പത്തനംതിട്ട: കോന്നിയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസില്‍ വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നേരിട്ടെത്തി ബലമായി മോചിപ്പിച്ചു. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ആളെയാണ് മോചിപ്പിച്ചത്. കൈതകൃഷി പാട്ടത്തിന് എടുത്തവര്‍ സോളര്‍ വേലിയില്‍ കൂടിയ തോതില്‍ വൈദ്യുതി കടത്തി വിട്ടതാണ് ആന ഷോക്കടിച്ച് ചരിയാന്‍ കാരണമെന്ന് വനം വകുപ്പ് സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളുടെ സഹായിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

വിവരമറിഞ്ഞെത്തിയ എംഎല്‍എ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വനം മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഫോറസ്റ്റ് ഓഫീസില്‍ എംഎല്‍എ എത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കോന്നി ഡിവൈഎസ്പിയെയും കൂട്ടിയാണ് എംഎല്‍എ ഫോറസ്റ്റ് ഓഫീസിലെത്തിയത്.

'കള്ളക്കേസ് എടുത്ത് പാവങ്ങളെ കസ്റ്റഡിയിലെടുക്കുന്നോ, തോന്നിവാസം കാണിക്കരുത്, എടാ നീ ഒക്കെ മനുഷ്യനാണോ, നിയമപരമായിട്ടാണോ ഇയാളെ കസ്റ്റഡിയിലെടുത്ത്, എവിടെ അറസ്റ്റ് ചെയ്ത റിപ്പോര്‍ട്ട്', ജനീഷ് കുമാര്‍ ചോദിക്കുന്നു

രണ്ടാമതും നക്‌സലുകള്‍ വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎല്‍എ മുന്നറിയിപ്പ് നല്‍കി. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കള്ളക്കേസ് എടുക്കാന്‍ ശ്രമിക്കുന്നുവെന്നും നടപടിക്രമങ്ങള്‍ പാലിച്ചല്ല കസ്റ്റഡിയെന്നും എംഎല്‍എ ആരോപിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കത്തിക്കുമന്നും രണ്ടാമതും ഇവിടെ നക്‌സലുകള്‍ വരുമെന്നും പറഞ്ഞ് എംഎല്‍എ ഉദ്യോസ്ഥരോട് തട്ടിക്കയറി. മനുഷ്യന് ക്ഷമിക്കുന്നതിന് പരിധിയുണ്ടെന്നും ജനീഷ്‌കുമാര്‍ പറഞ്ഞു. വനംവകുപ്പിന്റെ പാടം ഓഫീസിലായിരുന്നു സംഭവം.

വിവരമറിഞ്ഞെത്തിയ എംഎല്‍എ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വനം മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഫോറസ്റ്റ് ഓഫീസില്‍ എംഎല്‍എ എത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കോന്നി ഡിവൈഎസ്പിയെയും കൂട്ടിയാണ് എംഎല്‍എ ഫോറസ്റ്റ് ഓഫീസിലെത്തിയത്.

കഴിഞ്ഞ ശനിയാഴ്ച, കോന്നി നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍വരുന്ന കുളത്തുമണ്‍ എന്ന സ്ഥലത്ത് സ്വകാര്യ തോട്ടത്തില്‍വെച്ച് 10 വയസ് പ്രായം തോന്നിക്കുന്ന കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തോട്ടം ഉടമയ്‌ക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. ഈ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ സുഹൃത്തിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു. തമിഴ്‌നാട് സ്വദേശിയായ വാസു എന്നയാളെയാണ് ചോദ്യം ചെയ്യലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. വനംവകുപ്പിന്റെ പാടം സ്റ്റേഷനിലാണ് ഇയാളെ ചോദ്യം ചെയ്യാനായി എത്തിച്ചത്.

ഇതറിഞ്ഞാണ് എംഎല്‍എയും സിപിഎം പ്രവര്‍ത്തകരും എത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടപടിക്രമം പാലിച്ചില്ല എന്നാരോപിച്ചാണ് എംഎല്‍എയും സംഘവുമെത്തിയത്. എംഎല്‍എ ഉദ്യോഗസ്ഥര്‍ക്കുനേരെ തട്ടിക്കയറുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തില്‍ വിശദീകരണവുമായി കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തിയിട്ടുണ്ട്. കാട്ടാന പ്രശ്‌നത്തില്‍ ജനങ്ങളുടെ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വനംവകുപ്പുദ്യോഗസ്ഥര്‍ കുറേപ്പേരെ കൊണ്ടുപോയി എന്നറിയുന്നത്. ഇതിലുള്‍പ്പെട്ട ഇയാള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല എന്ന് നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് ഫോറസ്റ്റ് ഓഫീസില്‍ വിളിച്ചു. പക്ഷെ ആരും ഫോണെടുത്തില്ല. ഡിവൈഎസ്പിയുമൊപ്പമാണ് ഫോറസ്റ്റ് സ്റ്റേഷനിലെത്തിയത്.

ഏഴുപേരെയാണ് ഇവര്‍ കസ്റ്റഡിയിലെടുത്തത്. കേസില്‍ പ്രതികളാണെങ്കില്‍ അറസ്റ്റ് ചെയ്യണം. അതല്ല, വിവരങ്ങള്‍ ചോദിച്ചറിയാനാണെങ്കില്‍ നോട്ടീസ് നല്‍കി വിളിച്ചുവരുത്തണം. അല്ലാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അത് അംഗീകരിക്കാനാകില്ലെന്നും എംഎല്‍എ പ്രതികരിച്ചു. ജനങ്ങള്‍ വല്ലാത്ത മാനസികാവസ്ഥയിലായതിനാലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതികരിച്ചതെന്ന് എം എല്‍ എ പറഞ്ഞു. പെട്ടെന്നുള്ള പ്രകോപനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.