്റ്റേജ് ഷോ നടത്തിയിരുന്നു. അതിനു സഹായിച്ചത് അവരാണ് എന്ന് പറഞ്ഞു. ഇത്രയും ചെയ്ത ആളാണ്, ഇയാള്‍ അറിഞ്ഞു നടത്തിയ എന്റെ ഡിവോഴ്‌സിനെ പറ്റി ഇപ്പോള്‍ പറയുന്നത്.

ഗസ്റ്റ് ഹൗസിന്റെ കാര്യം പറയുകയാണെങ്കില്‍ ഇയാള്‍ക്ക് കള്ളുകുടിക്കാനുള്ള സ്ഥലമാണ്. പല തരത്തിലുള്ള ആള്‍ക്കാര്‍ അവിടെ പോകാറുണ്ട്. ഡോക്ടര്‍മാര്‍, സിനിമാ നടന്മാര്‍, പൊലീസുകാര്‍... അങ്ങനെ വലിയ വലിയ കാശുകാര്‍ പോകുന്ന സ്ഥലമാണ് ആ ഗസ്റ്റ് ഹൗസ്. ആ ഗസ്റ്റ് ഹൗസിന്റെ പേരില്‍ എന്തോ കേസ് വന്നിട്ട് ഇപ്പോള്‍ വേറെ എങ്ങോട്ടോ മാറ്റിയിട്ടുണ്ട്. രാജേഷ് ആണ് നടത്തുന്നത്. ഇയാള്‍ തന്നെ പറഞ്ഞിട്ടുണ്ട് രാജേഷ് കള്ളനാണ് എന്ന്. രാജേഷ് സിനിമാ ആഗ്രഹം പറയുന്ന മൈനര്‍ പെണ്‍കുട്ടിക്കളെ അവിടെ വിളിച്ചു വരുത്തി പീഡിപ്പിക്കുന്നു എന്ന് ഇയാള്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഞാന്‍ പാര്‍ട്ണര്‍ഷിപ്പ് നടത്തുന്ന ഒരു സ്ഥലത്ത് അങ്ങനത്തെ ഒരു പരിപാടി നടക്കാന്‍ പറ്റില്ലല്ലോ എന്ന് പറഞ്ഞിട്ട് ഇയാള്‍ അന്വേഷിക്കാന്‍ പോകുന്നതാണെന്ന് പറഞ്ഞിട്ടാണ് അവിടെ പോണത്. അവിടെ പോയിട്ട് വരുന്നത് കള്ള് കുടിച്ച ബോധം ഇല്ലാതെ രണ്ടു മണിക്കും മൂന്നു മണിക്കും.

ആദ്യം എനിക്ക് മനസ്സിലായില്ല. പക്ഷേ, പിന്നെ ഇയാള്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ ബെഡ്‌റൂമിലേക്ക് കയറ്റി കൊണ്ടുപോയി. അതുകൊണ്ടാണ് സാറുമായി പിണങ്ങി പോയത് എന്ന് ഒരു വേലക്കാരി പറഞ്ഞിട്ടുള്ള ഒരു സംഭവം ഉണ്ട്. ആ ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ വീണ്ടും ഇവര്‍ കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ആ പെണ്‍കുട്ടിയെ ഞാന്‍ തിരിച്ചറിഞ്ഞു. അപ്പോള്‍ ഇയാള്‍ ആ പെണ്‍കുട്ടിയോടു പറഞ്ഞതാണ്, 'ഇവള്‍ക്ക് വട്ടാണ്... ഇവള്‍ പറയുന്നത് കേള്‍ക്കണ്ട... വാ നമുക്ക് രാജേഷിന്റെ അവിടേക്ക് പോകാം,' എന്ന്. ഇതു പറഞ്ഞിട്ട് ഇയാള്‍ എന്നെ വീട്ടില്‍ പൂട്ടി ഇട്ട് ആ പെണ്‍കുട്ടിയെ രാജേഷിന്റെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. രാജേഷിന്റെ ഗസ്റ്റ് ഹൗസില്‍ ബെഡ്‌റൂമില്‍ ഇവരെ കയറ്റുന്നത് കണ്ട ആള്‍ക്കാര്‍ ഉണ്ട്. ആ പെണ്‍കുട്ടിയുടെ ഫോട്ടോ വേണമെങ്കില്‍ ഞാന്‍ കാണിച്ചു തരാം. പക്ഷേ, അതൊന്നും ഞാന്‍ ഇവിടെ ഇടുന്നില്ല. അവരൊക്കെ കുറച്ച് കാശിന് വേണ്ടി ഈ പരിപാടി ചെയ്യുന്ന ആള്‍ക്കാരാണ്. അങ്ങനത്തെ ആള്‍ക്കാരെ ഒന്നും ഇതിലേക്ക് കൊണ്ടുവരേണ്ട കാര്യമില്ല.

ഇയാള്‍ പറഞ്ഞുവല്ലോ മൈനര്‍ പെണ്‍കുട്ടികളെയും സിനിമാ ആഗ്രഹമുള്ള സ്ത്രീകളെയുമൊക്കെ രാജേഷ് കൊണ്ടുവരുന്നു എന്ന്. ഇയാള്‍ രാജേഷിനെ കുറ്റം പറഞ്ഞിട്ട്, അവിടെ നല്ല പെണ്ണുങ്ങള്‍ വരുമ്പോള്‍ ഇയാള്‍ അവിടെ പോയിട്ട് അവരെ സെലെക്റ്റ് ചെയ്യും. അങ്ങനെ നല്ല പെണ്ണുങ്ങള്‍ വരുമ്പോഴാണ് ഇയാള്‍ അങ്ങോട്ട് പോകുന്നത്. ഇതൊക്കെ ഞാന്‍ കേട്ട കാര്യങ്ങളാണ്. ഞങ്ങള്‍ ആദ്യമായി ഒരു ഹണിമൂണ്‍ ട്രിപ്പ് മൂന്നാറിന് പോയപ്പോള്‍ ഞങ്ങളുടെ വണ്ടിയില്‍ ഞാന്‍, ഇങ്ങേര്, സുജിത്തേട്ടന്‍ എന്ന ഇയാളുടെ കെയര്‍ ടേക്കര്‍, പിന്നിലെ വണ്ടിയില്‍ ഈ രാജേഷും അയാളുടെ ഒരു ഡ്രൈവറും. രണ്ടു വണ്ടിയിലും കുറെ മദ്യക്കുപ്പികളാണ്. ഇയാള്‍ ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കള്ള് കുടിച്ചു കൊണ്ടിരിക്കുകയാണ്. അയാളോട് ഞാന്‍ എനിക്ക് പേടിയാവുന്നു എന്ന് പറയുന്നുണ്ട്. അതൊന്നും കേള്‍ക്കുന്നില്ല. എനിക്ക് 'അയ്യപ്പനും കോശിയും' എന്ന സിനിമയോടെ രംഗമാണ് ഓര്‍മ വന്നത്, ഇയാള്‍ കുടിച്ചിട്ട് പല ആള്‍ക്കാരെയും അടിച്ചു. സെക്യൂരിറ്റിയെ, ഡ്രൈവറെ പിന്നെ എന്നെയും അടിച്ചു. കള്ളുകുടിച്ച് വണ്ടി ഓടിക്കുന്നതിനെപ്പറ്റി ചോദിച്ചാല്‍ ഇയാള്‍ അടിക്കും. ഹണിമൂണിന് പോയിട്ട് ഒരു ദിവസം എന്റെ കൂടെ നിന്ന് രണ്ടാം ദിവസം മുതല്‍ അടുത്ത മുറിയില്‍ കള്ളുകുടി പാര്‍ട്ടി. ഞാന്‍ ഒറ്റയ്ക്ക് റൂമില്‍. ഒരു ദിവസം പകല്‍ അഞ്ചു മണിവരെ എനിക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് വന്നില്ല. ഇയാളെ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല. ഞാന്‍ റിസപ്ഷനില്‍ വിളിച്ചപ്പോള്‍ ഭക്ഷണം എല്ലാം റൂമില്‍ എത്തിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ഞാന്‍ ആ റൂമിലേക്ക് ഭക്ഷണം എടുക്കാന്‍ പോയപ്പോള്‍, 'എന്താ ചേച്ചി' എന്ന് പറഞ്ഞിട്ട് കള്ളുകുടിച്ച് ബോധമില്ലത്തെ ഒരാള്‍ വന്നു. എന്നിട്ട് ഇവര്‍ കഴിച്ചതിന്റെ ബാക്കി കുറെ വാരിക്കെട്ടി എന്റെ റൂമില്‍ കൊണ്ടുവച്ചു. അത് കഴിക്കാത്തതിന് ഇയാള്‍ വന്നു എന്നെ ചീത്ത വിളിച്ചു.

കല്യാണം കഴിക്കാന്‍ വേണ്ടി എന്നെ കോണ്ടാക്റ്റ് ചെയ്തത് കവിത ആയിരുന്നു. ഞങ്ങളെ സേഫ് ആക്കി ചെന്നൈയില്‍ എത്തിക്കാം, അയാളുടെ സഹോദരി പോലെ ആണ് എന്ന് പറഞ്ഞാണ് അവര്‍ വന്നത്. ഫ്ളൈറ്റില്‍ പോയത് ഞാനും അയാളും കവിതയും കൂടിയാണ്. ഫ്‌ലൈറ്റ് ടിക്കറ്റ് പരിശോധിച്ചാല്‍ അറിയാം. ഇവര്‍ പല സമയത്തും ബെഡ്‌റൂം ഷെയര്‍ ചെയ്തിട്ടുണ്ട്. ചോദിച്ചാല്‍ പറയും എന്റെ പെങ്ങളാണെന്ന്. ഇവര്‍ പല ഹോട്ടലുകളില്‍ ഒരുമിച്ച് താമസിച്ചിട്ടുണ്ട്. ഞാന്‍ ചോദിക്കുമ്പോള്‍ ഇയാളുടെ അമ്മ തന്നെ പറയും, 'അവര്‍ സിനിമാക്കാരല്ലേ... അപ്പോള്‍ സിനിമ ഡിസ്‌കഷന്റെ ഭാഗമായിട്ടാണ് ചെയ്യുന്നത്' എന്ന്. അമ്മയ്ക്ക് അടക്കം പ്രശ്‌നമില്ലെങ്കില്‍ ഇതൊക്കെ എന്റെ പ്രശ്‌നമായിരിക്കും എന്ന് കരുതി. പക്ഷേ, ഈ പെണ്ണ് പല സമയത്തും ഫോണില്‍ വിളിച്ചിട്ട് എന്നെ ഡിവോഴ്‌സ് ചെയ്യ് എന്ന് പറയുന്നത് ഞാന്‍ ഇയാളുടെ ഫോണില്‍ കേട്ടിട്ടുണ്ട്. അതിനെ സംബന്ധിച്ച് ഞങ്ങള്‍ തമ്മില്‍ തല്ലുണ്ടാവാറുണ്ടായിരുന്നു. ഇവര്‍ ഞങ്ങളുടെ ബന്ധത്തില്‍ ഇടയ്ക്കിടയ്ക്ക് കേറി ഇടപെടാറുമുണ്ട്. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ശേഷം ഇയാളുടെ അമ്മയോട് വിളിച്ചു പറഞ്ഞു. അവിടെയും എനിക്ക് നീതി കിട്ടിയില്ല. ഇയാള്‍ എന്റെ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു. എന്റെ വീട്ടുകാരോട് പോലും പറയാന്‍ അപ്പോള്‍ ധൈര്യം ഉണ്ടായിരുന്നില്ല.

കവിത, ഇയാള്‍, പൊലീസ്, രഘു എന്ന ആളൊക്കെ എന്നെ സ്ഥിരം ഭീഷണി ആയിരുന്നു. ഒരു ദിവസം ഇയാള്‍ അമ്മയെ എന്റെ ഒപ്പം കിടക്കാന്‍ പറഞ്ഞിട്ട് വാതില്‍ അടക്കാതെ പോയി. അന്ന് കവിത ഹാളില്‍ ഇരിപ്പുണ്ട്. ഞാന്‍ ബാത്ത്‌റൂമില്‍ പോയപ്പോള്‍ ഈ രഘു എന്റെ ബാത്ത്‌റൂമിലേക്ക് വന്നു. ഞാന്‍ അപ്പോള്‍ ബഹളം ഉണ്ടാക്കി. ഇയാള്‍ എന്റെ ബാത്ത്‌റൂമില്‍ കയറി എന്ന് പറഞ്ഞു. രഘു ഇറങ്ങിപ്പോയി. അപ്പോള്‍ ഇയാള്‍ പറയുകയാണ്, 'രഘു അങ്ങനെ ഒന്നും ചെയ്യില്ല' എന്ന്. കവിത അപ്പോള്‍ സപ്പോര്‍ട്ട് ചെയ്തു പറഞ്ഞു. 'ഇവള്‍ വീണ്ടും പ്രശ്‌നം ഉണ്ടാക്കാന്‍ നോക്കുന്നു... നിങ്ങളുടെ പേരില്‍ കേസ് ഉണ്ടാക്കാന്‍ നോക്കുന്നു... രഘുവിനെ വെറുതെ കുറ്റം പറയുന്നു' എന്നൊക്കെ പറഞ്ഞു. അന്ന് എന്റെ വീട്ടുകാരെ വിളിച്ച് എന്നെ കൊണ്ടുപോകാന്‍ പറഞ്ഞു. സ്വന്തം ഭാര്യയുടെ ബാത്ത്‌റൂമില്‍ വേറൊരാള്‍ കയറി എന്ന് പറഞ്ഞിട്ട് ഭാര്യയെ സപ്പോര്‍ട്ട് ചെയ്യാതെ അയാള്‍ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുകയായിരുന്നു.

ഇയാള്‍ എന്റെ ജീവിതം നശിപ്പിക്കുകയായിരുന്നു. അന്നൊന്നും അത് തുറന്നുപറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ഇതുപോലെ ഇനിയും പലരുടെയും ജീവിതത്തില്‍ സംഭവിച്ചേക്കാം. എനിക്കിനി ഇത് പറയാനൊന്നും ചിലപ്പോള്‍ ഈ ചാനലും ഒന്നും ഉണ്ടായി എന്ന് വരില്ല. പക്ഷേ, എനിക്ക് ഒന്നേ പറയാനുള്ളൂ. മാധ്യമ ധര്‍മ്മം എന്ന് 100 പ്രാവശ്യം പറയുന്ന ആള്‍ക്കാര്‍ ചാനലില്‍ ഇരുന്നു, രണ്ടു സ്ത്രീകള്‍ തമ്മില്‍ ചിരിച്ചിട്ട് പറയുകയാണ്... ഞാന്‍ ഇതൊന്നും കേസ് കൊടുക്കാത്തതുകൊണ്ടാണ് വാര്‍ത്തയാകാത്തത് എന്ന്. ഇങ്ങനെയാണ് മാധ്യമ ധര്‍മ്മം എന്ന് മനസ്സിലാക്കി തന്നതിന് നന്ദി. പുള്ളിയുടെ ഒപ്പം ജീവിച്ചപ്പോഴേക്കും സത്യം, ന്യായം, നീതി എന്ന് പറഞ്ഞിട്ടൊ