സോൾ: കഴിഞ്ഞ ദിവസമാണ് ലോകത്തെ ഞെട്ടിച്ച് രണ്ടാമത്തെ ഫ്ലൈറ്റ് ക്രാഷ് സംഭവിക്കുന്നത്. ദക്ഷിണ കൊറിയയിലുള്ള മുവാൻ വിമാനത്താവളത്തിലാണ് ലാൻഡിംഗിനിടെ അതിദാരുണമായ അപകടം നടക്കുന്നത്. ദുരന്തത്തിൽ 179 യാത്രക്കാർ മരിച്ചു. തായ്ലാൻഡിൽ നിന്നുമെത്തിയ 'ജെജു' വിമാനമാണ് ലാൻഡ് ചെയ്യുന്നതിനിടെ എയർപോർട്ടിലെ സുരക്ഷമതിലിലിടിച്ച് കത്തിയമർന്നത്. വിമാനത്തിലെ ലാൻഡിംഗ് ഗിയർ വർക്ക് ആകാത്തത് മൂലമാണ് അതിദാരുണമായ അപകടം നടന്നത്.

ഈയൊരു അപകടത്തിന് ശേഷം ജനങ്ങൾ എല്ലാം മെന്റൽ ട്രോമയിലാണ്. പലരും അപകടത്തെ തുടർന്ന് ഇപ്പോൾ വിമാനത്തിൽ കയറാൻ തന്നെ മടിക്കുകയാണ്. അവരുടെ മനസിന് ഏറ്റത് തന്നെ വലിയ മുറിവ് ആണ്. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട വാർത്തകളാണ് ദക്ഷിണ കൊറിയയിൽ നിന്നും പുറത്തുവരുന്നത്. വിമാനാപകടത്തിന് ശേഷം 'ജെജു' എയറിന്റെ ഓഹരി വിപണിയിൽ തന്നെ തകർച്ച സംഭവിച്ചതായിട്ടാണ് വിവരങ്ങൾ ലഭിക്കുന്നത്.

179 പേർ തീഗോളമായി മരിച്ച ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിന് പിന്നാലെ ജെജു എയറിന് തിരിച്ചടിയായി ടിക്കറ്റുകൾ റദ്ദാക്കി യാത്രക്കാർ. യാത്രക്കായി മുൻകൂട്ടി ബുക്ക് ചെയ്ത 68,000 ടിക്കറ്റുകളാണ് ഇതിനോടകം റദ്ദാക്കപ്പെട്ടത്. അതോടൊപ്പം, ഓഹരി വിപണിയിലും ജെജു എയർലൈൻസിന് തിരിച്ചടി നേരിട്ടു. 15 ശതമാനം ഇടിവാണ് 'ജെജു' എയർലൈൻസിന്‍റെ ഓഹരികൾക്ക് ഉണ്ടായത്.

അതേസമയം, അപകടത്തിൽ മരിച്ച 141 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവയുടെ ഡി.എൻ.എ പരിശോധന ഇപ്പോഴും തുടരുകയാണ്. 39 വിമാനങ്ങൾ പ്രവർത്തിപ്പിക്കുന്ന ജെജു എയറിലെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് സമഗ്ര അവലോകനം നടത്താൻ അധികൃതർ തീരുമാനം എടുത്തിട്ടുണ്ട്. ഡിസംബർ 29നാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനെയാണ് ജെജു എയറിന്‍റെ ബോയിങ് 737-8എ.എസ് വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 179 പേർ മരിച്ചിരുന്നു.

രണ്ടു യാത്രക്കാരെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ആറ് ജീവനക്കാർ അടക്കം 181 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇതിൽ 173 യാത്രക്കാർ ദക്ഷിണ കൊറിയക്കാരും രണ്ടു പേർ തായ്‌ലൻഡ് പൗരന്മാരുമാണ്. ഹൈഡ്രോളിക് ഗീയർ തകരാറിലായതിനെ തുടർന്ന് ബെല്ലി ലാൻഡിങ് ആണ് വിമാനം നടത്തിയത്. റൺവേയിലൂടെയും മണ്ണിലൂടെയും നിരങ്ങിനീങ്ങിയ വിമാനം വലിയ കോൺക്രീറ്റ് മതിലിൽ ഇടിച്ചു വൻ ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനിടെ, രാജ്യത്തെ എയർലൈനുകൾ നടത്തുന്ന എല്ലാ 101 ബോയിങ് 737-800 ജെറ്റ്‌ലൈനറുകളുടെയും സുരക്ഷ പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി.